WELCOME TO ULANADANS ARYDI

2010, ഡിസംബർ 27, തിങ്കളാഴ്‌ച

പ്രതീക്ഷകളുടെ ഒരായിരം പുതുവത്സരാശംസകള്‍ !

ഓര്‍മ്മകള്‍ മഞ്ഞായി ഡിസംബറിനൊപ്പം എന്നിലേക്ക്‌ പെയ്തിറങ്ങുന്നു . മഞ്ഞു പെയുന്ന സുന്ദരമായ ഈ ഡിസംബറിന്റെ അവസാന രാത്രിയുടെ നഷ്ടം എന്‍റെയും നഷ്ടമാണന്നു ഞാനറിയുന്നു ഇതെന്‍റെ അവസാനത്തെ ഡിസംബര്‍  . അക്കമിട്ട ചതുരങ്ങളില്‍ അവര്‍ ദിനരാത്രങ്ങള്‍ എണ്ണിത്തീര്‍കുകയിരുന്നു.എന്നി ലൂടെ
എണ്ണിതീര്‍ത്തത് എന്നെയായിരുന്നു, ഓര്‍മക്കെടുകളെ ഓര്‍മയുടെ ഡയറി താളുകളില്‍ 
എഴുതിയിട്ടത്എന്നെയായിരുന്നു,  എന്നിലൂടെ അവര്‍ നെയ്ത ഓര്‍മകളുടെ ദിനങ്ങളായിരുന്നു  .വര്‍ഷങ്ങള്‍ കാലങ്ങളായി അവരിലേക്ക്   പെയ്തിറങ്ങുന്നത് മരണത്തിന്റെ വാര്‍ധക്യത്തിലെക്കാണന്നറിഞ്ഞിട്ടും അവര്‍ പിന്നെയും പുതു വര്‍ഷങ്ങള്‍ ആഖൊഷിച്ചു കൊണ്ടിരുന്നു .
ഓര്‍മ്മകള്‍ എന്‍റെ മനസില്‍ മഞ്ഞായി പടരുന്നു. എല്ലാ ഓര്‍മകളും മഞ്ഞായി കൊഴിയുന്നത് ഡിസമ്പറിലേക്കാണ് കഴിഞ്ഞ ഡിസംബര്‍ന്‍റെ മഞ്ഞു പെയുന്ന രാത്രി .ഓര്‍മയുടെ മഞ്ഞു മൂടിയ വഴികള്‍ എല്ലാം അവസാനിക്കുന്നത് ഡിസംബറിലെക്കാണ് പ്രണയത്തിന്റെ മൂര്‍ത്ത രൂപം പോലെ മഞ്ഞില്‍ ഉരുകിയ ഡിസംബര്‍ ന്‍റെ അവസാന  മെഴുകുതിരി വെളിച്ചം കെടുത്തി അവര്‍ ആരംഭ്ങ്ങളുടെ ദൈവമായ ജാനസിന്‍റെ ജനുവരിയിലേക്ക് കടന്നു വന്നത് .അന്നായിരുന്നു എന്‍റെ ജനനം. അടര്‍ന്നു പോയ മാസങ്ങളെ ഓര്‍ത്തു വിലപിച്ച 2009 ന്‍റെ വേദന അവര്‍ക്കൊപ്പം ഞാനും കണ്ടില്ല അവസാന അക്കത്തില്‍ നിന്നും അവര്‍ വന്നത് എന്നിലെക്കായിരുന്നു .അത് ആഖോഷത്തിന്‍റെ രാത്രിയായിരുന്നു .ആയിരം വര്‍ണങ്ങള്‍ ആകാശത്ത് നക്ഷത്രങ്ങള്‍ക്കൊപ്പം പെയ്തിറങ്ങിയ ഡിസംബറിന്‍റെ അവസാന രാത്രി.

പുതുമണ്ണിന്‍റെ ഗന്ധം പോലെ പുതിയ പുസ്തകത്തിന്‍റെ അച്ചടി മഷി ഗന്ധം പോലെ ...എന്നെയും എന്‍റെ ഗന്ധതെയും അവര്‍ ചുവരില്‍ തൂകിയതന്നയിരുന്നു.
കടന്നു പോയ ഓരോ ഋതുവിലും അടര്‍ന്നു വീണത്‌ ഞാനായിരുന്നു അടര്‍ത്തിയെടുത്തത് എന്നെയായിരുന്നു.ജൂണിന്‍റെ മഴയില്‍ കുതിര്‍ന്നത്‌ ഞാനായിരുന്നു . കാലവര്‍ഷത്തിന്റെ നേരം തെറ്റിയെത്തിയ മഴയില്‍ ഒലിച്ചു പോയതും ഞാനായിരുന്നു അടര്ന്നടര്‍ന്നു ഒരു ഭ്രമണ  ചക്രത്തിന്റെ പൂര്‍ത്തീകരണത്തില്‍ ഡിസംബറിന്റെ അവസാന മഞ്ഞിനും മുന്‍പ് എന്‍റെ അവസാന താളും അടര്‍ന്നു വീഴും.

ഞാന്‍ 2010..ഇനി നിങ്ങളുടെ ചുവരുകളില്‍ ഞാനുണ്ടാകില്ല ഇനി എന്‍റെ ദിനരാത്രങ്ങളില്ല. ഡിസംബറിന്റെ അവസാന മഞ്ഞിനൊപ്പം ഞാനും നിങ്ങളുടെ ഓര്‍മകളില്‍ നിന്നും ഒലിച്ചു പോകും . എങ്കിലും ഞാന്‍ ജീവിക്കും . ആരുടെ ഒക്കെയോ ഓര്‍മകളില്‍ .ഓര്‍മകേടുകളെ ഓര്‍മയായ്‌ കുറിച്ചിട്ട ഡയറി താളുകളില്‍ .
നഷ്ടബോധത്തിന്റെ , കണക്കെടുപുകളുടെ ഈ അവസാന ദിനങ്ങളില്‍  നിങ്ങളുടെ പ്രതീക്ഷകളുടെ കാത്തിരിപ്പിലൂടെ  ഞാന്‍ അറിയുന്നു ഇതെന്റെ അവസാന വാക്കുകളാണന്ന്‍.
പ്രിയ ഡിസംബര്‍ ഇതെന്റെ ഒടുവിലത്തെ വാക്കുകളാണ് ഒടുവിലത്തെ പ്രണയമാണ്.ഞാനറിയുന്നു അവസാന മഞ്ഞും അടര്‍ന്നു വീഴുമ്പോള്‍ നീ  കാത്തിരിക്കും വീണ്ടും ഒരു ഋതു ഭേദതിനായി .അപ്പോളേക്കും ഞാന്‍ മരണത്തിലേക്കടര്‍ന്നു വീണിരിക്കും.എങ്കിലും ഡിസംബര്‍ നിനക്ക് വേണ്ടി നിന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി കാത്തിരിക്കുന്ന 2011 നു വേണ്ടി, ഞാന്‍ നേരട്ടെ ..കാത്തിര്പിന്റെ, പ്രതീക്ഷകളുടെ ഒരായിരം പുതുവത്സരാശംസകള്‍ !

2010, ഡിസംബർ 17, വെള്ളിയാഴ്‌ച

സ്വപ്നം ഒരു ചാക്ക്

ഈയിടെ ഒരു ചാറ്റ്നിടയില്‍ എന്‍റെ തന്നെ നാട്ടുകാരനും ഒരു നല്ല ബ്ലോഗറും കൂടിയായ ജിജി -മറ്റൊരാള്‍ (ബ്ലോഗ്‌ ) അദ്ദേഹം ഇടയ്ക്കുഎന്‍റെ ചാറ്റില്‍ " സ്വപ്നം ഒരു ചാക്ക്" എന്നു ടൈപ്പ് ചയ്തു എത്ര ആലോചിച്ചിട്ടും കാര്യം എന്താണെന്നു എനിക്ക് മനസിലായില്ല ഒടുവില്‍ അദ്ദേഹം തന്നെ പറഞ്ഞപ്പോളാണ് പുതിയ ഒരു സിനിമയുടെ പാട്ടാണ് എന്നു മനസിലായത്!! .

പ്രവാസത്തിന്റെ വെള്ളിയഴ്ചകളെയും വ്യഴാഴ്ച്ചകളെയും ഞാന്‍ ആഖോഷിക്കാരുള്ളത് അലസമായി കിടന്നു പുസ്തകം വായിച്ചും ടി വി കണ്ടുമാണ്‌ . എന്‍റെ സഹമുറിയന്‍മാരായ ഫെബിലിന്റെയും,സുബൈറിന്‍റെയും, നൌഫലിന്റെയും, ഷാജഹാന്റെയും ഭാഷയില്‍ പറഞ്ഞാല്‍ അലസമായി വെറുതെ കിടക്കാന്‍ .‍ഇത്തവണ എന്‍റെ ആഗ്രഹത്തെ അവര്‍ പൊളിച്ചത് ഒരു സിനിമ കാണിക്കാന്‍ നിര്‍ബന്ധിച്ചു കൊണ്ട്പോകാന്‍ തീരുമാനിച്ചാണ്..കടുത്ത മമ്മൂട്ടി ആരാധകരായ അവര്‍ യുഎ യില്‍ ഒരു മമ്മൂട്ടി ഫാന്‍സ്‌ ക്ലബ് തന്നെ തുടങ്ങുമോ എന്നു കളിയാക്കി വേറെ വഴി ഇല്ലാത്തതിനാല്‍ അവരെ മനസ്സില്‍ ശപിച്ചു ഞാനും പോയി സിനിമ കാണാന്‍ മമ്മൂട്ടി ചിത്രമായ ബെസ്റ്റ് ആക്ടര്‍ .

പഴയ ചിത്രങ്ങളുടെ പോസ്ടറുകളും,നടീ നടന്‍ മാരും മാറി മറയുന്ന ദ്രിശ്യത്തിനൊപ്പം .ഹിറ്റ്‌ ഗാനങ്ങളും പഞ്ച് ഡയലോഗുകളും പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ തുടകത്തിലെ ടൈറ്റില്‍ മുതല്കെ ചിത്രത്തിന് ഒരു പുതുമ ഉണ്ട് .ഒരു വിഷു കണി കാഴ്ച്ചയോടു തുടങ്ങുന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് ഒരു നല്ല വിഷുകണിയാണ് മാര്‍ട്ടിന്‍ പ്രകാട്ടും സംഘവും ഒരുക്കിയത് എന്നു നിസംശയം പറയാന്‍ കഴിയും .

ഒരു സിനിമയില്‍ അഭിനയികണം എന്നു ആര്‍ക്കാണ് താല്പര്യം ഇല്ലാത്തതു.ആ താല്പര്യത്തിനുമുപരി അതിനെ സ്വന്തം ജീവിതാഭിലാഷമായി കാണുന്ന ഒരു അധ്യാപകന്റെ കഥ പറയുന്ന ചിത്രം അമാനുഷിക പരിവേഷങ്ങളില്ലാതെ അസാമാന്യ കൈഅടക്കത്തോടെ അഭിനയിച്ചു ഒരിക്കല്‍ കൂടി മലയാള സിനിമയുടെ ബെസ്റ്റ് ആക്ടര്‍ ആണെന്ന് മമ്മൂട്ടി ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു !

കലയോടുള്ള താല്പര്യത്തെ മനസില്‍ ഒതുക്കി ജീവിതത്തിന്‍റെ ദുരിതമോഹങ്ങളുടെ മുന്‍പില്‍ പരാജയപ്പെട്ടു ഇഷ്ടമില്ലാത്ത ജോലിയും ചയ്തു ജീവിതം കഴിച്ചു കൂട്ടുന്നവര്‍ നമ്മുടെ നിത്യ ജീവിതത്തില്‍ ഒരുപാടുണ്ട് . സിനിമയില്‍ ശ്രീനിവാസന്റെ കഥാപാത്രം പറയുന്നത് പോലെ ..ആഗ്രഹങ്ങള്‍ ചാകില്‍ കെട്ടി പുഴ കടത്തിയ വളര്‍ത്തു പൂച്ചയെ പോലെയാണ്..അത് എത്ര ദൂരേക്ക്‌ എറിഞ്ഞാലും നമ്മിലേക്ക്‌ തന്നെ തിരിച്ചു വരും ..ശരിയാണ് ആഗ്രഹങ്ങള്‍ ശക്തമാണങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുമുള്ളതാണങ്കില്‍ അത് ഏതു പ്രതിസന്ധിയുടെ പുഴയും കടന്നു നമ്മിലേക്ക്‌ തന്നെ തിരിച്ചു വരും.

തുടകത്തില്‍ ഒരു പാവം സ്കൂള്‍ മാഷായി എത്തുന്ന മോഹന്‍ പിന്നീടു അഭിനയ കളരിയില്‍ ഒരു ബോംബെ കാരനായി മാറുന്നു.ഈ മാറ്റത്തില്‍ പോലും ബോംബെക്കരനുള്ളിലെ ശരിയായ മോഹനെ നഷ്ടമാകാതെ അവതരിപിക്കാന്‍ മമ്മൂട്ടിക്കായി. രഞ്ജിത്ത് , ലാല്‍ ജോസ് തുടങ്ങിയ മുന്‍നിര സംവിധായകര്‍ ഈ ചിത്രത്തില്‍ അഥിതി താരങ്ങളായി എത്തുന്നുണ്ട് എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.സുകുമാരി യുടെ കഥാ പാത്രം മോഹനോടു ഒരിടത്ത് ആകശത്തിലെ നക്ഷത്രങ്ങളെ നോക്കി നടന്നു പൊട്ടക്കിണറ്റില് വീണ ഒരുത്തന്റെ കഥ പറഞ്ഞു കൊടുക്കുന്നുണ്ട്.അങ്ങനെ വീഴാതിരിക്കണമെങ്കില്‍ മണ്ണിലേക്ക് നോക്കിനടക്കണമന്നും.നക്ഷത്രങ്ങളുടെ വെള്ളി വെളിച്ചത്തില്‍ നോക്കി കുഴിയില്‍ വീണു പോയവര്കും സിനിമയുടെ വെള്ളി വെളിച്ചത്തെ സ്വപ്നം കാണുന്നവര്‍ക്കും എന്ത് കൊണ്ടും ഒരു നല്ല റഫറന്‍സ് ചിത്രം കൂടിയായിരിക്കും ഇത്. അതിലുപരി കുടുംബ പ്രേക്ഷകര്കും യുവ പ്രേക്ഷകര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ പറ്റിയ ഒരുചിത്രമാണ് ബെസ്റ്റ് ആക്ടര്‍ എന്നത് ശ്രദ്ധേയമാണ്

സ്വപ്നമൊരു ചാക്ക് തലയിലതു താങ്ങി ഒരു പോക്ക് ...എന്ന ഈ ചിത്രത്തിലെ ഗാനം .ഇതിനോടകം തന്നെ പ്രേക്ഷകരുടെ നാവിന്‍ തുമ്പില്‍ ഒഴുകി തുടങ്ങി.

ചില കാര്യങ്ങളില്‍ ഒന്ന് കൂടി ശ്രദ്ധ കൊടുത്തിരുന്നെങ്കില്‍ മലയാള സിനിമയിലെ ഏറ്റവും മികച്ചത് എന്നൊന്നും അവകാശപെടാന്‍ കഴിയില്ലെങ്കിലും മലയാള സിനിമയിലെ എന്നും ഓര്‍മിക്കപ്പെട്ടെക്കാവുന്ന ഒരു ചിത്രമായേനെ ഇത്. ‍എങ്കിലും ഒട്ടും മുഷിപിക്കാതെ നീങ്ങികൊണ്ട് വളരെ അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സ്‌ തീര്‍ച്ചയായും പ്രേക്ഷകന് കിട്ടുന്ന ഒരു എക്സ്ട്രാ ബോണസ് ആണ്!! .ഈ ചിത്രത്തിന്റെ എടുത്തു പറയാവുന്ന പ്രത്യേകതകളില്‍ ഒന്ന് ഈ ക്ലൈമാക്സ്‌ ആണ് .

ബെസ്റ്റ് ആക്ടര്‍ന്‍റെ വിജയം മാര്‍ട്ടിന്‍ പ്രകടിനു നല്‍കുന്ന ആത്മവിശ്വാസം പുതിയ നല്ല ചിത്രങ്ങള്‍ മലയാള സിനിമക്ക് നല്‍കും എന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം