WELCOME TO ULANADANS ARYDI

2011, ഒക്‌ടോബർ 2, ഞായറാഴ്‌ച

ആറാമത്തെ കല്പന




ക്രോയിഡോണില്‍ അതൊരു മഞ്ഞുകാലമായിരുന്നു. ഓര്‍മയുടെ ഇലകള്‍ പൊഴിച്ച് ചെറിമരങ്ങള്‍ വസന്തം കാത്തു നിന്നു. പൈന്‍ മരങ്ങള്‍ ഒടിഞ്ഞ വഴിക്കപ്പുറം വാണ്ടില്‍ നദി ശന്തമായി ഒഴുകി. തണുത്തുറഞ്ഞ മഞ്ഞിലും പത്മയുടെ ഹൃദയം നീറുകയായിരുന്നു.

ഡോക്ടര്‍ സാംസന്‍ എഴുതിയ അന്ത്യ വിധി വായിച്ചു അവളുടെ കണ്ണിലിരുട്ടുകയറി. ഇസ്രാ എന്ന ഇറാനിപ്പെണ്കുട്ടിയുടെ മെഡിക്കല്‍ ഫയലിലേക്ക് പത്മ ഒരിക്കല്‍ കൂടി കണ്ണോടിച്ചു.

പേര് – ഇസ്രാ ,വയസ്- 28.

വിവാഹിത, രണ്ടു കുട്ടികള്‍

പത്മ ഡോക്ടരെ ദയനീയമായി ഒന്ന് നോക്കി.

“വെരി ക്രിട്ടിക്കല്‍” നിസംഗമായ ഭാവമായിരുന്നു ഡോക്ടര്‍ സാംസണ്‍ അത് പറയുമ്പോള്‍ .

“ഇനി ഒരിക്കലും ഒരു സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയാത്ത രീതിയില്‍ ചലനശേഷി നഷ്ടപെട്ടിരിക്കുന്നു. ഷി ഈസ്‌ ഇന്‍ കോമ, മെഡിസിന്‍സ്‌ വോണ്ട് വര്‍ക്ക്‌ എനി മോര്‍”. ഡോക്ടര്‍ തുടര്‍ന്നു ശരീരത്തിന്‍റെ തടവറയില്‍ ഒന്ന് ശബ്ദിക്കാന്‍ പോലുമാകാതെ വേദന അനുഭവിച്ച്...

അതിലും എന്ത് കൊണ്ടും നല്ലത് ..അവള്‍ക്കു വേണ്ടത് ദയയാണ് ..യെസ് യുതനെഷ്യ”. അത് പറഞ്ഞിട്ടു ഡോക്ടര്‍ സാംസന്‍ കസേരയിലിരുന്നു എതിര്‍ദിശയിലേക്ക് കറങ്ങി. ചില്ല് ഭിത്തിക്കപ്പുറം താഴെ ആശുപത്രി മുറ്റത്തു ഉര്മ്പുകള്‍ പോലെ ആരൊക്കെയോ ചലിക്കുനുണ്ട് .

ഒട്ടും ദയയില്ലാത്ത ഒരുവാക്കായി തോന്നി പത്മക്കത് .

മഞ്ഞു പൊതിഞ്ഞ ഒരിളം കാറ്റ്‌ മുറയിലേക്ക് പതിഞ്ഞു വീശി.നിശബ്ദതയുടെ സംഗീതം പോലെ.

ഉള്ളിലെ കൊടുംങ്കാറ്റിന്‍റെ പ്രക്ഷുബ്ധതയില്‍ പത്മ ഒന്നുലഞ്ഞു.

അവള്‍ പറഞ്ഞു “ക്ഷംമിക്കണം ഡോക്ടര്‍ എനിക്കതിനു കഴിയുമെന്നു തോന്നുന്നില്ല .”

പുരം കാഴ്ചകളില്‍ നിന്നും ഡോക്ടര്‍ തിരച്ചു കറങ്ങി പത്മക്കഭിമുഖമായിരുന്നു...

“പത്മ പ്ലീസ്‌ ട്രൈ ടു അണ്ടര്‍ സ്റ്റാനണ്ട് ദി സിറ്റുവേഷന്‍. സീ പത്മ ഇമോഷനലാകുകയല്ല വേണ്ടത് ലോജികാലായി ചിന്തിക്കു. പെഷിയന്റിനോട് സ്നേഹമാകാം പക്ഷെ ആത്മ ബന്ധം പാടില്ല.

എമര്‍ജന്‍സി വാര്‍ഡിലേക്ക് നടക്കുമ്പോള്‍ പത്മയുടെ മനസ്‌ ഒരു വേട്ടക്കാരന്റെ കൈപ്പിടിയില്‍ മുറുകിയ വാള്‍പ്പിടി പോലെയായിരുന്നു.ഇരയുടെയും വേട്ടക്കര്ന്റെയും ഇടയില്‍ വിധി നിരവേട്ടണ്ട ദൌത്യം അതല്ലേ ഏറ്റവും വലിയ നിസഹായത.

പത്മ മുറയില്‍ പ്രവേശിക്കുമ്പോള്‍ ഇളം നീല വിരിയില്‍ കണ്ണുകളടച്ചു കിടക്കുകയായിരുന്നു ഇസ്രാ.

പാവം. പത്മക്കവളോട് അനുകമ്പ തോന്നി..അവള്‍ ഉറങ്ങുകയായിരിക്കുമോ. ഭിത്തിയില്‍ ചാരി അവളെത്തന്നെ നോകി അങ്ങനെ എത്രനേരം ഇരുന്നെനോര്‍മയില്ല.

മഞ്ഞു മൂടിയ കണ്ണാടി ചില്ലനപ്പുറം ഒരുനി നിഴലനക്കം കണ്ടുകൊണ്ടാണ് പത്മ ജനാലക്കരികിലേക്ക് നീങ്ങിയത്.

ഒരു കുഞ്ഞു പ്രാവ്..മഞ്ഞും തണുപ്പും ഒന്നും ഇതിനൊരു പ്രശ്നമല്ലേ! അവള്‍ അത്ഭുതപ്പെട്ടു!. ചിറകടിച്ചു കണ്ണാടിച്ചില്ലില്‍ പറ്റിയ മഞ്ഞുനീര് തുടച്ചുമാറ്റി പ്രാവ് പത്മയെ തന്നെ ഉറ്റു നോക്കി.

സ്നേഹവും വാത്സല്യവും കൊണ്ട് പത്മയുടെ ഉള്ളുമിടിച്ചു. സ്ഫടികപാളിയുടെ മറവിനപ്പുറം അവളാ പക്ഷിയെ തൊടാതെ തൊട്ടു. നോട്ടത്തിന്റെ സംവേദനങ്ങള്‍ക്കപ്പുറം മൌനത്തിന്റെ വാക്കുകള്‍ക്ക് ചിറകുമുളച്ചു. മനസിന്റെ കണ്ണാടിച്ചില്ലിനുമപ്പുറം ഒരു കുഞ്ഞു പക്ഷി ചിറകടിച്ചു.

പത്മയുടെ കൈവെള്ളയില്‍ തൂങ്ങിയെന്നപോലെ അത് ചില്ലിനപ്പുറം പറ്റിക്കിടന്നു .

“എനിക്കതിനു കഴിയുന്നില്ല” പത്മ പറഞ്ഞു .

“ജീവിതാസക്തി “ പക്ഷി പ്രതിവചിച്ചു.

“അടങ്ങാത്ത ജീവിതാസക്തി എല്ലാ ജീവനിലുമുണ്ട്

പ്രഞ്ജയുടെ സസ്യാവസ്ഥയാണ് ഇപ്പോള്‍ ആ പെണ്‍കുട്ടിക്കും.

അവളും ഇപ്പോള്‍ ഒരു സസ്യത്തെപോലെയാണ്,

ബോധത്തിന്റെ തിരിച്ചറിവുകള്‍ മാത്രം ഉള്ള ഒരു സസ്യം .

പത്മയുടെ മനസില്‍ ഒരു സസ്യം ജീവന്റെ വേരുകള്‍ മണ്ണിലെക്കാഴ്തി ചിന്തയുടെ ആകാശത്തേക്ക് പടര്‍ന്നു പന്തലിച്ചു.

പക്ഷി പറഞ്ഞു .”എനിക്ക് പോകാന്‍ സമയമായി”

അത് വിദൂരതയിലേക്ക് ചിറകടിച്ചു പറന്നു.

ക്രമാതീതമായ വണ്ണവും ശ്വാസം മുട്ടലും അതായിരുന്നു തുടക്കം. അവളുടെ ഭര്‍ത്താവ് പറഞ്ഞതുപോലെ ലിപ്പോസക്ഷന്‍ ഒപ്പറേഷന്‍കഴിഞ്ഞു വീണ്ടും സാധാണജീവിതത്തിലേക്ക് വന്നു. പിന്നെന്താരുന്നിരിക്കണം ഒപരെഷനിലെ പിഴവായിരുന്നോ നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി അയാള്‍ അവളുടെ മടിയില്‍ അയാള്‍ തലവച്ചുറങ്ങിയ ആ രാത്രി. അന്നായിരുന്നു സ്വര്‍ഗം പോലെ സന്തോഷം നിറഞ്ഞ ആ ഭവനത്തിന്റെ മുകളില്‍ കൂര്‍ത്ത നഖങ്ങളുമായി വിധി ചിറക്‌ വിരിച്ചത്. .പത്മ ചിന്തകളില്‍ അങ്ങനെ ഇരുന്നു .

ഡോക്ടറിന്റെ മുറിയിലേക്ക് ഇറാനി യുവാവിനെ കൂട്ടികൊണ്ടുപോകുമ്പോള്‍ പത്മക്ക് ഒന്നുറക്കെ കരയണമന്നുണ്ടായിരുന്നു.അയാളുടെ അവസ്ഥയോര്‍ത്തപ്പോള്‍

അയാള്‍ ശരിക്കും ഒരു കടുത്ത ദുര്‍വിധിയില്‍ അകപ്പെടുകയായിരുന്നു. ഭാര്യയുടെ ഭാരിച്ച ചികിത്സ ചെലവ് രണ്ടു കുട്ടികളുടെ ജീവിതം അവരുടെ ഭാവി ഇതിനെല്ലാം പുറമേ അവളുടെ ശമ്പളത്തില്‍ നിന്ന് തിര്ച്ചടക്കാമെന്ന പ്രതീക്ഷയില്‍ വീട് വാങ്ങനെടുത്ത വലിയ ലോണ്‍ ഇസ്രക്ക് ഗവന്മാന്റ്റ്‌ സര്‍വീസിലായിരുന്നു അയാളേക്കാള്‍ മെച്ചമായ ജോലിയും. പക്ഷെ അയാള്‍ സം എത്ര കഷ്ടപ്പെട്ടു ജോലി ചെയ്താലും അകെ 500 പൗണ്ടില്‍ കൂടുതല്‍ കിട്ടില്ല അത് ഇസ്രയുടെ ചികിത്സചിലവിനു പോലും തികയില്ല. സഹായത്തിനു ആണെന്കില്‍ ബന്ധുക്കളോ സുഹൃത്ക്കാലോ അധികം ഇല്ല പൊതുവേ ഇറാന്‍കാര്‍ യുകെയില്‍ കുറവാണ് എന്ന കാര്യം പത്മ ഓര്‍ത്തു .

സമ്മതപത്രത്തിലൊപ്പുവക്കുമ്പോള്‍ അയാളുടെ കൈകള്‍ വിറയ്‌ക്കുന്നുണ്ടായിരുന്നു. ലോകത്തൊരു ഭര്‍ത്താവിനും ഈ വിധി ഉണ്ടാകരുതെ എന്ന് പ്രാര്‍ഥിച്ചു പോയി പത്മ അത് കണ്ടപ്പോള്‍ .

അയാളുടെ കണ്ണില്‍ നിന്നും ഒരു തുള്ളി ഉരുണ്ടു അക്ഷരങ്ങളില്‍ നനഞ്ഞു കുതിര്‍ന്നു.

ഇസ്രയും പത്മയും മുറിയില്‍ തനിച്ചയപ്പോള്‍ ഒന്ന് വിതുബിക്കരയാന്‍ പോലുമാകാതെ മനസിലെ സങ്കടത്തിന്റെ കടലില്‍ ഇസ്രാ ഒന്നുലഞ്ഞത് പോലെ .പക്ഷെ പത്മയുടെ വാക്കുകള്‍ ഇസ്രയെ സന്തോഷിപിച്ചു. തന്റെ കുഞ്ഞുങ്ങളെ ഭര്‍ത്താവിനെ കണ്‍നിറച്ചു കാണുകയങ്കിലും ചെയ്യാമല്ലോ. അതോര്‍ത്തപ്പോള്‍ അവള്‍ക്കു അതിയായ സന്തോഷം തോന്നിക്കാണും . വേദനയിലും അവളുടെ കണ്ണുകള്‍ സന്തോഷത്താല്‍ ഒന്ന് തിളങ്ങിയത് പത്മ കണ്ടു.

ചലിക്കാന്‍ കഴിയാത്തത്‌ കൊണ്ട് അവള്‍ ആ കണ്ണുകള്‍ കൊണ്ടെന്തോകെയോ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇന്‍ജക്ഷന്‍ മുന്‍പായി പത്മ ഇസ്രയോട് ചോദിച്ചു നീ പറയുന്നത് പോലെയേ ഞാന്‍ ചെയ്യു.ഈ കണ്ണുകള്‍ കൊണ്ട് നീ പറഞ്ഞാല്‍ മതി അത് കേട്ടതും ഒരു ദുസത്യം കേട്ടത് പോലെ അവള്‍ സര്‍വശക്തിയും എടുത്തു ആ കണ്ണുകള്‍ ഇറുക്കി അടച്ചു തുരുതുരെ ഒരുപാടു വട്ടം.”എന്നെ ജീവിക്കാന്‍ അനുവദിക്കു എന്നുറക്കെ കേഴും പോലെ .

പത്മ ഇടനെഞ്ഞുതകരുന്ന വേദനയോടെ ഡോക്ടര്‍ന്റെ അടുത്തെക്കോടുകയാരുന്നു.

പത്മയുടെ അസ്വാഭാവികതയാര്‍ന്ന വരവില്‍ ഡോക്ടര്‍ സാസന്‍ ഒന്ന് ഞെട്ടി.

The Sixth Commandment: യു ഷാല്‍ നോട്ട് കില്‍ ഓര്‍ മര്‍ഡര്‍ Life Is a Precious Gift വിശുദ്ധ വേദപുസ്തകത്തിലെ ആറാംമത്തെ കല്പന അയാളുടെ ചെവിയില്‍ മുഴങ്ങി.

ഡോക്ടര്‍ സാംസണ്‍ ബൈബിളില്‍ നിന്ന് മുഖമുയര്‍ത്തി.വടിവാര്‍ന്ന കാല്‍വണ്ണയിലൂടെ മെലിഞ്ഞു വടിവാര്‍ന്ന ശരീരം മറച്ച യൂണിഫോമിലൂടെ ദുഃഖമുറഞ്ഞ അവളുടെ കണ്ണുകളിലേക്ക് ചോദ്യഭാവത്തില്‍ മുഖമുയര്‍ത്തി നോക്കി.

പത്മ പറഞ്ഞു “ ഇസ്രാക്കെന്തോക്കെയോ പറയണമന്നുണ്ട്, സംസാരിക്കാന്‍ കഴിയാത്തത് കൊണ്ട്..ആ കണ്ണുകളിലൂടെ അവള്‍ അത് പറയാന്‍ ശ്രമിക്കുന്നുണ്ട് പ്ലീസ്‌ എന്റെ കൂടെ ഒന്ന് വരുമോ ഞാന്‍ കാണിച്ചു തരാം ഡോക്ടര്‍ പ്ലീസ്‌ ........ പറഞ്ഞു നിര്‍ത്തുമ്പോള്‍ പത്മ വികാര ക്ഷോഭത്തിന്റെ വേലിയേറ്റത്തില്‍ കിതക്കുനുണ്ടായിരുന്നു.

വൈദ്യ ശാസ്ത്രത്തിനോ തന്റെ അറിവുകള്‍ക്കോ ഇസ്രക്ക് വേണ്ടി മറ്റൊന്നും ചെയ്യാനില്ല എന്നരിയാമായിരുന്നിട്ടും അയാള്‍ പദ്മയോടു മറുത്തോന്നും പറഞ്ഞില്ല.

ഇസ്രയുടെ ഭര്‍ത്താവിനും പദ്മയ്ക്കുമോപ്പം മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ അവസാന വിസ്താരം കേള്‍ക്കുന്ന ന്യായാധിപന്‍റെ ഭാവമായിരുന്നു ഡോക്ടര്‍ സാംസണ്

ഡോക്ടര്‍ക്കും മുഹമ്മദിനും ഒപ്പം പത്മ വീണ്ടും ഇസ്രയോട് ആ ചോദ്യം ആവര്‍ത്തിച്ചു

മരണത്തിന്റെ തണുത്ത സൂചിമുന സ്റ്റെറിലൈസ് ചെയ്യാനുള്ള ചോദ്യമാണതന്ന് അവള്‍ക്കറിയാമായിരിക്കണം,

പക്ഷെ അവള്‍ ഇസ്രാ ശൂന്യതയില്‍ തന്നെ മിഴി പതിപിച്ചു കിടന്നു.

പത്മയുടെ ചോദ്യം ഇസ്രയുടെ ഹൃദയത്തിലായിരുന്നു തറച്ചത്. ഉള്ളില്‍ ഒരു മഹാസമുദ്രം തിരയടിക്കുമ്പോഴും ശാന്തമായ തടകാത്തിന്റെ സ്വച്ഛത പോലെ എല്ലാം ഉള്ളിലൊതുക്കി ആത്മബലിക്ക് തയാറെടുത്തു കിടക്കുന്ന ബലിമൃഗത്തെ പോലെ ഇസ്രാ കിടന്നു. പോയപ്പോള്‍ അവളില്‍ കണ്ട സന്തോഷം ഇപ്പോള്‍ കാണാനില്ല.. പത്മ ഓര്‍ത്തു....





പക്ഷെ പത്മക്ക് കാണാമായിരുന്നു അവളുടെ ഹൃദയം. ജീവിതകാലം മുഴുവന്‍ താനൊരു ബാധ്യത ആയിരിക്കും എന്നവള്ക്ക് തോന്നിയിരിക്കണം . ജീവിതാസക്തിയുടെയും വിധിയുടെനിസഹായതയുടെയും ഇടയില്‍ പെട്ട് ഒന്ന് ഒന്നുറക്കെ കരയാന്‍ പോലും കഴിയാത്ത ആ കണ്ണുകളിലെ നിസഹായത.. അവളുടെ ഭര്‍ത്താവിനു പോലുമത് മന്സിലായില്ലനുണ്ടോ ?

അതോ വിധിയുടെ പടുകുഴിയില്‍ അവളെപ്പോലെ അയാളും ഒന്നും മനസിലായില്ലന്നുനടിക്കുകായയിരുന്നോ.പത്മക്ക് വല്ലാത്ത നിരാശ തോന്നിഅവള്‍ക്കൊന്നും പറയണമന്നു തോന്നിയില്ല.അവള്‍ ജനാലക്കരികിലേക്ക് നടന്നു .

ജനാലച്ചില്ലിനപ്പുറം തലേ ദിവസം രാത്രി പ്രാവ് പൊഴിച്ച ഓര്‍മയുടെ ഒരിളം തൂവല്‍ വീണു കിടപ്പുണ്ടായിരുന്നു. പത്മയുടെ മനസിന്റെ കണ്ണാടിച്ചില്ലിനുമപ്പുറം ഓര്‍മയുടെ എണ്ണമെഴുകാര്‍ന്ന ഇളം തൂവല്‍ ചിറകടിച്ചു പറന്നു അത് അങ്ങ് ദൂരെ ഓര്‍മയുടെ ഇലപൊഴിച്ചു ബോധത്തിന്റെ വേരുകള്‍ മണ്ണിലെക്കാഴ്ത്തി നിന്ന ഒരു ചെറിമരത്തിന്‍റെ ചില്ലയില്‍ ചേക്കേറി അടങ്ങാത്ത ജീവിതാസക്തി പൂണ്ട സസ്യത്തിന്റെ വേരുകള്‍ ജീവന്‍റെ മണ്ണിലേക്കാഴ്ന്നിറങ്ങി. വീണ്ടുമൊരു വസന്തം കാത്തു ചെറിമരവും കുഞ്ഞുപക്ഷിയും മഞ്ഞുകാലത്തിന്‍റെ അവസാന വഴിയിലേക്ക് നോക്കിഇരുന്നു.........