WELCOME TO ULANADANS ARYDI

2012, നവംബർ 2, വെള്ളിയാഴ്‌ച

ഒരു മുത്തശ്ശി കഥ




'പിന്നിട്ട ദിവസങ്ങള്‍ക്കൊപ്പം എപ്പോള്‍ വേണമങ്കിലും തിരിച്ചെത്താവുന്ന ഒരു ഓര്‍മ്മക്കുറിപ്പായി നിന്‍റെ  മുടിയിഴകള്‍ കൊണ്ട് ഞാനാ ദിവസം എഴുതി വച്ചിട്ടുണ്ട്. എന്‍റെ  പുസ്തകങ്ങള്‍ക്കിടയില്‍ മഹാഭാരതത്തിനുള്ളില്‍  പൂത്ത സൌഗന്ധികപൂവുകള്‍ക്കൊപ്പം നിന്‍റെ  മണം  ഞാന്‍ ഓര്‍ത്ത് വച്ചിട്ടുണ്ട്. കാറ്റ് പിടിച്ച അരയാലിന്‍റെ കാഴ്ച്ചകള്‍ക്കൊപ്പം നമ്മുടെ ആലിംഗനം ഞാന്‍ സങ്കല്പിക്കാറുണ്ട് ഇനിയൊരിക്കലും കാണാത്ത മറുകര പോലെ നമുക്കിടയിലെ കടല്‍ദൂരം ഒരു ഗരുഡ വേഗത്തില്‍ താണ്ടുമന്നു ഞാന്‍ വൃഥാ സ്വപ്നം കാണാറുണ്ട്‌...............0 ....'

'അമ്മുവമ്മേ അമ്മുവമ്മേ ഒരു കഥ പറഞ്ഞു തരുമോ എനിച്ച് ഉക്കം  വരണില്ല '

'ആഹാ ന്‍റെ  ഗ്രീഷ്മക്കുട്ടി ഇതുവരെ ഉങ്ങിയില്ലേ ....'

'അമ്മുവമ്മ  എന്താ വായിച്ചുന്നെ കഥയാനൊ ?'

അമ്മുവമ്മ ബുക്സ് ഒക്കെ എടുത്തു നോച്ചുവാരുന്നു  അല്ലങ്കി ശേഖരന്‍ വലിയച്ചന്‍ സ്വര്‍ഗത്തില്‍ ഇരുന്നു ഫോണ്‍ ചെയ്യുമ്പോ ചോദിക്കില്ലേ  'എടി  അമ്മുവേ എന്‍റെ ബുക്സ് ഒക്കെ നീ നന്നായി നോക്കുന്നുണ്ടോ എന്ന് ..അങ്ങനെ നോക്കുമ്പോഴാ  ശേഖരനച്ചന്‍ പണ്ട് അമ്മുവമ്മയെക്കുറിച്ച് എഴുതിയ ഒരു വരി വായിച്ചത് .

ഉം അതെന്തു വരിയാ കഥവരി ആനോ ..

ഓക്കേ ഗീച്മക്കുട്ടിക്കു അമ്മുവമ്മ കഥ പര്ഞ്ഞുതാരം കേട്ടോ ...
ഉം ..

ശേഖരനച്ചന്‍ പഞ്ഞ കഥയാണോ ?

ഹഹഹ!! അമ്പടി ഭയങ്കരി നിനക്കെങ്ങനെ  മനസിലായി ?

പണ്ട് പണ്ട് ശേഖരനച്ചന്‍ അമ്മുവമ്മയെ കല്യാണം കഴിച്ച ദിവസം ആദ്യത്തെ രാത്രയില്‍ ഇതുപോലെ ഇതേ കട്ടിലില്‍ അമ്മുവമ്മയുടെ മടിയില്‍ കിടന്നു പറഞ്ഞു തന്ന ഒരു കഥയാ....കേട്ടോ ഗീച്ച്മകുട്ടി .

 ഉം 
കൊച്ചു ഗ്രീഷ്മ കഥ കേള്‍ക്കാനായി കാതു കൂര്‍പ്പിച്ചു 
ഒരിക്കലും കണ്ടിട്ടില്ലാത്ത  മുത്തച്ചനെ അവളും മുത്തശ്ശിയുടെ  വാക്കുകളിലൂടെ   വരച്ചു നോക്കി ..

അമ്മുശേഖര്‍ ഓര്‍മകള്‍ക്ക് അപ്പുറം ആ നിമിഷങ്ങളിലേക്ക് അലിഞ്ഞു ചേര്‍ന്നു ..

മണിയറ പൂക്കള്‍ കൊണ്ടാലങ്കരിച്ചിരുന്നു .
 ശേഖരേട്ടന്‍ ചോദിച്ചത് ഓര്‍ത്തു
അമ്മു ആദ്യമായി എന്നെ കണ്ടപ്പോ എന്താ തോന്നിയെ 
ഒരു ഗുണ്ടാ ലുക്ക് 
ഹഹഹ എന്നിട്ടിപ്പോ എന്ത് തോന്നുന്നു?
 അത് ..ഇപ്പൊ എന്റെ വാവ അല്ലെ 
ഹഹഹ 


രാത്രി മുറിയിലേക്ക് കയറുമ്പോ ശേഖരേട്ടന്‍ എന്തോ ആലോചിച്ചു നക്ഷത്രങ്ങളില്‍ നോക്കി നില്‍ക്കുകയായിരുന്നു . 
ഉം വാ ഇരിക്ക് 
എന്‍റെ  മുഖ ഭാവം കണ്ടിട്ടാകണം ചിരിച്ചു കൊണ്ട് ചോദിച്ചു പേടി ഉണ്ടോ ..
മിണ്ടാതെ കുനിഞ്ഞിരുന്നു .
കൈയ്യെടുത്ത്  മാറ്റി എന്‍റെ  മടിയില്‍ കിടന്നു ഒരു കുഞ്ഞിനെ പോലെ അതൊട്ടും പ്രതീക്ഷിച്ചില്ല .
എന്നിട്ടെന്‍റെ  കൈ  ചേര്‍ത്ത് പിടിച്ചു പറഞ്ഞു 
ഇനി അമ്മു ഒരു കഥ പറ .
അപ്പോ എല്ലാ അകല്‍ച്ചയും  അവിടെ പടി ഇറങ്ങുകയായിരുന്നു 
ജീവിതത്തില്‍ ഒരാളും എന്നെ ഇങ്ങനെ സ്നേഹിച്ചിട്ടില്ല ല്ല ഇങ്ങനെ ഉമ്മ വച്ചിട്ടില്ല .
മനസില്‍ അങ്ങനെഎന്തൊക്കെയോ ഓര്‍ത്തു ഇരുന്നപ്പോള്‍  വിണ്ടും ചോദ്യം അമ്മു ഒരു കഥ പറ .
എനിക്ക് കഥ അറിയില്ല വാവ ഒരു കഥ പറ .
വാവയോ ഹഹഹഹ ഞാനും അറിയാതെ ചിരിച്ചു  പോയി 
പെട്ടന്ന് എന്തോ അങ്ങനെ വിളിക്കാനാണ് തോന്നിയത് ..സ്നേഹത്തിന്‍റെ അങ്ങേയറ്റം ..
അതെനിക്കിഷ്ടമായി വാവ കൊള്ളം  ഹഹഹ 

ഒകെ എങ്കില്‍ ശരി അമ്മുവിന്‍റെ  പേടി മാറാന്‍ ഞാന്‍ ഒരു കഥ പറയാം 
പണ്ട് കുട്ടിയമ്മച്ചി  ഉറങ്ങാന്‍ കിടക്കുമ്പോ ഞാന്‍ പറയും ഒരു  കഥ പറയാന്‍ എന്നും ഒരേ കഥ ആകും പറയുക പക്ഷെ എത്ര  കേട്ടാലും മടുക്കില്ലായിരുന്നു.അതുപൊലെയയിരുന്നു ആ കഥ പറച്ചില്‍ ...കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോ അമ്മു അമ്മയാകും അമ്മുമ്മയാകും അപ്പൊ പേരക്കുട്ടികള്‍ക്ക് ഈ  കഥ പറഞ്ഞു കൊടുക്കണം ..സമ്മതമാണോ ?
ഹീ... സമ്മതം.  ആരാ കുട്ടിയമ്മച്ചി ?

അതോ അത് എന്‍റെ  മുത്തശി ഗൌരിക്കുട്ടിയമ്മ .

ശേഖര്‍ അത് പറയുമ്പോള്‍ അയാള്‍ മനസു കൊണ്ട് പിന്നെയും ഒരു കൊച്ചു കുട്ടി ആകുകായിരുന്നു.
ഓര്‍മ്മകളുടെ കടലിരംബത്തില്‍  വര്‍ഷങ്ങളായി ദുഷിച്ച രക്തം ശുദ്ധീകരിച്ച ഹൃദയം ഒരു കൊച്ചുകുഞ്ഞിനെ പോലെ നിര്‍മ്മലമായി .

കുട്ടിയമ്മച്ചി ആ കഥ പറയുമോ 

ഹഹഹ്  ഹഹഹ ...എന്‍റെ  കുട്ടന് അമ്മച്ചി പറഞ്ഞു തരാം കേട്ടോ .

കൊച്ചു ശേഖരന്‍ അത് കേട്ടതും മനസു കൊണ്ട്  വലിയ ഒരു അറപ്പുരയുടെ മുന്നിലേക്കെത്തി. കഥയും പരിസരവും എല്ലാം അറിയാം എങ്കിലും കുട്ടിയമ്മച്ചി പറയുന്നത് കേള്‍ക്കാന്‍ ഉള്ള സുഖം.  മുന്നേ ഓടുന്ന കുട്ടിയെ പോലെ ശേഖരന്‍ കുട്ടിയമ്മച്ചി കഥ പറഞ്ഞു തുടങ്ങുന്നതിനു മുന്‍പ് തന്നെ  ആ അറപ്പുരയുടെ മുന്നിലേക്കോടി എത്തി .

'പണ്ട് പണ്ട് ഒരു ഗ്രാമത്തില്‍ ഒരു ഏഴ് അറവാതിലുകള്‍ ഉള്ള ഒരു അറപ്പുര വീടുണ്ടായിരുന്നു അവിടെ ഏഴ് ആങ്ങളമാര്‍ക്കും കൂടി ഒരു കുഞ്ഞു പെങ്ങള്‍ ഉണ്ടായിരുന്നു .ഏഴ് ആങ്ങളമാരും  കല്യാണം   കഴിച്ചെങ്കിലും കുഞ്ഞു പെങ്ങളെ അവര്‍ക്ക് ജീവനായിരുന്നു .

എഴാങ്ങളമാര്‍ക്കും കപ്പലോട്ടമാരുന്നു ജോലി അവര്‍ പോകാന്‍ നേരം നാത്തുന്‍  മാരോട് പറയും ഞങ്ങളുടെ കുഞ്ഞു പെങ്ങളെ നന്നായി നോക്കണമന്ന്‍. ..

നാത്തുന്‍ മാര്‍ക്കാണങ്കില്‍ ഈ സ്നേഹത്തില്‍ അസൂയ ഉണ്ട് താനും പക്ഷെ പുറമേ കാണിക്കാന്‍ പറ്റിലല്ലോ .

അങ്ങനെ ഒരു ദിവസം ആങ്ങള മാര്‍ പോയ നേരം നാത്തൂന്‍ മാര്‍ കാട്ടില്‍  കുഞ്ഞു പെങ്ങളെയും കൂട്ടി വിറകൊടിക്കാന്‍ പോയി ഇടക്ക് വിശ്രമ സമയം കുഞ്ഞു പെങ്ങളുടെ തലയില്‍ പേന്‍  നോക്കി അങ്ങനെ ഇരുന്നു, അതിന്‍റെ സുഖത്തില്‍ പാവം കുഞ്ഞു പെങ്ങള്‍ അങ്ങ് ഉറങ്ങിപ്പോയി.കിട്ടിയ തക്കം നോക്കി നാത്തുന്‍മാര്‍ കടന്നു കളഞ്ഞു. അവര്‍ക്ക് പണ്ടേ അസൂയ ആണല്ലോ കുഞ്ഞു പെങ്ങളോട് .അങ്ങനെ പാവം കുഞ്ഞുപെങ്ങള്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ ആരേം കാണാനില്ല കൊടും കാട്.

'പാവം കുഞ്ഞുമോള്‍""'   കൊച്ചു ശേഖരന്‍ കുട്ടിയമ്മച്ചികെട്ടിപ്പിടിച്ചു  ഇറുക്കെ കണ്ണുകളടച്ചു..

കുട്ടിയമ്മച്ചി  നെറുകയില്‍ ഉമ്മ വച്ച് ചേര്‍ത്ത് പിടിച്ചു കഥ തുടര്‍ന്നു..

കാട്ടില്‍ വഴിയറിയാതെ കുഞ്ഞുപെങ്ങള്‍ പിന്നെയും ഉള്ളിലേക്ക് പോയി .

ഗ്ര്ര്ര്ര്ര്ര്‍ ഭയനാകമായ ഒരു അലര്‍ച്ച
അതാ നില്‍ക്കുന്നു ഒരു പുലിയച്ചന്‍ 

വിശന്നു നടക്കുകയാരുന്ന പുലിയച്ചന്‍  കുഞ്ഞുപെങ്ങളെ കിട്ടിയ സന്തോഷത്തില്‍ പുലിയച്ചന്‍  പിന്നെയും അലറി 

ഗ്ര്ര്ര്ര്ര്ര്‍  ഇന്നത്തെ അത്താഴം കുശാല്‍ 

പാവം കുഞ്ഞുപെങ്ങള്‍ അവള്‍ കരഞ്ഞുപറഞ്ഞു 

എന്നെ ഒന്നും ചെയല്ലേ എന്‍റെ  ഏഴ് ആങ്ങളമാര്‍ എന്നെ കാണാതെ വിഷമിക്കും 

ഓഹോ അത്രയ്ക്ക് സ്നേഹമാണോ നിന്നോട് എന്നിട്ടാണോ നിന്നെ ഇവിടെ കളഞ്ഞിട്ടു പോയത് 
എങ്കില്‍ ശരി നിന്‍റെ  വീട്ടില്‍  പോകാം ആരും വന്നില്ലങ്കില്‍ ഞാന്‍ നിന്നെ തിന്നും സമ്മതമാണോ ഗ്ര്ര്ര്ര്ര്ര്‍.
പാവം കുഞ്ഞു പെങ്ങള്‍ വേറെ വഴിയില്ലാതെ പുലിയുടെ കൂടെ യാത്ര തരിച്ചു 
കാടിന്‍റെ  അതിര്‍ത്തി വരെ പുലിയച്ചന്‍  വഴി കാട്ടി  ബാക്കി ഭാഗ്യത്തിന് കുഞ്ഞുമോള്‍ക്കറിയാമായിരുന്നു.
പൊന്നാങ്ങളമാര്‍  തിരിച്ചെത്തി  അവര്‍ കുഞ്ഞുപെങ്ങളെ അന്വേഷിച്ചുനാത്തൂന്‍മാര്‍  കുഞ്ഞുപെങ്ങള്‍ മറ്റേ നാത്തൂന്‍റെയടുത്തുണ്ടാകുമാന്നു പരസ്പരം കളവ് പറഞ്ഞു .
കപ്പലോട്ടത്തിന്‍റെ  ക്ഷിണം കാരണം നന്നായി ഉറങ്ങിയിട്ട് കുഞ്ഞുപെങ്ങളെ കാണാമന്നു കരുതി അവര്‍ ഉറങ്ങാന്‍ കിടന്നു ..
അങ്ങനെ കുഞ്ഞു പെങ്ങളും പുലിയച്ചനും   അറപ്പുര വീട്ടിലെത്തി .

കുഞ്ഞു പെങ്ങള്‍ പുലിപ്പുറത്തിരുന്നു ഒന്നാമത്തെ ആങ്ങളയുടെ അറവാതിലിനു മുന്നിലെത്തി എന്നിട്ട് കരഞ്ഞു പറഞ്ഞു 

പുലിപ്പേനോ    കടിക്കുന്നു 
പുലിത്തോലോ ഉറുത്തുന്നു 
പുലിയിപ്പം എന്നെ കൊന്നു തിന്നുമേ 
ഒന്നാമത്തെ നേരാങ്ങളെ 
അറപ്പുര തുറന്നു തായോ 


ഒന്നാമത്തെ ആങ്ങള  ഉറക്കപ്പിച്ചില്‍  നാത്തുനോടു ചോദിച്ചു എന്താ ഒരു ശബ്ദം കേള്‍ക്കുന്നേ ?

ഓ അത് പട്ടി കുരക്കുന്നതാ 

ഹഹ ഗ്ര്ര്ര്ര്ര്‍ ഇതാണോ നിന്‍റെ  ആങ്ങളമാരുടെ സ്നേഹം 

അവര്‍ രണ്ടാമത്തെ അറപ്പുര വാതിലിനടുത്തെത്തി 

കുഞ്ഞു പെങ്ങള്‍ വിളിച്ചു 

പുലിപ്പേനോ    കടിക്കുന്നു  
പുലിത്തോലോ ഉറുത്തുന്നു 
പുലിയിപ്പം എന്നെ കൊന്നു തിന്നുമേ 
രണ്ടാമത്തെ നേരാങ്ങളേ 
അറപ്പുര വാതിലൊന്നു തുറന്നു തായോ 

രണ്ടാമത്തെ ആങ്ങള  ഉറക്കപ്പിച്ചില്‍  നാത്തുനോടു ചോദിച്ചു എന്താ ഒരു ശബ്ദം കേള്‍ക്കുന്നേ ?

ഓ അത് പൂച്ച കരയുന്നതാ 
പാവം കുഞ്ഞു പെങ്ങള്‍ അവിടെയും രക്ഷ ഇല്ലാന്ന് കണ്ടു പുലിയച്ചന്‍ മൂന്നമാത്തെ അറപ്പുരവാതിലിനു മുന്നിലെത്തി 

കുഞ്ഞു പെങ്ങള്‍ വിളിച്ചു 

പുലിപ്പേനോ    കടിക്കുന്നു 
പുലിത്തോലോ ഉറുത്തുന്നു 
പുലിയിപ്പം എന്നെ കൊന്നു തിന്നുമേ 
മൂന്നാമത്തെ നേരാങ്ങളേ   
അറപ്പുര വാതിലൊന്നു തുറന്നു തായോ 

മൂന്നാമത്തെ  ആങ്ങള  ഉറക്കപ്പിച്ചില്‍ നാത്തുനോടു ചോദിച്ചു എന്താ ഒരു ശബ്ദം കേള്‍ക്കുന്നേ ? 
ഓ അത്കോഴി കൂകുന്നതാ 

അവര്‍ നാലാമത്തെ അറപ്പുര വാതിലിനടുത്തെത്തി 

കുഞ്ഞു പെങ്ങള്‍ വിളിച്ചു 

പുലിപ്പെനോ  കടിക്കുന്നു 
പുലിത്തോലോ ഉറുത്തുന്നു 
പുലിയിപ്പം എന്നെ കൊന്നു തിന്നുമേ 
നാലാമത്തെ   നേരാങ്ങളേ 
അറപ്പുര വാതിലൊന്നു തുറന്നു തായോ 

നാലാമത്തെ ആങ്ങള  ഉറക്കപ്പിച്ചില്‍ നാത്തുനോടു ചോദിച്ചു എന്താ ഒരു ശബ്ദം കേള്‍ക്കുന്നേ ?

ഓ അത് ആരോ നടന്നു പോകുന്നതാ  

അവര്‍ അഞ്ചാമത്തെ അറപ്പുര വാതിലിനടുത്തെത്തി 

കുഞ്ഞു പെങ്ങള്‍ വിളിച്ചു 

പുലിപ്പേനോ    കടിക്കുന്നു 
പുലിത്തോലോ ഉറുത്തുന്നു 
പുലിയിപ്പം എന്നെ കൊന്നു തിന്നുമേ 
അഞ്ചാമത്തെ  നേരാങ്ങളേ 
അറപ്പുര വാതിലൊന്നു തുറന്നു തായോ 

അഞ്ചാമത്തെ  ആങ്ങള  ഉറക്കപ്പിച്ചില്‍ നാത്തുനോടു ചോദിച്ചു എന്താ ഒരു ശബ്ദം കേള്‍ക്കുന്നേ ?

ഓ അത് നമ്മുടെ അപ്പുറത്തെ ഗോപാലനുംഭാര്യയും  കൂടി വഴക്കുണ്ടാക്കുവാ 

ആഹാ  കഥ പറഞ്ഞുറങ്ങിപ്പോയോ 

ശേഖരന്‍ ഓര്‍മ്മയില്‍ കൂട്ടിയമ്മച്ചിയോടൊപ്പം ഒരു കൊച്ചു കുട്ട്യേപ്പോലെ അമ്മുവിന്‍റെ  മടിയില്‍ കിടന്നു

അമ്മുവമ്മേ കഥ പറ എന്താ മിണ്ടാത്തെ 

അമ്മു ഓര്‍മ്മകളില്‍ ശേഖരനോപ്പം എവിടെയൊക്കെയോ പോയി 

അമ്മു കഥ തുടര്‍ന്നു  ഗ്രീഷ്മക്ക്  രസം പിടിച്ചു 

അവള്‍ തന്നെ ബാകി പൂരിപ്പിച്ചു  അമ്മുവമ്മേ  ഇനി നാന്‍ പറയാം .


അവര്‍ അഞ്ചാമത്തെ അറപ്പുര വാതിലിനടുത്തെത്തി 

കുഞ്ഞു പെങ്ങള്‍ വിളിച്ചു 

പുലിപ്പേനോ    കടിക്കുന്നു  
പുലിത്തോലോ ഉറുത്തുന്നു 
പുലിയിപ്പം എന്നെ കൊന്നു തിന്നുമേ 
ആറാമാത്തെ നേരാങ്ങളേ 
അറപ്പുര വാതിലൊന്നു തുറന്നു തായോ 

ആറാമാത്തെ   ആങ്ങള ഉറക്കപ്പിച്ചില്‍  നാത്തുനോടു ചോദിച്ചു എന്താ ഒരു ശബ്ദം കേള്‍ക്കുന്നേ ?

ഓ അത് നമ്മുടെ അപ്പുറത്തെഗ്രീശ്മക്കുട്ടി  ചിരിച്ചുന്നതാ 

ഹഹഹ ഹമ്പടി ഭയങ്കരി അമ്മു ഗ്രീഷ്മയെ  ചേര്‍ത്തു പിടിച്ചുമ്മ  വച്ചു 


അമ്മുവമ്മേ   എന്നിട്ടേഴാമത്തെ  ആങ്ങള അറപ്പുരവാതില്‍ തുരച്ചും അല്ലെ 

അല്ല അമ്മുവമ്മ പറഞ്ഞുതരാം 

അങ്ങനെ അവര്‍ ഏഴാമത്തെ അറപ്പുരവാതിലിനു മുന്നിലെത്തി 
എന്നിട്ട് 
കുഞ്ഞു പെങ്ങള്‍ വിളിച്ചു 

പുലിപ്പേനോ    കടിക്കുന്നു  
പുലിത്തോലോ ഉറുത്തുന്നു 
പുലിയിപ്പം എന്നെ കൊന്നു തിന്നുമേ 
ഏഴാമത്തെ  നേരാങ്ങളെ 
അറപ്പുര വാതിലൊന്നു തുറന്നു തായോ 

ഏഴാമത്തെ   ആങ്ങള  ഉറക്കപ്പിച്ചില്‍ നാത്തുനോടു ചോദിച്ചു എന്താ ഒരു ശബ്ദം കേള്‍ക്കുന്നേ ?

ഓ അത് നിങ്ങള്‍ക്ക്  ഉറക്കത്തില്‍ തോന്നിയതാകും 
അങ്ങനെ ഏഴു ഊഴവും  കഴിഞ്ഞപ്പോ പുലിയച്ചന്‍   പറഞ്ഞു 
ഗ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍ അപ്പൊ ആര്‍ക്കും സ്നേഹമില്ലന്നു  മനസിലായില്ലേ ഞാന്‍ നിന്നെ തിന്നാന്‍ പോവാ 

പാവം കുഞ്ഞു മോള്‍ അത് പറയുമ്പോ കൊച്ചു ഗ്രീഷമയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി 

ഇല്ല കേള്‍ക്കു ഗീച്ച്മക്കുട്ടി 

അപ്പൊ നമ്മുടെ കുഞ്ഞുപെങ്ങള്‍ എന്താ ചെയ്തെന്നറിയണോ 
ഉം 
കുഞ്ഞു പെങ്ങള്‍ പറഞ്ഞു പുലിയച്ച പുലിയച്ച  എന്നെ കൊന്നു തിന്നോ ഞാന്‍ അവസാനമായി ഒന്ന് പ്രാര്‍ത്ഥിച്ചു കൊള്ളട്ടേ  
അത് വരെപുലിയച്ചന്‍  ഇവിടെ ഇരിക്കുമോ  

ശരി സമ്മതിച്ചു 

അങ്ങനെ കുഞ്ഞുമോള്‍ നെല്ല് ചിക്കുന്ന പായ എടുത്തു കിണറ്റിന്‍റെ മുകളില്‍ വിരിച്ചു 

ഗ്രീഷ്‌മയ്ക്ക്  സന്തോഷമായി അവള്‍ തുള്ളിച്ചാടി 


ഹഹഹ മണ്ടന്‍ പുലിയച്ചന്‍  കിണറ്റിന്‍റെ  മുകളില്‍ ഇരുന്ന വീ ഴില്ലേ 

അത് തന്നെ അപ്പൊ എന്‍റെ  ഗ്രീച്മകുഞ്ഞിനു ബുത്തി ഉണ്ട് 
എന്നിട്ട് 

എന്നിട്ട് പുലിയച്ചന്‍  കിണറിനു മുകളില്‍ പായില്‍ ഇരുന്നതും 
തടുപുടിനോ എന്ന് കിണറ്റില്‍ വിണ് ..അപ്പോളേക്കും ശബ്ദം കേട്ട് എല്ലാവരും വന്നു കിണറ്റില്‍ പാറക്കല്ല് പറക്കി ഇട്ടു 
അങ്ങനെ പുലിയച്ചന്‍റെ  കഥ കഴിഞ്ഞു ..

ഹഹ്ഹ കൊല്ലാം  നല്ല കഥ അമ്മു പിന്നെയും ഓര്‍മകളില്‍ മുഴുകി .

ഗ്രീഷ്മ കഥ സ്വപ്നം കണ്ടു അങ്ങനെ ഉറങ്ങിപ്പോയി 

ദൂരെ എവിടെയോ സൌഗന്ധികം പൂത്തു ..അരയാലിലകള്‍ കാറ്റില്‍ ഉമ്മകള്‍ കൊണ്ട് ഇലകള്‍ പൊഴിച്ചു 

അപ്പോഴും  ശേഖരന്‍റെ  പട്ടടയില്‍ നട്ട ഒരു മരം അമ്മുവിന്‍റെ  ജനാലക്കരുകിലേക്ക് ചാഞ്ഞു നില്‍ക്കുണ്ടായിരുന്നു പിന്നെയും ഒരിക്കല്‍ കൂടി ആ കഥ കേള്‍ ക്കുവാനെന്നവണ്ണം .

2 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

കൊള്ളാം... ഒരു കൊച്ചുസുന്ദരന്‍ കഥ.

1) കഥയ്ക്കുള്ളിലെ കഥപറച്ചിലും അതിനുള്ളില്‍ വീണ്ടും ഒരു കഥപറച്ചിലും പുതിയ അനുഭവമായി.
2) ഏറ്റവും അവസാനത്തെ വരി വളരെ ഹൃദ്യമായി. :)
"..അപ്പോഴും ശേഖരന്റെ പട്ടടയില്‍ നട്ട ഒരു മരം അമ്മുവിന്‍റെ ജനാലക്കരുകിലേക്ക് ചാഞ്ഞു നില്‍ക്കുണ്ടായിരുന്നു പിന്നെയും ഒരിക്കല്‍ കൂടി ആ കഥ കേള്‍ക്കനന്നവണ്ണം ."
3) പുലിക്കഥ was very cute. :)
4) "...പിന്നിട്ട ദിവസങ്ങള്‍ക്കൊപ്പം എപ്പോള്‍ വേണമങ്കിലും തിരിച്ചെത്താവുന്ന ഒരു ഓര്‍മ്മക്കുറിപ്പായി നിന്റെ മുടിയിഴകള്‍ കൊണ്ട് ഞാനാ ദിവസം എഴുതി വച്ചിട്ടുണ്ട് ...."
--- കഥയിലെ മനോഹരമായ വരികളുടെ തുടക്കം ആണിത്. ഒരുപക്ഷെ ഏറ്റവും റൊമാന്റിക്, ചിലപ്പോള്‍ നീ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചതും ഇതെഴുതാന്‍ ആയിരിക്കണം. Its good.

saleem kunnamkulam പറഞ്ഞു...

അതിമനോഹരം .തുടക്കത്തിലും അവസാനിക്കുന്നിടത്തും

സതീഷിന്റെ വിശ്വരൂപം .മൂന്നുതലമുകളിലൂടെ കടന്നുപോയ

മനോഹരമായ ഒരു മുത്തശ്ശി കഥ.