WELCOME TO ULANADANS ARYDI

2010, ഡിസംബർ 27, തിങ്കളാഴ്‌ച

പ്രതീക്ഷകളുടെ ഒരായിരം പുതുവത്സരാശംസകള്‍ !

ഓര്‍മ്മകള്‍ മഞ്ഞായി ഡിസംബറിനൊപ്പം എന്നിലേക്ക്‌ പെയ്തിറങ്ങുന്നു . മഞ്ഞു പെയുന്ന സുന്ദരമായ ഈ ഡിസംബറിന്റെ അവസാന രാത്രിയുടെ നഷ്ടം എന്‍റെയും നഷ്ടമാണന്നു ഞാനറിയുന്നു ഇതെന്‍റെ അവസാനത്തെ ഡിസംബര്‍  . അക്കമിട്ട ചതുരങ്ങളില്‍ അവര്‍ ദിനരാത്രങ്ങള്‍ എണ്ണിത്തീര്‍കുകയിരുന്നു.എന്നി ലൂടെ
എണ്ണിതീര്‍ത്തത് എന്നെയായിരുന്നു, ഓര്‍മക്കെടുകളെ ഓര്‍മയുടെ ഡയറി താളുകളില്‍ 
എഴുതിയിട്ടത്എന്നെയായിരുന്നു,  എന്നിലൂടെ അവര്‍ നെയ്ത ഓര്‍മകളുടെ ദിനങ്ങളായിരുന്നു  .വര്‍ഷങ്ങള്‍ കാലങ്ങളായി അവരിലേക്ക്   പെയ്തിറങ്ങുന്നത് മരണത്തിന്റെ വാര്‍ധക്യത്തിലെക്കാണന്നറിഞ്ഞിട്ടും അവര്‍ പിന്നെയും പുതു വര്‍ഷങ്ങള്‍ ആഖൊഷിച്ചു കൊണ്ടിരുന്നു .
ഓര്‍മ്മകള്‍ എന്‍റെ മനസില്‍ മഞ്ഞായി പടരുന്നു. എല്ലാ ഓര്‍മകളും മഞ്ഞായി കൊഴിയുന്നത് ഡിസമ്പറിലേക്കാണ് കഴിഞ്ഞ ഡിസംബര്‍ന്‍റെ മഞ്ഞു പെയുന്ന രാത്രി .ഓര്‍മയുടെ മഞ്ഞു മൂടിയ വഴികള്‍ എല്ലാം അവസാനിക്കുന്നത് ഡിസംബറിലെക്കാണ് പ്രണയത്തിന്റെ മൂര്‍ത്ത രൂപം പോലെ മഞ്ഞില്‍ ഉരുകിയ ഡിസംബര്‍ ന്‍റെ അവസാന  മെഴുകുതിരി വെളിച്ചം കെടുത്തി അവര്‍ ആരംഭ്ങ്ങളുടെ ദൈവമായ ജാനസിന്‍റെ ജനുവരിയിലേക്ക് കടന്നു വന്നത് .അന്നായിരുന്നു എന്‍റെ ജനനം. അടര്‍ന്നു പോയ മാസങ്ങളെ ഓര്‍ത്തു വിലപിച്ച 2009 ന്‍റെ വേദന അവര്‍ക്കൊപ്പം ഞാനും കണ്ടില്ല അവസാന അക്കത്തില്‍ നിന്നും അവര്‍ വന്നത് എന്നിലെക്കായിരുന്നു .അത് ആഖോഷത്തിന്‍റെ രാത്രിയായിരുന്നു .ആയിരം വര്‍ണങ്ങള്‍ ആകാശത്ത് നക്ഷത്രങ്ങള്‍ക്കൊപ്പം പെയ്തിറങ്ങിയ ഡിസംബറിന്‍റെ അവസാന രാത്രി.

പുതുമണ്ണിന്‍റെ ഗന്ധം പോലെ പുതിയ പുസ്തകത്തിന്‍റെ അച്ചടി മഷി ഗന്ധം പോലെ ...എന്നെയും എന്‍റെ ഗന്ധതെയും അവര്‍ ചുവരില്‍ തൂകിയതന്നയിരുന്നു.
കടന്നു പോയ ഓരോ ഋതുവിലും അടര്‍ന്നു വീണത്‌ ഞാനായിരുന്നു അടര്‍ത്തിയെടുത്തത് എന്നെയായിരുന്നു.ജൂണിന്‍റെ മഴയില്‍ കുതിര്‍ന്നത്‌ ഞാനായിരുന്നു . കാലവര്‍ഷത്തിന്റെ നേരം തെറ്റിയെത്തിയ മഴയില്‍ ഒലിച്ചു പോയതും ഞാനായിരുന്നു അടര്ന്നടര്‍ന്നു ഒരു ഭ്രമണ  ചക്രത്തിന്റെ പൂര്‍ത്തീകരണത്തില്‍ ഡിസംബറിന്റെ അവസാന മഞ്ഞിനും മുന്‍പ് എന്‍റെ അവസാന താളും അടര്‍ന്നു വീഴും.

ഞാന്‍ 2010..ഇനി നിങ്ങളുടെ ചുവരുകളില്‍ ഞാനുണ്ടാകില്ല ഇനി എന്‍റെ ദിനരാത്രങ്ങളില്ല. ഡിസംബറിന്റെ അവസാന മഞ്ഞിനൊപ്പം ഞാനും നിങ്ങളുടെ ഓര്‍മകളില്‍ നിന്നും ഒലിച്ചു പോകും . എങ്കിലും ഞാന്‍ ജീവിക്കും . ആരുടെ ഒക്കെയോ ഓര്‍മകളില്‍ .ഓര്‍മകേടുകളെ ഓര്‍മയായ്‌ കുറിച്ചിട്ട ഡയറി താളുകളില്‍ .
നഷ്ടബോധത്തിന്റെ , കണക്കെടുപുകളുടെ ഈ അവസാന ദിനങ്ങളില്‍  നിങ്ങളുടെ പ്രതീക്ഷകളുടെ കാത്തിരിപ്പിലൂടെ  ഞാന്‍ അറിയുന്നു ഇതെന്റെ അവസാന വാക്കുകളാണന്ന്‍.
പ്രിയ ഡിസംബര്‍ ഇതെന്റെ ഒടുവിലത്തെ വാക്കുകളാണ് ഒടുവിലത്തെ പ്രണയമാണ്.ഞാനറിയുന്നു അവസാന മഞ്ഞും അടര്‍ന്നു വീഴുമ്പോള്‍ നീ  കാത്തിരിക്കും വീണ്ടും ഒരു ഋതു ഭേദതിനായി .അപ്പോളേക്കും ഞാന്‍ മരണത്തിലേക്കടര്‍ന്നു വീണിരിക്കും.എങ്കിലും ഡിസംബര്‍ നിനക്ക് വേണ്ടി നിന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി കാത്തിരിക്കുന്ന 2011 നു വേണ്ടി, ഞാന്‍ നേരട്ടെ ..കാത്തിര്പിന്റെ, പ്രതീക്ഷകളുടെ ഒരായിരം പുതുവത്സരാശംസകള്‍ !

2010, ഡിസംബർ 17, വെള്ളിയാഴ്‌ച

സ്വപ്നം ഒരു ചാക്ക്

ഈയിടെ ഒരു ചാറ്റ്നിടയില്‍ എന്‍റെ തന്നെ നാട്ടുകാരനും ഒരു നല്ല ബ്ലോഗറും കൂടിയായ ജിജി -മറ്റൊരാള്‍ (ബ്ലോഗ്‌ ) അദ്ദേഹം ഇടയ്ക്കുഎന്‍റെ ചാറ്റില്‍ " സ്വപ്നം ഒരു ചാക്ക്" എന്നു ടൈപ്പ് ചയ്തു എത്ര ആലോചിച്ചിട്ടും കാര്യം എന്താണെന്നു എനിക്ക് മനസിലായില്ല ഒടുവില്‍ അദ്ദേഹം തന്നെ പറഞ്ഞപ്പോളാണ് പുതിയ ഒരു സിനിമയുടെ പാട്ടാണ് എന്നു മനസിലായത്!! .

പ്രവാസത്തിന്റെ വെള്ളിയഴ്ചകളെയും വ്യഴാഴ്ച്ചകളെയും ഞാന്‍ ആഖോഷിക്കാരുള്ളത് അലസമായി കിടന്നു പുസ്തകം വായിച്ചും ടി വി കണ്ടുമാണ്‌ . എന്‍റെ സഹമുറിയന്‍മാരായ ഫെബിലിന്റെയും,സുബൈറിന്‍റെയും, നൌഫലിന്റെയും, ഷാജഹാന്റെയും ഭാഷയില്‍ പറഞ്ഞാല്‍ അലസമായി വെറുതെ കിടക്കാന്‍ .‍ഇത്തവണ എന്‍റെ ആഗ്രഹത്തെ അവര്‍ പൊളിച്ചത് ഒരു സിനിമ കാണിക്കാന്‍ നിര്‍ബന്ധിച്ചു കൊണ്ട്പോകാന്‍ തീരുമാനിച്ചാണ്..കടുത്ത മമ്മൂട്ടി ആരാധകരായ അവര്‍ യുഎ യില്‍ ഒരു മമ്മൂട്ടി ഫാന്‍സ്‌ ക്ലബ് തന്നെ തുടങ്ങുമോ എന്നു കളിയാക്കി വേറെ വഴി ഇല്ലാത്തതിനാല്‍ അവരെ മനസ്സില്‍ ശപിച്ചു ഞാനും പോയി സിനിമ കാണാന്‍ മമ്മൂട്ടി ചിത്രമായ ബെസ്റ്റ് ആക്ടര്‍ .

പഴയ ചിത്രങ്ങളുടെ പോസ്ടറുകളും,നടീ നടന്‍ മാരും മാറി മറയുന്ന ദ്രിശ്യത്തിനൊപ്പം .ഹിറ്റ്‌ ഗാനങ്ങളും പഞ്ച് ഡയലോഗുകളും പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ തുടകത്തിലെ ടൈറ്റില്‍ മുതല്കെ ചിത്രത്തിന് ഒരു പുതുമ ഉണ്ട് .ഒരു വിഷു കണി കാഴ്ച്ചയോടു തുടങ്ങുന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് ഒരു നല്ല വിഷുകണിയാണ് മാര്‍ട്ടിന്‍ പ്രകാട്ടും സംഘവും ഒരുക്കിയത് എന്നു നിസംശയം പറയാന്‍ കഴിയും .

ഒരു സിനിമയില്‍ അഭിനയികണം എന്നു ആര്‍ക്കാണ് താല്പര്യം ഇല്ലാത്തതു.ആ താല്പര്യത്തിനുമുപരി അതിനെ സ്വന്തം ജീവിതാഭിലാഷമായി കാണുന്ന ഒരു അധ്യാപകന്റെ കഥ പറയുന്ന ചിത്രം അമാനുഷിക പരിവേഷങ്ങളില്ലാതെ അസാമാന്യ കൈഅടക്കത്തോടെ അഭിനയിച്ചു ഒരിക്കല്‍ കൂടി മലയാള സിനിമയുടെ ബെസ്റ്റ് ആക്ടര്‍ ആണെന്ന് മമ്മൂട്ടി ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു !

കലയോടുള്ള താല്പര്യത്തെ മനസില്‍ ഒതുക്കി ജീവിതത്തിന്‍റെ ദുരിതമോഹങ്ങളുടെ മുന്‍പില്‍ പരാജയപ്പെട്ടു ഇഷ്ടമില്ലാത്ത ജോലിയും ചയ്തു ജീവിതം കഴിച്ചു കൂട്ടുന്നവര്‍ നമ്മുടെ നിത്യ ജീവിതത്തില്‍ ഒരുപാടുണ്ട് . സിനിമയില്‍ ശ്രീനിവാസന്റെ കഥാപാത്രം പറയുന്നത് പോലെ ..ആഗ്രഹങ്ങള്‍ ചാകില്‍ കെട്ടി പുഴ കടത്തിയ വളര്‍ത്തു പൂച്ചയെ പോലെയാണ്..അത് എത്ര ദൂരേക്ക്‌ എറിഞ്ഞാലും നമ്മിലേക്ക്‌ തന്നെ തിരിച്ചു വരും ..ശരിയാണ് ആഗ്രഹങ്ങള്‍ ശക്തമാണങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുമുള്ളതാണങ്കില്‍ അത് ഏതു പ്രതിസന്ധിയുടെ പുഴയും കടന്നു നമ്മിലേക്ക്‌ തന്നെ തിരിച്ചു വരും.

തുടകത്തില്‍ ഒരു പാവം സ്കൂള്‍ മാഷായി എത്തുന്ന മോഹന്‍ പിന്നീടു അഭിനയ കളരിയില്‍ ഒരു ബോംബെ കാരനായി മാറുന്നു.ഈ മാറ്റത്തില്‍ പോലും ബോംബെക്കരനുള്ളിലെ ശരിയായ മോഹനെ നഷ്ടമാകാതെ അവതരിപിക്കാന്‍ മമ്മൂട്ടിക്കായി. രഞ്ജിത്ത് , ലാല്‍ ജോസ് തുടങ്ങിയ മുന്‍നിര സംവിധായകര്‍ ഈ ചിത്രത്തില്‍ അഥിതി താരങ്ങളായി എത്തുന്നുണ്ട് എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.സുകുമാരി യുടെ കഥാ പാത്രം മോഹനോടു ഒരിടത്ത് ആകശത്തിലെ നക്ഷത്രങ്ങളെ നോക്കി നടന്നു പൊട്ടക്കിണറ്റില് വീണ ഒരുത്തന്റെ കഥ പറഞ്ഞു കൊടുക്കുന്നുണ്ട്.അങ്ങനെ വീഴാതിരിക്കണമെങ്കില്‍ മണ്ണിലേക്ക് നോക്കിനടക്കണമന്നും.നക്ഷത്രങ്ങളുടെ വെള്ളി വെളിച്ചത്തില്‍ നോക്കി കുഴിയില്‍ വീണു പോയവര്കും സിനിമയുടെ വെള്ളി വെളിച്ചത്തെ സ്വപ്നം കാണുന്നവര്‍ക്കും എന്ത് കൊണ്ടും ഒരു നല്ല റഫറന്‍സ് ചിത്രം കൂടിയായിരിക്കും ഇത്. അതിലുപരി കുടുംബ പ്രേക്ഷകര്കും യുവ പ്രേക്ഷകര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ പറ്റിയ ഒരുചിത്രമാണ് ബെസ്റ്റ് ആക്ടര്‍ എന്നത് ശ്രദ്ധേയമാണ്

സ്വപ്നമൊരു ചാക്ക് തലയിലതു താങ്ങി ഒരു പോക്ക് ...എന്ന ഈ ചിത്രത്തിലെ ഗാനം .ഇതിനോടകം തന്നെ പ്രേക്ഷകരുടെ നാവിന്‍ തുമ്പില്‍ ഒഴുകി തുടങ്ങി.

ചില കാര്യങ്ങളില്‍ ഒന്ന് കൂടി ശ്രദ്ധ കൊടുത്തിരുന്നെങ്കില്‍ മലയാള സിനിമയിലെ ഏറ്റവും മികച്ചത് എന്നൊന്നും അവകാശപെടാന്‍ കഴിയില്ലെങ്കിലും മലയാള സിനിമയിലെ എന്നും ഓര്‍മിക്കപ്പെട്ടെക്കാവുന്ന ഒരു ചിത്രമായേനെ ഇത്. ‍എങ്കിലും ഒട്ടും മുഷിപിക്കാതെ നീങ്ങികൊണ്ട് വളരെ അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സ്‌ തീര്‍ച്ചയായും പ്രേക്ഷകന് കിട്ടുന്ന ഒരു എക്സ്ട്രാ ബോണസ് ആണ്!! .ഈ ചിത്രത്തിന്റെ എടുത്തു പറയാവുന്ന പ്രത്യേകതകളില്‍ ഒന്ന് ഈ ക്ലൈമാക്സ്‌ ആണ് .

ബെസ്റ്റ് ആക്ടര്‍ന്‍റെ വിജയം മാര്‍ട്ടിന്‍ പ്രകടിനു നല്‍കുന്ന ആത്മവിശ്വാസം പുതിയ നല്ല ചിത്രങ്ങള്‍ മലയാള സിനിമക്ക് നല്‍കും എന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം  

2010, നവംബർ 30, ചൊവ്വാഴ്ച

സ്പീഡ് ( പവിത്രന്‍ എഴുതിയ കഥ അവന്‍ പറഞ്ഞ സ്ഥിതിക്ക് തല്‍കാലം അവന്റെ പേര് വെളിപ്പെടുത്താന്‍ കഴിയില്ല...പക്ഷെ അവനെ നിങ്ങളില്‍ ചിലരെങ്കിലും അറിയും!! )

കുഞ്ഞൂട്ടന്‍സ് കഥയില്‍


"എസ്. ബി . യുടെ കവാടത്തിലൂടെ കവാടത്തിലൂടെ വലിയ ഇരുമ്പ് ഗേറ്റും കടന്നു മുന്നോട്ടു ചെന്നപ്പോള്‍ ചെമ്പക മരങ്ങള്‍ അതിരിട്ടു തണല്‍ വിരിച്ചു നിന്ന നടവഴിയുടെ അകലെ ആളൊഴിഞ്ഞ കല്‍ബഞ്ചു കളില്‍..ആരുടെയൊക്കെയോ ഓര്‍മകള്‍ അതിലിരുപ്പുന്ടന്നു അവനു തോന്നി.ഹെല്‍മറ്റ് വച്ച ഒരു യുവാവുമായി യമഹ ബൈക്ക് പുക പടര്‍ത്തി അത് വഴി ഇരമ്പി പാഞ്ഞു അവനെയും കടന്നു പോയി

എന്ന ഭാഗം വായിച്ചപ്പോള്‍ പലരും എന്നോട് ചോദിച്ചു ഇത് നമ്മുടെ പവിത്രനല്ലേ എന്നു ...

ഒരിക്കല്‍ യു ട്യൂബ് ഒക്കെ പ്രചാരതിലകുന്നതിനും മുന്‍പ് പദ്മരാജന്‍റെ കള്ളന്‍ പവിത്രന്‍ എന്ന സിനിമ കാണാന്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്ത കൂട്ടുകാരന്‍

അതെ ...അങ്ങനെയാണ് അവനു ആപേര് വീണത്‌ ....ഞങ്ങള്‍ ഒരിക്കല്‍ സിനിമ സ്വപ്നം കണ്ടിരുന്നു ...ഇന്നലെ രാത്രി കള്ളന്‍ പവിത്രന്‍ ഗൂഗിള്‍ ചാറ്റില്‍...അളിയാ ഞാന്‍ ഒരു കഥ എഴുതിട്ടുണ്ട് എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു എന്നെ കളിയക്കുകയയിരിക്കുമെന്നു...രാവിലെ ഓഫീസില്‍ ഒരു കപ്പ്‌ ചായയുമായ് ഇരുന്നപോള്‍ ഉണ്ട് എന്‍റെ ആദ്യ കഥ എന്ന തലക്കെട്ടില്‍ അവന്റെ മെയില്‍...ഒറ്റ ഇരുപ്പില്‍ തന്നെ വായിച്ചു ....ആ കഥ ഇതാ .....
വേഗതയുടെ...... മാറുന്ന മെട്രോ സെക്സ്  ജീവിതങ്ങളുടെ ക്ഷണിക സങ്കല്പങ്ങളില്‍ ഈ കഥക്കൊപ്പം ചിന്തയുടെ വേഗവും ഒരല്പ നേരം നമുക്ക് കുറയ്ക്കാം  
കഥാകാരന്‍റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ഒട്ടും മത്സര ബുദ്ധി ഇല്ലാതെ  
                                                                        സ്പീഡ്
 ഭാര്യവീട്ടിലേക്ക് ബൈക്കില്‍ യാത്ര തുടങ്ങി. ഒറ്റയ്ക്കാണ്. ആത്മബന്ധമുള്ള ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കില്‍ യാത്ര രസകരമായിരുന്നേനെ എന്ന് തോന്നി. എങ്കിലും സാരമില്ല, ഒരു മണിക്കൂറെടുക്കുമെങ്കിലും, ബൈക്ക് കണ്ടീഷന്‍ ആയതുകൊണ്ട് ബോറടിക്കില്ല എന്നാശ്വസിച്ചും ജീവിതയാത്രയിലെ കുണ്ടും കുഴിയും ഈ റോഡ്‌ യാത്രയിലും ദര്‍ശിക്കാം എന്ന വിചാരത്തെ ശിരസ്സിലേറ്റിയും ഞാന്‍ യാത്ര തുടര്‍ന്നു.


സ്പീഡ് ഇത്തിരി കൂടുന്നുണ്ട്. വഴി മനോഹരമായത് കൊണ്ട് കടിഞ്ഞാണിടാന്‍ തോന്നുന്നില്ല. അതിനനുസരിച്ച് എന്‍റെ അലസ്സഭാവവും മറയുന്നു. ഒരു ഹ്രസ്വദൂര ഓട്ടക്കാരന്റെ മത്സരബുദ്ധി തലയ്ക്കു കേറി പിടിക്കുന്നത്‌ പോലെ. മുന്നിലുള്ള വണ്ടികള്‍ ഓരോന്നിനെയും ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ സിനിമയില്‍ താരരാജാക്കന്മാരുടെ രംഗപ്രവേശ സമയത്ത് വരുന്ന ഇടിവെട്ട് പശ്ചാത്തല സംഗീതം പോലെ ഒന്ന് ആ വണ്ടികളില്‍ ഇരിക്കുന്നവരെ ആരെങ്കിലും ഒന്ന് കേള്‍പ്പിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി. പെട്ടെന്ന് എന്നിലെ പേടിത്തൊണ്ടന്‍ ഉണര്‍ന്നു. ഉണര്‍ന്നത് ഒരു അറിവുമായിട്ടാണ്. കല്യാണ സമയത്ത് നാള്‍ നോക്കിയപ്പോള്‍ വാഹനാപകട സാധ്യത ഒരു ജ്യോത്സ്യന്‍ സൂചിപ്പിച്ചിരുന്നു. കല്യാണം കഴിഞ്ഞ് 1 വര്‍ഷമാകാറായിട്ടും അത് സംഭിവിച്ചിട്ടില്ല. ഇനി ഇന്നാണോ ആ സുദിനം? കാരണം, ആ രീതിയിലാണ് പോക്ക്.

സ്പീഡ് കുറഞ്ഞു. പതിവ് റേഞ്ച് ആയ 40 - 45 ല്‍ എത്തി. ഇതിപ്പോ കുറെ തവണയായി ഈ ചിന്ത ഈ വണ്ടിയുടെ ബ്രേക്ക് നിയന്ത്രിക്കാന്‍ തുടങ്ങിയിട്ട്. അങ്ങനെ ഒരു നിസ്സംഗ ഭാവത്തോടെ വണ്ടിയോടിച്ചുകൊണ്ടിരിക്കുമ്പോള്‍ അതാ ഉണരുന്നു എന്നിലെ യുക്തിവാദി. യുക്തി അത്രയ്ക്ക് ഇല്ലെങ്കിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍റെ അംശമാണ് അവന്‍. എന്‍റെ മനസ്സാക്ഷിക്കു നേരെ അവന്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിത്തുടങ്ങി. എന്‍റെ കപടമുഖത്തെ അവന്‍ വലിച്ചു കീറി. എന്തായിരുന്നു എന്‍റെ കപടമുഖം?

വാരഫലം, നാള്‍, നാള്‍ദോഷങ്ങള്‍, ശനി തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ ഒരിത്തിരി വ്യാപ്രുതനാണ് . പക്ഷെ ലോകത്തിനു മുന്‍പില്‍ ഞാന്‍ എന്നെ അവതരിപ്പിക്കുന്നത്‌ ഒരു യുക്തിവാദിയായിട്ടാണ്. പോരെ പുകില്‍. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു. എന്തുകൊണ്ടാണ് ഞാന്‍ എന്‍റെ ഇത്യാദി വിഷയങ്ങളിലുള്ള താല്പര്യത്തെ രഹസ്യമാക്കുന്നത്? ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന ആള്‍ക്കോ അതോ അവിശ്വാസിക്കോ കൂടുതല്‍ മാന്യത ? ആ വാഗ്വാദം അങ്ങനെ കത്തിക്കയറുമ്പോള്‍ എന്നിലേക്ക്‌ പടര്‍ന്നത് അവിശ്വാസി ആയിരുന്നു. വീണ്ടും ആക്സിലെറ്ററില്‍ പിടി മുറുകി. ഇടുങ്ങിയ ഒരു വഴിയിലൂടെ ആയിരുന്നിട്ടും ഉസ്സൈന്‍ ബോള്‍ട്ട് കണക്കെ ഞാന്‍ കുതിച്ചു. സ്പീഡ് കുറഞ്ഞ ഒരവസരത്തില്‍ എന്നെ ഓവര്‍ടേക്ക് ചെയ്തു പോയ ഒരു ഓട്ടോറിക്ഷ അതാ ഇടതു സൈഡിലേക്ക് ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്നു. ഒരു 2 - 3 വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടിയും അമ്മയും അതില്‍ നിന്നറിങ്ങി. ഇനി ഈ ഓട്ടോയെ മുന്നില്‍ കയറുവാന്‍ അനുവദിക്കില്ല എന്ന വാശിയോടെ ഓവര്‍ടേക്ക് ചെയ്യാനൊരുങ്ങുമ്പോള്‍ അതാ എതിരെ ഒരു ജീപ്പ് വരുന്നു. വഴിക്ക് അത്ര വീതിയില്ലാത്തത് കൊണ്ട് വേഗത കുറച്ച് ഓട്ടോയുടെ പിറകിലായി വണ്ടിയൊതുക്കി ജീപ്പ് കടന്നുപോകുന്നതിനായി കാത്തു നില്‍ക്കവെ, പെട്ടെന്ന്, ആ പെണ്‍കുട്ടി റോഡിന്‍റെ ഇരു വശത്തേക്കും നോക്കാതെ റോഡിനു കുറുകെ ഒറ്റ ഓട്ടം !

"മോളേ......." അമ്മയുടെ അലര്‍ച്ചയില്‍ ഞാന്‍ നടുങ്ങി ...."ദൈവമേ.." എന്‍റെ ഗദ്ഗദം ..... കണ്ണുകള്‍ വിറച്ചു ..മൊത്തത്തില്‍ ഒരു ശൂന്യത..ആ നിമിഷം ജീവിതത്തില്‍ വളരെ അപൂര്‍വമായി മാത്രം വരുന്ന ഒന്നായി എനിക്ക് തോന്നി. കാരണം, കുട്ടിക്ക് ഓട്ടോയുടെ മറവില്‍ ജീപ്പിനെയോ, ജീപ്പിലെ ഡ്രൈവറിന് കുട്ടിയേയോ കാണുവാന്‍ പറ്റുവായിരുന്നില്ല. എന്നിട്ടും കുട്ടി രക്ഷപ്പെട്ടു. ഡ്രൈവര്‍ വെപ്രാളത്തില്‍ ഇടതു വശത്തേക്ക് വെട്ടിച്ചു നിര്‍ത്തിയിരുന്നു. "എന്തോ ഓര്‍ത്തോണ്ടാ കൊച്ചിനെ ഒണ്ടാക്കിയത്.. " ഡ്രൈവറുടെ രോഷം ശുദ്ധ ചീത്തയായി പുറത്തു വന്നു. കഴിഞ്ഞ് പോയ നിമിഷത്തിന്റെ ഭീകരത അയാളുടെ മുഖത്ത് അപ്പോഴും നിഴലിച്ചു.

എന്തോ തെറ്റ് ചെയ്തതുപോലെ ആ കുട്ടി അമ്മയുടെ അടി പ്രതീക്ഷിച്ചു നില്‍ക്കുമ്പോള്‍ അമ്മക്ക് എങ്ങനെയും അവളെ എടുത്തു നെഞ്ചോടു ചേര്‍ക്കുവാനാണ് തോന്നിയത്. നാട്ടുകാര്‍ ഓടി വന്നു. പലരും എന്നോട് കാര്യം തിരക്കി. സംഭവം വിവരിച്ചുകൊണ്ട് ഒരു വിജ്ഞാനിയുടെ പരിവേഷത്തില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ ദൈവത്തിനെ സ്തുതിച്ചു ഒരു കേസില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട സന്തോഷവും അത്ഭുതവും സമ്മേളിച്ച മുഖഭാവത്തോടെ ആ ജീപ്പുകാരന്‍ സ്ഥലം വിട്ടു. അദ്ദേഹത്തിനു എന്‍റെ സലാം.!!!

കുറച്ച് നേരം ഞാന്‍ അങ്ങനെ തന്നെ അവിടെ നിന്നു. ആലോചിച്ചു. Actually , എന്താണ് ഇവിടെ സംഭവിച്ചത് ? കുട്ടി രക്ഷപ്പെട്ടത് എങ്ങനെ? ദൈവത്തിന്റെ കൈ ആണോ ആ ജീപ്പ് നിയന്ത്രിച്ചത്? അതോ കേവലം യാദ്രിശ്ചികം എന്ന് മാത്രം പറയാവുന്ന കാര്യമാണോ? "ദൈവത്തിന്റെ പ്രവര്‍ത്തനം ആണെങ്കില്‍ എന്തുകൊണ്ട് എല്ലാ കുട്ടികളും ഇത് പോലെ വാഹനാപകടങ്ങളില്‍ നിന്നു രക്ഷപെടുന്നില്ല?" എന്നിലെ യുക്തിവാദി എന്നിലെ വിശ്വാസിക്കെതിരെ ഒരു ഗോളടിച്ചു. എങ്കിലും ഒരു വിശ്വാസിയായി സാത്വിക ഭാവത്തോടെ ഞാന്‍ വണ്ടിയെടുത്തു. കാരണം, ഈശ്വരനോ യുക്തിയോ എന്ന സമസ്യയില്‍ ഏതൊരാളിലും ഉണ്ടാകുന്ന ചോദ്യോത്തരങ്ങളെക്കാള്‍ എനിക്ക് ബോധ്യം വന്നത്, ആ ജീപ്പിനു അല്പം കൂടി വേഗതയുണ്ടായിരുന്നെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു എന്ന സത്യമാണ്. അത് ഞാന്‍ അംഗീകരിച്ചു കൊണ്ട് ഒരു 40 - 45 ല്‍ സ്പീഡ് പാലിച്ച് എന്‍റെ യാത്ര തുടര്‍ന്നു...മത്സരബുദ്ധിയില്ലാതെ ........






2010, നവംബർ 12, വെള്ളിയാഴ്‌ച

മരുഭൂമിയിലെ ആല്‍മരം

നമ്മുടെ യാത്ര പറച്ചിലുകള്‍
എന്നും പ്രതീക്ഷയുടെ തുരുത്തിലെക്കുള്ള
ഇട വേളകളായിരുന്നു .............
വീണ്ടും കണ്ടു മുട്ടാം എന്ന പ്രതീക്ഷയുടെ
തുരുത്തിലെക്കുള്ള ഇടവേളകള്‍
ഗരുഡവേഗങ്ങള്‍ക്കു മപ്പുറെ
യന്ത്ര വേഗങ്ങളുടെ പക്ഷിച്ചിറകില്‍
നീ നിന്‍റെ ആകാശവും, ഭൂമിയും, സമുദ്രവും
താണ്ടുക
ഞാന്‍ കാത്തിരിക്കാം വീണ്ടും ഒരു ദേശാടനത്തിനായി......

കഴിഞ്ഞ തവണത്തെ ഒത്തു ചേരലിന് ശേഷം പിരിയുന്ന ആ രാത്രിയില്‍ അവന്‍ പറഞ്ഞ വാക്കുകള്‍. വാക്കുകള്‍ തീര്‍ക്കുന്ന വിസ്മയം കൊണ്ട് അവന്‍  എന്നും ഞങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. അതായിരിക്കാം ഇപ്പോഴും ആ വാക്കുകള്‍ മനസ്സില്‍ മായാതെ നില്കുന്നത്.
ചെമ്പക മരങ്ങള്‍ അതിരിട്ട തണല്‍ വഴികള്‍ പിന്നിട്ടു വലിയ ഇരുമ്പ് ഗേറ്റ് കടന്നു മൂന്നു സൌഹൃദവര്‍ഷങ്ങള്‍ താണ്ടി കലാലയത്തിന്‍റെ പടിയിറങ്ങിയിട്ട് പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. വേര്‍പിരിയലിന്‍റെ പ്രവാസം. ഒരാളൊഴികെ ബാകി എല്ലാവരും മരുഭൂമിയില്‍ പൂകാലം തേടി എത്തി. നാട്ടിലേക്കുള്ള അവധി ദിനങ്ങള്‍ അത് കൊണ്ട് തന്നെ ആ ഒരാള്‍ക്ക് കൂടിയുള്ളതാണ്. അവനും അതോരാശ്വാസമാണ്‌.മാറി മാറി വരുന്ന സര്‍ക്കാരുകളുടെ അവഗണനയുടെ പൊടി പിടിച്ച ഫയലുകള്‍ നിന്നും ഒരു ആശ്വാസം. ബാകിഉള്ളവര്‍ വര്‍ഷത്തില്‍ ഒരു തവണ എങ്കിലും കാണും.മിക്കവാറും വലിയ പെരുന്നാളിന്‍റെ അവധിക്കാകും അത്. വീണ്ടുമൊരു പെരുന്നാള്‍ .എല്ലാവരുടെയും കാതിരിപിനു വിരാമമായി. അവരവരുടെ ആകാശവും ഭൂമിയും സമുദ്രവും താണ്ടി സൌഹൃദത്തിന്‍റെ മരുപച്ചകള്‍ തേടി സൌഹൃദത്തിന്‍റെ പ്രതീക്ഷയുടെ തുരുത്തിലേക്ക് ഒരു യാത്രക്ക് സമയമാരിക്കുന്നു .
മൊബൈല്‍ ശബ്ദം അയാളെ ഓര്‍മകളില്‍ നിന്നുമുണര്‍ത്തി
"ഹലോ അട പറയട " പറഞ്ഞു തീരുന്നതിനു മുന്‍പ് മറു തലക്കല്‍ 
" ഡാ പെരുനാളിന്‍റെ അവധി ഡിക്ലയര്‍ ചെയ്തു , നമുക്കൊരുമിച്ചു കൂടണ്ടേ ?"
"പിന്നെ വേണം  ഞാനും ഇപ്പോള്‍ പഴയ കാര്യങ്ങള്‍ ആലോചിച്ചു ഇരിക്കുവാരുന്നു  .
" ആണോ എങ്കില്‍ ഇത്തവണ നമുക്കു അബുധാബിയില്‍ പോയാലോ അവന്‍മാര്‍ രണ്ടു പേരും ഉണ്ടല്ലോ അവിടെ . പിന്നെ നമ്മുടെ മണവാളന്‍ കുടുംബസ്തനും എത്താം  എന്ന് സമ്മതിച്ചിട്ടുണ്ട് "
"അവന്‍റെ ഭാര്യ എതിര്‍പ്പൊന്നും പറഞ്ഞില്ലേ ?"
"ഇല്ല അവള്‍ സമ്മതിച്ചു "
"അപ്പോള്‍ നമുക്ക് മൂന്നുപേര്‍ക്കും ഒരുമിച്ചു പോകാം അവന്‍ പറയാറുള്ളത് പോലെ നമുക്ക് ആ മരുഭൂമിയിലെ ആല്‍ മരം കാണാന്‍ പോകാം "
" ഒകെ ഡാ അപ്പോള്‍ നാളെ നമ്മള്‍ പോകുന്നു ഞാന്‍ ഇപ്പോള്‍ തന്നെ തിരിക്കുവാ നിന്‍റെ അടുത്തേക്ക് "
"ഒകെ ഡാ ബൈ "
"കച്ചവട തന്ത്രത്തിന്‍റെ പൊയ് മുഖങ്ങള്‍ അഴിച്ചു വക്കാന്‍ സമയമായി" കഴുത്തില്‍ മുറുകിയ ടൈഇയുടെ കുരുക്കഴിക്കുന്നതിനിടെ അവന്‍റെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു .
ഓര്‍മകളെ പോലും മരവിപ്പിക്കുന്ന സെര്‍വര്‍ റൂമിന്‍റെ തണുപ്പില്‍ നിന്ന്‍ സൈബര്‍ സ്പേസിന്‍റെ തടവറയില്‍ നിന്നും വരാന്‍ പോകുന്ന സൌഹൃദദിനങ്ങളെ മനസില്‍ കണ്ടു മറു തലക്കല്‍ ഫോണ്‍ കട്ട്‌ ചെയ്തു അവനും യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
രാത്രിയില്‍ അവസാനമയി കുടുംബസ്ഥന്‍ എല്ലാം ഒന്ന് കൂടി ഉറപ്പു വരുത്തി. പാസ്പോര്‍ട്ട് എടുത്തു ബാഗില്‍ വക്കുമ്പോള്‍ അവന്‍ "നിനക്ക് വിഷമമുണ്ടോ?" എന്നവളോട് ചോദിക്കുമ്പോള്‍ ഇല്ല എന്ന മറുപടി ആകണേ എന്ന് ആഗ്രഹിച്ചു.
"കുഴപ്പമില്ല വര്‍ഷത്തില്‍ ഒരിക്കലല്ലേ എല്ലാവര്‍ക്കും കൂടി .............." അത് പറയുമ്പോള്‍ അവളുടെ വാക്കുകള്‍ ഇടറി .
" ഈ ഫ്രണ്ട്ഷിപ്‌ കണ്ടിട്ടെനിക്ക് അസൂയ തോന്നുന്നു"  അവള്‍ അത് കളിയായിട്ടാണ് പറഞ്ഞതെങ്കിലും അപ്പോള്‍ അസൂയയില്‍ ആ ചുണ്ടുകള്‍ ഒന്ന് കൂടി കൂര്‍ത്തിരുന്നു എന്നവനു തോന്നി.
സൂര്യന്‍റെ പുലരിതുടിപ്പിനും മുന്നേ അവര്‍ മൂന്നു പേരും യാത്ര ആരംഭിച്ചു ...ആയിരം തേര് വിളക്കുകള്‍ നക്ഷത്രങ്ങളായി തെളിഞ്ഞ സായന്തനത്തില്‍ അവര്‍ അഞ്ചു പേരും അങ്ങനെ യാന്ത്രിക ജീവിതത്തിന്‍റെ ക്ഷണികമായ ഇടവേളയില്‍  വീണ്ടും കണ്ടു മുട്ടി.
പതിവ് പോലെയുള്ള കെട്ടിപ്പിടുത്തത്തില്‍ തുടങ്ങി പരസ്പര സ്നേഹത്തിന്‍റെ തമ്മിലടികള്‍ തീര്‍ത്തു കഴിഞ്ഞു പോയ സൌഹൃദവര്‍ഷത്തിന്‍റെ വിരഹത്തിന്‍റെ വിശേഷങ്ങള്‍ പങ്കു വച്ച് അവര്‍ യാത്ര ആരംഭിച്ചു . മരുഭൂമിയിലെ ആല്‍മരം തേടി .
"ഒമാനില്‍ എന്തുണ്ട് വിശേഷം"
 "നിന്‍റെ വൈഫ്‌ എതിര്‍പ്പൊന്നും പറഞ്ഞില്ലേ ? "
ചോദ്യങ്ങള്‍ പ്രാഡോയെക്കാള്‍ വേഗത്തില്‍ പാഞ്ഞു കൊണ്ടിരുന്നു .
"നമ്മുടെ സര്‍ക്കാരുദ്യോഗസ്ഥനും .....പിന്നിവന്‍റെ സ്വാമിയും കൂടി വെണമാരുന്നു".
"ഉം നിന്‍റെ കാശിക്കു പോക്കെന്തായി ?
 റൂവിയിലെ ട്രാഫിക് ബ്ലോകില്‍ ഒരിക്കല്‍ അവനോടു അങ്ങനെ പറയാനാ തോന്നിയത് അവന്‍ അതിപ്പോഴും മറന്നിട്ടില്ല...   "ഭയങ്കര മടുപ്പ് ഈയിടെയായി കാശിക്കു പോകണം എന്നൊരാഗ്രഹം" എന്ന് പറഞ്ഞത്തിനു അവന്‍ അന്ന് നിസംഗമായി "ആണോ നന്നായി എങ്കില്‍ ഞാന്‍ സ്വാമിയുടെ നമ്പര്‍ തരാം ..അവനു നിന്നെ സഹായിക്കാന്‍ പറ്റും "
എന്ന് പറഞ്ഞപ്പോള്‍ അവനെ കളിയാക്കി . " എന്ത് പറഞ്ഞാലും നിന്‍റെ ഒരു സ്വാമി "
സ്വാമി അവന്‍റെ പ്രീ ഡിഗ്രി  മുതല്‍ ഉള്ള സൌഹൃദമാണ് ..സ്വാമിയെക്കുറിച്ച്‌ പറയുമ്പോള്‍ അവന്‍ വാചാലനാകും..അവന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ അറിവിന്‍റെ സഹസ്രദല പദ്മങ്ങള്‍ തേടിയുള്ള യാത്രയുടെ ലക്ഷ്യം തേടുന്നവന്‍ ....അതാണ് അവനു സ്വാമി.
"നീ എന്താ ആലോചിചിരിക്കുന്നത്‌ ? മടുപ്പ് ഇത് വരെ മാറിയില്ലേ ?" ഓര്‍മകളുടെ മണല്‍ കാറ്റില്‍ നിന്നുണര്‍ന്നു അവന്‍ പറഞ്ഞു " അന്ന് നീ സ്വാമിയുടെ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ നിന്നെ കളിയാക്കിയ കാര്യം, എന്തായാലും ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ ഞാന്‍ സ്വാമിയേ കോണ്ടാക്റ്റ് ചെയുന്നുണ്ട്."
അവന്‍ പക്ഷെ ആ മറുപടികേട്ടില്ല. അവന്‍  ആത്മ സുഹൃത്തിന്‍റെ ഓര്‍മയില്‍ അലഞ്ഞു....
ഒരിക്കല്‍ ഗൂഗിള്‍ ടോക്ക്ന്‍റെ ചതുര വിടവിലെ  തണുത്ത കണ്ണാടിചില്ലിനുമപ്പുറം ചാറ്റില്‍  അവനോടു "ദിര്‍ഹംസിന്‍റെയും റിയാലുകളുടെയും മോഹങ്ങളുടെ തടവറയിലേക്ക് പുഴ കടത്തി വിട്ട അല്ല സമുദ്രം കടത്തി വിട്ട ഒരു പൂച്ച കുഞ്ഞാണ് ഞാന്‍ എന്ന് എവിടോ വായിച്ച കവിതയില്‍ ആത്മാശം കണ്ടെത്തി പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞ മറുപടി
"ദിര്‍ഹവും  റിയാലും  സന്തോഷം  തരുന്നിടത്തോളം  കാലം  മാത്രം .."
സ്വാമി വിവേകാനന്ദന്‍റെ സന്യാസി ഗീതം എന്ന കവിതയിലെ വരി ഉദ്ധരിച്ചവന്‍ തുടര്‍ന്നു.
"നിന്‍റെ   കയ്യത്രേ  നിന്നെ  ഇഴച്ചും  കൊണ്ടേ  പോകും  കയറില്‍  പിടിക്കുന്നത്‌ ...."
It is your hand only that holds the chain that pulls you all the way...

You are not bound to the chain by the chain itself...
But you are holding the chain with your hand...
What you have to do is to release your hands from the chain... and you are FREE !!!
അതെ അവന് എന്നുമങ്ങനെയെ ചിന്തിക്കനാകുള്ളൂ  ,,അതായിരുന്നു അവന്‍.
"നിന്‍റെ കയ്യത്രേ  നിന്നെ  ഇഴാച്ചും  കൊണ്ടേ  പോകും  കയറില്‍  പിടിക്കുന്നത്‌ ... ആകയാല്‍   ഇവ  വിട്ടു , ധീര  സന്ന്യാസിന്‍   ഭവാന്‍  ഘോഷിക്ക , ഓം  തത് സത്  ഓം "....
അവനില്‍ കൂടിയായിരുന്നു ഞാന്‍ പലതും അറിഞ്ഞതും പഠിച്ചതും...തമോഗര്തങ്ങളെ ക്കുറിച്ച് ഒരിക്കല്‍ ആവന്‍ വാചാലനായത് ..സ്ടീഫാന്‍ ഹോകിങ്ങ്സിനെ ..ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ...ഒരു യോഗിയുടെ ആത്മ കഥ അങ്ങനെ എത്ര പുസ്തകങ്ങള്‍ ആവന്‍ എനിക്ക് പരിചയപ്പെടുത്തി....
"നാശം നല്ല ട്രാഫിക് ബ്ലോക്കാണല്ലോ, ലക്ഷണം കണ്ടിട്ട് വലിയ ആക്സിടെണ്ടാണന്നു തോന്നുന്നു!"അത് പരയുംബോള്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നവന്‍ അക്ഷമനായി ഹോണ്‍ അടിച്ചു .
മുകളില്‍ നിന്നു അടിച്ചു പരത്തിയ പോലെ റോഡില്‍ തവിട് പൊടിയായി കിടന്ന കാര്‍ പിന്നിട്ടു പോകുമ്പോള്‍ കണ്ട പുറം കാഴ്ചയില്‍ സൌഹൃദത്തിന്‍റെ ഉത്സവാരവങ്ങള്‍ ഒരു നിമിഷം നിലച്ചു.
കാറിനടുത്ത് താഴെ റോഡില്‍ ഒരു പഠാണി ചോര വാര്‍ന ശിരസുമായി  കിടക്കുന്നു.കുറച്ചകലെയായി ഒരു ഒട്ടകം വെയില്‍ തിന്ന വയറുമായി  ചോര തുപ്പി ചിരിച്ചു കിടക്കുന്നു.......
"ഇതിപ്പോ ഫെന്സിങ്ങും കടന്നു ഈ ഒട്ടകം എങ്ങനെ റോഡിലെത്തി ? "
"നല്ല സ്പീഡില്‍ അല്ല വണ്ടി എങ്കില്‍ പോലും ഒട്ടകത്തെ ഇടിച്ചാല്‍ മരണം ഉറപ്പാ "
അപ്രതീക്ഷിതമായ മരണത്തിന്‍റെ കാഴ്ച ബാകിയുള്ളവരെ ഒരു നിമിഷം നിശബ്ദമാകിയപ്പോളും അവനെ ആ ഒട്ടകത്തിന്‍റെ ചിരി അസ്വസ്ഥനാക്കി.
"മരുഭൂമിയിലെ അന്വേഷണതിന്‍റെ പ്രലോഭാനതെക്കാള്‍ നല്ലത് മരണത്തിന്‍റെ സ്വാതന്ത്ര്യമാണന്ന തിരിച്ചറിവാണോ ആ ചിരി " മനസില്‍ ഗംഗയിലെ വരികള്‍ മുഴങ്ങി ...ഒരു തുള്ളി ഒരു തുള്ളി എന്നു കേണാകാശ മരുഭൂമി താണ്ടുന്ന കാറ്റിന്‍റെ ഒട്ടകം . മരുഭൂമിയുടെ ഈ പ്രലോഭനം ഒരിക്കലും തീരാത്ത.. അന്വേഷണതിന്‍റെ ആരംഭമാണോ  , അല്ലാതെന്തുണ്ടിവിടെ ദിര്‍ഹംസുകളുടെ മോഹങ്ങള്‍ തീര്‍ത്ത തടവറയല്ലാതെ...നാടിലെ പോലെ വയലും കൊന്നപ്പൂകളും, തുളസി ചെടിയും അമ്പലമുറ്റവും , ആല്‍തറ ഉം ഇല്ലാത്ത .
"ഇനി എത്ര ദൂരം ഉണ്ട് ?"
ഇരു വഴിക്കും ഇടയില്‍ ഉയര്‍ന്നു നില്‍കുന്ന മണല്‍കൂനകള്‍ക്കിടയില്‍ കൂടി കാറിന്‍റെ വേഗം വര്‍ധിപിച്ചു കൊണ്ട് ഉള്ള ചോദ്യം അവനെ ചിന്തയില്‍ നിന്നും ഉണര്‍ത്തി .
"എത്താറായി. " ദൂരെ ഉയര്‍ന്നു നില്‍കുന്ന മണല്‍ ശില്പങ്ങളില്‍ മിഴികള്‍ ഊന്നി കൊണ്ട് അവന്‍ മറുപടി പറഞ്ഞു. പ്രലോഭനത്തിന്‍റെ  കാറ്റില്‍ മണല്‍ മലകള്‍ മരുപച്ച തേടിപ്പറക്കാന്‍ വെമ്പി ഒന്നിളകിയോ, സൂക്ഷിച്ചു നോക്കി കൊണ്ട് അവന്‍ തുടര്‍ന്നു    " മരുഭൂമി ഒരു പ്രലോഭനമാണ്‌ അന്വേഷണതിന്‍റെ പ്രലോഭനം "
"വാഹ് ...സാഹിത്യം ...ഒന്നും കേട്ടില്ല എന്നു ഞാന്‍ വിചാരിച്ചതെ ഉള്ളു, എത്ര നാളായി ഇത് പോലെ ഒന്ന് കേട്ടിട്ട്"
അവന്‍ പക്ഷെ മറുപടി ഒന്നും പറഞ്ഞില്ല ചിന്തകള്‍ അന്വേഷണതിന്‍റെ മണല്‍കാട് താണ്ടിക്കൊണ്ടിരുന്നു.
ചെറിയ ഇടിഞ്ഞു പൊളിഞ്ഞ ഒരു പഴയ കെട്ടിടതിന്‍റെ അവശേഷിപ്പിന്‍റെ അടുത്ത് ആകാശത്തിലേക്ക് വേരുകളും ഭൂമിയിലേക്ക്‌ ചില്ലകളും പടര്‍ത്തി ഒരു ആല്‍ മരം അവനെ ഓര്‍മയില്‍ നിന്നും ഉണര്‍ത്തി അവന്‍ വിളിച്ചു പറഞ്ഞു "എത്തിപ്പോയി"
അവര്‍ അതിനടുതെതിയപ്പോള്‍ വൃക്ഷ ശിരസ് കാറ്റില്‍ ഒന്നുലഞ്ഞു ...സൌഹൃദത്തിന്‍റെ ഹസ്ത ദാനത്തിനെന്നോണം ചെറിയ ഒരു ചില്ല കാറ്റില്‍ അവര്‍ക്ക് നേരെ ഒന്ന് നീണ്ടു താഴ്ന്നു.
"അപ്പോള്‍ ഇതാണ് നീ പറയാറുള്ള മറു ഭൂമിയിലെ ആല്‍ മരം!"
"ഉം ഇത് തന്നെ ഇഷ്ടമായോ ?"
കൊള്ളാം ഡാ ഗ്രേറ്റ്‌ ! പക്ഷെ ഇതിവിടെ ഇത്രേം വളര്‍ന്നു..അത്ഭുതം! അതും ഈ ഡസെര്‍ടില്‍ "
അ ള്ളാ ഹു    അ  ക്ബ  ര്‍
ബാങ്ക് വിളി മുഴങ്ങുന്നുണ്ടോ ദൂരെയെങ്ങോ ....
മഗ്രിബ്  ബാങ്ക് മുഴങ്ങുന്ന സന്ധ്യയില്‍ വണ്ടിയുടെ ബാകില്‍ നിന്നും എടുത്ത ടെന്റ് വംശ വൃക്ഷത്തിന്‍റെ ചുവട്ടില്‍ ഉറപ്പിക്കുനതിനിടെ അവന്‍ ചെവി ഓര്‍ത്തു .
രാത്രിയുടെ നിഗൂഡതയുടെ സൌന്ദര്യം പേറുന്ന വന്യമായ ആ രാത്രിയില്‍ അവര്‍ അഞ്ചു പേരും ആ കൂടാരത്തില്‍ ഒത്തു കൂടി.
പ്രലോഭനത്തിന്‍റെ എത്രയോ മണല്‍ തിരകള്‍ അടിച്ചിട്ടും ഉറപ്പില്ലാത്ത ഈ മണലില്‍ വേരുകളാഴ്ത്താന്‍ എങ്ങനെ കഴിഞ്ഞു. അന്നാദ്യമായി ഇവിടെ വന്നപ്പോള്‍ തനിക്കും ഇങ്ങനെ ഒരു സംശയം തോന്നിയിരുന്നു .ആദ്യമായി ആല്‍മരത്തിനടുത്ത് എത്തിപെട്ട കഥ അവന്‍ അവര്‍ക്ക് നാല് പേര്‍ക്കും  പറഞ്ഞു കൊടുത്തു.
"ഇന്നത്തെപോലെ തന്നെ ഒരു മഗ്രിബ് സന്ധ്യയില്‍ ആയിരുന്നു ഞാനും ഇവിടെ എത്തിയത്. അന്ന് ഞാനും അവനും മാത്രം ഞങ്ങള്‍ ഇത് പോലെ ഒരു കൂടാരത്തില്‍ ഒരു രാത്രി മുഴുവന്‍ കഥ പറഞ്ഞു സംസാരിച്ചു അങ്ങനെ ....." അവന്‍റെ വാക്കുകള്‍ ശരിയായിരുന്നു എന്നു സമ്മതിക്കും പോലെ കാറ്റില്‍ വൃക്ഷ ശിരസും ഒന്നുലഞ്ഞു തലയാട്ടും പോലെ . അവന്‍ വീണ്ടും തുടര്‍ന്നു..."കടലിന്‍റെ മരുഭൂമിയുടെ കഥ എനിക്ക് പറഞ്ഞു തന്നു ആ രാത്രി മുഴുവന്‍. ഫായിസ് മുഹമ്മദ്‌ അതാണവന്‍റെ പേര്. ഡ്രൈവിങ്ങും മീന്‍ പിടുത്തവുമാണവന്‍റെ ഇഷ്ട വിനോദങ്ങള്‍. നിലയില്ലാത്ത കടലിന്‍റെ ഉള്‍ത്തിരകളിലേക്ക് ഒറ്റയ്ക്ക് ബോട്ടുമായി പോകുന്ന അവന്‍റെ ധൈര്യം എന്നുമെന്നെ അത്ഭുതപ്പെടുത്തിയിരുന്നു അനന്തമായ കടലും മണല്‍ത്തിരകളുടെ മരുഭൂമിയും അവന് സമമായിരുന്നു."
"എങ്കില്‍ നമുക്കവനെയും കൂട്ടമായിരുന്നു" ഇടയ്ക്കു കയറി ഒരുവന്‍ അത് പറഞ്ഞപ്പോള്‍ അവന്‍ തുടര്‍ന്നു ....
" ഉം ഇപ്പോളവന്‍ ഫുജറയില്‍ ദിബ്ബയിലെ മിന പോര്‍ട്ടിന്‍റെ തീരങ്ങളില്‍ എവിടെങ്കിലും ബോട്ടിറക്കുകയായിരിക്കും രാത്രിയുടെ ഏകാന്തതയില്‍ ബോട്ടിന്‍റെ എഞ്ചിന്‍ ഇരംബമായി കടലിലേക്ക് കുതിക്കാന്‍ ......"

അവര്‍ കൂടാരത്തിന്‍റെ പുറത്തിറങ്ങി. പകലില്‍ വെന്തുരുകിയ സ്പടികത്തരികള്‍ ദിര്‍ഹംസ് കായ്ക്കുന്ന വലിയ കോണ്ക്രീറ്റ് മരങ്ങളില്ലാത്ത ...വിജനതയുടെ..ശ്വാദ്വലതയില്‍ ഉറഞ്ഞ ശൈത്യത്തിന്‍റെ കൊടും തണുപ്പാര്‍ന്ന രാത്രിയുടെ അന്ത്യയാമത്തിലും വൃക്ഷ രാജന്‍റെ ശിരസ് കാറ്റിലൊന്നുലഞ്ഞു.......
അവര്‍ വൃക്ഷത്തിന്‍റെ വേരുകളില്‍  തല ചായ്ചിരിന്നു . കഥ കേള്‍ക്കാന്‍ മുത്തശന്‍റെ മടിയില്‍ ഇരിക്കും പോലെ വൃക്ഷന്‍റെ മടിയില്‍ അവര്‍ ഇരുന്നു..
ആയിരം ചത്യുരുഗങ്ങളുടെ പകലും രാത്രിയും ചേര്‍ന്ന ബ്രഹ്മാവിന്‍റെ ദിനരാത്രങ്ങളുടെ മാത്രാ നിമിഷങ്ങളിലോന്നില്‍ വൃക്ഷ രാജന്‍ തന്‍റെ കഥ പറഞ്ഞു തുടങ്ങി ;
"ഞാന്‍ ചത്യുരുഗങ്ങളുടെ ഋതുഭേദങ്ങളുടെ ദിന രാത്രങ്ങളില്‍ ഇല കൊഴിയും വംശ വൃക്ഷം ..വൃക്ഷങ്ങളുടെ രാജാവ്‌ .മഹാ പ്രളയത്തിന്‍റെ സമയം മഹാ വിഷ്ണു എന്‍റെ ഇലയില്‍ കിടന്നിരുന്നുവത്രേ !
ഭഗവത് ഗീതയില്‍ അര്‍ജുനനോടു ഭഗവാന്‍ ശ്രീകൃഷ്ണന്‍ വിഭൂതിയോഗത്തില്‍ എന്നെ പറ്റി പരാമര്‍ശിക്കുന്നുണ്ട് "
അപ്പോള്‍ പണ്ട് മുത്തശ്ശി പറഞ്ഞു തന്ന ഭഗവദ് ഗീത ശ്ലോകം  അവന്‍റെ മനസില്‍ നിറഞ്ഞു
"ആശ്വത്ഥ: സര്‍വ്വ വൃക്ഷാണാം ദേവര്‍ഷീണാം ച നാരദ:
ഗന്ധര്‍വാണാം ചിത്രരഥ : സിദ്ധാനാം കപിലോ മുനി:"
എല്ലാ വൃക്ഷങ്ങളിലും വച്ച് അരയാലും, ദേവര്‍ഷികളില്‍ വച്ചു നാരദനും, ഗന്ധര്‍വന്‍മാരില്‍ വച്ച് ചിത്രരഥനും, സിദ്ധന്‍മാരില്‍ വച്ചു കപില മുനിയും ഞാനാകുന്നു.
വൃക്ഷന്‍ തുടര്‍ന്നു
"വംശ തീരങ്ങളില്‍ ദര്‍ശനങ്ങളുടെ പൊരുളറിഞ്ഞ ഞാന വൃദ്ധര്‍ എന്‍റെ തണലില്‍ ധ്യാന പദ്മാസനത്തിന്‍റെ മൂലാധാരം മുതല്‍ സഹസ്രാര പദ്മങ്ങള്‍ വരെ അറിവിന്‍റെ സഹസ്രദല പദ്മങ്ങള്‍ ധ്യാനിച്ചുണര്‍ത്തിയിരുന്നു. അവിടെ ആ ഭാരത ഭൂമിയില്‍ അവിടെ ആയിരുന്നു എന്‍റെ ഉത്ഭവം.
അന്വേഷണത്തിന്‍റെ പ്രലോഭാനങ്ങളിലോരിക്കല്‍ അധികാരത്തിന്‍റെ സിംഹാസനങ്ങളില്‍ നിന്നും അശോകന്‍  ആത്മ ശാന്തിയുടെ ബുദ്ധനായിമാറിയത് എന്‍റെ മടിയില്‍ എന്‍റെ തണലിലായിരുന്നു.അന്നൊരിക്കല്‍ അശോകന്‍ എന്നെ ആയിരം കുടം പനിനീരാല്‍ അഭിഷേകം ചെയ്തു. ബൌദ്ധത്തിന്‍റെ സാംഖ്യത്തിന്‍റെ നിരീശ്വരദര്‍ശനങ്ങളില്‍ ഞാന്‍ അങ്ങനെ ബോധിവൃക്ഷമായി.
ഭാരത തീരങ്ങളില്‍ ബംഗാള്‍ തൊട്ടു കേരളം വരെ ആശ്വത്ഥാ എന്നും അരളി എന്നും , അരശു എന്നും അരയാലെന്നും ദേശസ്മൃതികളില്‍ എന്നെ പറിച്ചു നട്ടു. ആര്യന്‍ മാരുടെ പവിത്ര വൃക്ഷമാകയാല്‍ എന്നെ ആരിയാല്‍ എന്നും പിന്നെ വാക്കിന്‍റെ പരിണാമചക്രത്തില്‍ ഞാന്‍ അരയാലും ആയി മാറി. എനിക്ക് ചുറ്റും തറ കെട്ടി എന്‍റെ തണലില്‍ അവര്‍ സഭ കൂടി, വിദ്യ അഭ്യസിച്ചു.
പിന്നെ പുരോഹിതന്‍റെയും, രാജാവിന്‍റെയും, വധുവിന്‍റെയും വിശ്വാസിയുടെയും പട്ടമായി എന്‍റെ ഇലകള്‍ അവര്‍ ശിരസിലും കഴുത്തിലും അണിഞ്ഞു. എന്‍റെ ഇലകളുടെ രൂപം സ്വര്‍ണത്തില്‍ ഉരുക്കി അവര്‍ മംഗല്യതിന്‍റെ പവിത്രതയെ താലിയായി അണിഞ്ഞു.
പിന്നെ എന്നോ ചരിത്രാതീത കാലത്തിനപ്പുറം വാണിജ്യ ബന്ധങ്ങളെ ഉറപ്പിക്കാന്‍ ഈ ശ്വാദല ഭൂമിയില്‍ നിന്നും വന്ന ആരബിന്‍റെ സന്തതി പരമ്പരയില്‍ പെട്ട അറബികള്‍ എന്‍റെ വേരുകളാഴ്ന്ന മണ്ണില്‍ എത്തി. അങ്ങനെ വാണിജ്യ യാത്രയുടെ ഒരു പായ്കപ്പലില്‍ എന്‍റെ പൊട്ടിയ പൂന്തോടില്‍ നിന്നു പറന്ന വിത്തുകള്‍ മുളപൊട്ടി അന്വേഷണത്തിന്‍റെ സൂര്യാംശം തേടി വളര്‍ന്നു. എന്‍റെ സഹയാത്രികര്‍ ഉപ്പു വെള്ളത്തിന്‍റെ മടുപ്പില്‍ ഞാന്‍ തളര്‍ന്നുറങ്ങിയപ്പോള്‍  എനിക്ക് അവര്‍ കരുതിയ വെള്ളം പങ്കായി പകുത്തു തന്നു.കടലില്‍ നിന്നു തീരത്തിന്‍റെ അന്വേഷണങ്ങളില്‍ ഞാനും എത്തി അങ്ങനെ ഈ മരുഭൂമിയില്‍. അവര്‍ എന്‍റെ വേരുകള്‍ ഈ മണ്ണില്‍ പാകി യാത്ര തുടര്‍ന്നു. ഉഷ്ണവാതങ്ങളില്‍ ഉരുകിയ മണല്‍ തരികളില്‍ ഞാന്‍ ഒട്ടിച്ചേര്‍ന്നു.വെയിലിന്‍റെ ക്രൂര നഖമാര്‍ന്ന കഴുകനും. വെയില്‍ തിന്നു ഒരുതുള്ളി തേടി അലഞ്ഞ  ഒട്ടകവും എനിക്ക് കൂട്ടായി."

ഓര്‍മകളുടെ ആത്മ കഥനതിന്‍റെ മഹാ പ്രളയത്തില്‍ ആയിരം ചലദലങ്ങള്‍ വിറകൊ
ണ്ടുലഞ്ഞു.കഥകള്‍ കേട്ടു മടിയില്‍ ഇരുന്ന കിടാങ്ങളുടെ നേര്‍ക്ക്‌ വൃക്ഷശിരസ് ഒന്ന് കുനിഞ്ഞു. അനുഹ്രഹിക്കാന്‍ കൈ നീട്ടിയത് പോലെ കാറ്റില്‍ ഒരു കുഞ്ഞു ശിഖരം അവരുടെ നേര്‍ക്ക്‌ ഒന്ന് താണുയര്‍ന്നു .വൃക്ഷ ശിരസില്‍ നിന്നും സജലങ്ങളായ മിഴിയില്‍ നിന്നു എന്ന പോലെ ഒരു മഞ്ഞു തുള്ളി താഴെ വീണു കിടന്ന ആലിലയിലേക്ക് പതിച്ചു. ചത്യുരുഗങ്ങള്‍ക്കുമപ്പുറം അതൊരു മഹാ പ്രളയമായ് ഒഴുകി. അവര്‍ അനന്തതയില്‍ സ്വയമലിഞ്ഞു ഒരു വിഷ്ണു രൂപമാര്‍ന്നു ആ ആലിലയിലേക്ക് ചുരുങ്ങി. ആലില ഒഴുകികൊണ്ടേയിരുന്നു കാലത്തിന്‍റെ അനന്തതയുടെ മഹാപ്രളയ ജലധിയിലേക്ക്....

2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

നാടകാന്തം കബന്ധം



അവിടെ വസന്തമില്ലായിരുന്നു .


പകലിന്‍റെ പുഴ വറ്റി വെയില്‍ -

ത്താണിടിഞ്ഞടര്‍ന്ന മണ്‍തിട്ടയുമില്ലയിരുന്നു

രാത്രിയുടെ സൂര്യന്‍ നക്ഷത്രങ്ങളുടെ

പകലില്‍ ഉദിച്ച ഒരു പ്രഭാതത്തില്‍

അവര്‍ കാടുകള്‍ ഉണ്ടാക്കുവാന്‍ തുടങ്ങി

ജീവന്‍റെ തേജസ്‌ വറ്റിയ മണ്‍കൂനകള്‍ കൊണ്ട്

ആകാശം മുട്ടെയുള്ള സ്വപ്ന മാളികകള്‍

കൊണ്ടുള്ള കാട്....

സ്വപ്നങ്ങളുടെ കണ്ണാടിച്ചില്ലുകള്‍

പതിച്ച ജാലക വാതിലിലൂടെ

സാഗര നീലിമാക്കപ്പുറം

ശാന്തതയുടെ ഒരായിരം

മണ്‍ കുടിലുകള്‍ കണ്ടു

ധ്യാനത്തിന്‍റെ മഹാ മൌനങ്ങളില്‍

തപം ചെയ്തുറയുന്ന

ചിതലടര്‍ന്ന മണ്‍ പുറ്റുകളുടെ

ശാന്തതയില്‍ ..അവര്‍ അശാന്തരായി

ക്രിസ്തുവും കൃഷ്ണനും മുഹമ്മദും

തോളില്‍ കൈ ഇട്ടു നടന്ന ഒരു പകലില്‍

അവര്‍ യന്ത്രച്ചിറകിന്‍റെ പക്ഷി വേഗങ്ങല്‍ക്കുമപ്പുറം

ആകാശവും സമുദ്രവും ഭൂമിയും താണ്ടി അവിടെ എത്തി

അസൂയയുടെ പകയുടെ വെടിയുപ്പുകള്‍ നിറച്ച

വേര്‍തിരിവിന്‍റെ ആയുധങ്ങള്‍ക്കൊപ്പം

മത ഭ്രാന്തിന്‍റെ ലഹരി അവര്‍ അവിടെ വിതരണം ചെയ്തു .

കച്ചവടക്കണ്ണിന്‍റെ സ്വാര്‍ത്തത ആരംഭിക്കുന്നത്

എപ്പൊഴും വെറുതെകൊടുക്കലില്‍ നിന്നാണെന്നുള്ള

പാഠമറിയാതെ അവര്‍ ആ സ്നേഹദാനത്തിന്‍റെ

ഉന്‍മാദങ്ങളില്‍ ശാന്തയുടെ മണ്‍പുറ്റുകള്‍ തച്ചുടച്ചു

മണ്‍പുറ്റുകളുടെ ദേഹോf ഹമില്ലായ്മയില്‍

ക്ഷുഭിതരായി അവര്‍ പുതിയ ഗൂഡാലോചനകള്‍ നടത്തി

ശീതികരിച്ച ആഡംബരത്തിന്‍റെ പതുപതുപ്പാര്‍ന്ന അണിയറയില്‍

സംസ്കൃതിയുടെ ..പൈതൃകത്തിന്‍റെ ശിലകള്‍ തകര്‍ക്കാനായി

പുതിയ നാടകങ്ങളുടെ ഗൂഡാലോചനകള്‍ അരങ്ങേറിക്കൊണ്ടിരുന്നു ...

"നാടകാന്തം കബന്ധം "

മാധ്യമങ്ങള്‍ ആ നാടകത്തെ കറുത്ത തലക്കെട്ടില്‍ അച്ചടിച്ചു .

ഭാരത യുദ്ധത്തിന്‍റെ അര്‍ജുനവിഷാദയോഗത്തിന്‍റെ ആവര്‍ത്തനാമാണിതെന്നു

ഒരു മഞ്ഞപ്പത്രത്തിന്‍റെ സ്വന്തം ലേഖകന്‍ കാവിത്തലക്കെട്ടില്‍

അച്ചടിച്ചു.

മറ്റു രണ്ടു മഞ്ഞപ്പത്രങ്ങളില്‍ ഒന്ന് ഇത് അഭിമാനത്തിന്‍റെ

ജിഹാദാണന്നു പച്ച തലക്കെട്ടിലും ..

മറ്റൊന്ന് ഇത് സ്വാതന്ത്ര്യത്തിന്‍റെ കുരിശു യുദ്ധമാണന്നും അച്ചടിച്ചു.

ഉടല്‍ തേടുന്ന പൊള്ളയായ കബന്ധങ്ങളില്‍ മഴവെള്ളം

നിറഞ്ഞ ഉടല്‍ കരിഞ്ഞ സന്ധ്യയില്‍

പട്ടിണിയുടെ ഇരുണ്ട ഭൂഖണ്ടത്തില്‍ നിന്നും

വഴിതെറ്റിയ ഒരു ചണ്ടാലന്‍ അവിടെയെത്തി

അയാള്‍ സന്തോഷത്തിന്‍റെ ഉന്മാദങ്ങളില്‍ ആര്‍ത്തട്ടഹസിച്ചു ....

പൊള്ളയായ കബന്ധങ്ങള്‍ ആയിരം അക്ഷയ പാത്രങ്ങള്‍ പോലെ

തോന്നി അയാള്‍ക്ക്‌ .........

2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

ഗാന്ധി മാര്‍ഗം

ചാനലുകള്‍ കോര്‍ത്ത വിഡിപ്പെട്ടിയുടെ അക്വേറിയത്തിനു മുന്നില്‍ റിമോട്ടിന്‍റെ ചൂണ്ടയില്‍ സ്വയം ഇരയായി കോര്‍ത്ത വിരലുകളില്‍ കൂടി മനസു സഞ്ചരിച്ചു  കൊണ്ടിരുന്ന  സായന്തനത്തിന്‍റെ വിരസമായ ഇടവേളയിലെവിടോ ആ പരസ്യത്തില്‍ ഒരു നിമിഷം മനസ് ചൂണ്ടയില്‍ കോര്‍ത്ത മീനിന്‍റെ പിടച്ചില്‍ പോലെ ഒന്ന് പിടഞ്ഞു ......

സ്ക്രീനില്‍ മഹാത്മാവിന്‍റെ ചിത്രത്തിനൊപ്പം മോണ്ട് ബ്ലാങ്ക് പേനയുടെ പരസ്യം  

"ഹേ റാം "....തുരു തുരെ ഉതിര്‍ന്ന വെടിയൊച്ചകള്‍ക്കിടയില്‍  സംവത്സരങ്ങള്‍ക്ക പ്പുറത്ത് നിന്ന്  മഹാത്മാവിന്‍റെ ശബ്ദം മുഴങ്ങിയത് പോലെ.."വാര്‍ധക്യത്തില്‍..പുരണ്ട ഓര്‍മക്കെടിന്‍റെ തോന്നലുകളായിരിക്കുമോ !"  അയാള്‍ ഒരു നിമിഷം സംശയിച്ചു..അല്ല വീണ്ടും വെടി ഒച്ച ! ഈശ്വരാ അപ്പുവിന്‍റെ മുറിയില്‍ നിന്നുമാണല്ലോ!
പതുക്കെ നടന്നു അപ്പുവിന്‍റെ മുറിയിലെ ത്തിയപ്പോള്‍ ശരിയായിരുന്നു..അവന്‍റെ കയില്‍ ഒരു തോക്ക് 
"മുത്തച്ചാ ....നല്ല രസാ ഈ ഗെയിം ."പുതിയ കമ്പ്യൂട്ടര്‍ ഗയിമിന്‍റെ രസത്തില്‍ ഗോഡ്സെയേക്കാള്‍  ക്രൂരതയോടെ അവന്‍ എല്‍ സി ഡി സ്ക്രീനിനുള്ളില്‍ പിടയുന്ന ഗാന്ധിജിയുടെ ഡിജിറ്റല്‍ മോഷനില്‍ പിന്നെയും
നിറയൊഴിച്ചു   "അപ്പൂ..നല്ല കുട്യോള്‍ സന്ധ്യക്ക്‌ നാമം ജപിക്കും ...അത് പറയുമ്പോള്‍ ഓര്‍മകളില്‍ ...യുഗങ്ങളുടെ വാര്‍ധക്യത്തിനും അപ്പുറം..ഒരു നിലവിളിക്കിന്‍ തിരി എരിഞ്ഞ..സന്ധ്യ വാര്‍ധക്യത്തിന്‍റെ കരിന്തിരി കത്തിയ .മനസ്സില്‍ എരിഞ്ഞമര്‍ന്നു .."അഞ്ജനാ ശ്രീധരാ ചാരു മൂര്‍ത്തെ  കൃഷ്ണാ ..അഞ്ജലി കൂപ്പി വണങ്ങി ടുന്നേന്‍ കൃഷ്ണ"  ..ചന്ദനത്തിരിയുടെയും കര്‍പൂരത്തിന്‍റെയും ഗന്ധം..പടര്‍ന്ന...സന്ധ്യ ...അടുത്തുള്ള ശ്രീ കൃഷ്ണ സ്വാമിയുടെ ക്ഷേത്രത്തില്‍  നിന്നും ദീപാരാധന കഴിഞു പൊട്ടിച്ച വെടിമരുന്നിന്‍റെ കൃഷ്ണ ഗന്ധം പടര്‍ന്ന നിലാവില്‍  ഓര്‍മ്മകള്‍  നീല ഭസ്മം പോലെ ചിതറി ...
.."ഹേ റാം .."പ്രാണന്‍റെ പിടച്ചിലില്‍ പ്രാര്‍ത്ഥനാ നിരതമാകുന്ന രാമ മന്ത്രം ഓര്‍മകളില്‍ നിന്നും അയാളെ ഉണര്‍ത്തി ...ഓര്‍മകളില്‍ അലഞ്ഞ മനസ്‌ വീണ്ടും പിടഞ്ഞു ..
"ഇതിലും ഭേദം കോണ്‍ക്രീറ്റ് വനങ്ങള്‍ തീര്‍ക്കുന്ന നഗര ഭംഗിക്ക് , അഭംഗിയാകുന്ന മരങ്ങള്‍ വെട്ടി മാറ്റുമ്പോഴും ..ഒഴിവാക്കാന്‍ പറ്റാത്ത രാഷ്ട്ര ബോധത്തിന്‍റെ സ്മാരകമാകുന്ന...ഗാന്ധി പ്രതിമകള്‍ തന്നെയാണ് പുതിയ ഡിജിറ്റല്‍ തത്വ ചിന്തകരുടെതിനെക്കാള്‍ നല്ല ഗാന്ധി മാര്‍ഗം എന്നയാള്‍ക്ക് തോന്നി .
ഒന്നുമല്ലങ്കില്‍ ചേക്കേറുവാന്‍ ചില്ലകളില്ലാതാകുന്ന കിളികള്‍ക്ക് സ്വയം ഒരു ശിഖരമായി മാറാനെങ്കിലും കഴിയുമല്ലോ "...അയാള്‍ സ്വയം ആശ്വസിച്ചു ........ 

2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

തേനീച്ചകളുടെ ദേശം


നക്ഷത്രങ്ങള്‍ അലിഞ്ഞ പകലിന്‍റെ പൊന്‍ കിരണങ്ങള്‍ തീര്‍ത്ത വെയിലില്‍ ആയിരം വെള്ളി സൂചികള്‍ കാറ്റില്‍ തറപ്പിച്ച് തുഴഞ്ഞുയര്‍ന്നു ഒരു തൂവെള്ള നിറമാര്‍ന്ന അപ്പൂപ്പന്‍ താടി തേനീച്ചക്കുന്നിലേക്ക് തെന്നിയിറങ്ങി ,ഒരായിരം തേനീച്ചകള്‍ വൃത്തത്തില്‍ നൃത്തം ചെയ്തു ഈണമായി ഇരമ്പിപ്പറന്നു കാറ്റിന്‍റെ തേന് മണമായി ഒഴുകി പരന്നു .
തേനീച്ച കുന്നു ഗ്രാമത്തിന്‍റെ മുകളിലൂടെ ഒരു വലിയ കഴുകന്‍ വട്ടമിട്ടു പറന്നകന്നു .സൂര്യന്‍റെ തീവെയിലിലും ജല സമൃദ്ധിയുടെ സുഷുപ്തിയിലാണ്ട പുല്‍പച്ചയില്‍ കഴുകന്‍ ചിറകുകള്‍ നിഴല്‍ ചിത്രങ്ങളായി ചലിച്ചു. കുറുക്കന്‍ പാറയുടെ താഴ്വാരത്തിലെ വിസ്തൃതമായ കൃഷിയിടത്തില്‍ പുലര്‍ച്ചയ്ക്ക് തുടങ്ങിയ നീണ്ട അദ്ധ്വാനത്തിന് വിരാമമിട്ട് കഴുകന്‍ ചിറകു വരച്ച നിഴല്‍ ചിത്രങ്ങളുടെ ചലച്ചിത്രത്തിലൂടെ കേശവപിള്ള കഷണ്ടി തലയില്‍ കെട്ടിയ തോര്‍ത്തും തോളില്‍ ഒരു തൂമ്പയുമേന്തി പത്തു മണിക്കുള്ള പതിവ് പ്രാതലിനായി വീട്ടിലേക്കു മടങ്ങി.കുറുക്കന്‍ പാറയുടെ താഴ്വാരങ്ങളില്‍ കാറ്റിനെപ്പോഴും ഇരമ്പല്‍ ശബ്ദമാണ്, ഒരായിരം തേനീച്ചകളുടെ ചിറകിരമ്പുന്ന ശബ്ദം. പണ്ട്, പണ്ട്, പഴങ്കഥയിലെ കുറുക്കന്‍ നീല വെള്ളത്തില്‍ വീണു ദേഹം മുഴുവന്‍ നീല നിറമാര്‍ന്ന ആ രാത്രിയില്‍ നീലക്കുറുക്കന്‍ രാജാവായി സ്വയം പ്രഖ്യാപിക്കപ്പെട്ട ദിവസം പ്രജകളായ മൃഗങ്ങളെ അഭിസംബോധന ചെയ്തത് ഈ വലിയ പാറയിലിരുന്നായിരുന്നത്രേ, ആങ്ങനെ ഇത് കുറുക്കന്‍ പാറ ആയി തീര്‍ന്നു .വൃത്തത്തില്‍ നൃത്തം ചെയ്തു ഒരായിരം തേനീച്ചകള്‍ ജീവന്‍റെ അമൃതം തേടിപറന്നകന്നു. ജീവ ചക്രത്തിന്‍റെ പരാഗണ വേദനയില്‍ തേനീച്ചക്കുന്നു ഗ്രാമത്തിലെ പൂവുകള്‍ ഒന്ന് കൂടി കൂമ്പി വിടര്‍ന്നു. കുറുക്കന്‍ പാറയുടെ താഴ്വരയില്‍ ചെമ്മണ്‍ പാതക്കരികെ ദൂരെ മലങ്കാടുകളില്‍ നിന്ന് ഒഴുകിയിറങ്ങുന്ന പൊയ്കയിലെക്ക് ചാഞ്ഞു കിടന്ന അത്തി മരത്തില്‍ പറ്റിപ്പിടിച്ചു നിന്ന  കൂട്ടിലേക്ക് പെണ്‍ തേനീച്ചകള്‍ കൂട്ടമായി പറന്നടുത്തു....പുലരിതുടുപ്പില്‍ പൂവില്‍ നിന്ന് പൂവിലേക്കടര്‍ന്ന പരാഗണത്തിന്‍റെ കര്‍മ യോഗത്തില്‍ പൂന്തേന്‍ നിറഞ്ഞ തേന്‍ വയറിന്‍റെ മഹാഭാരത്തില്‍ തളര്‍ന്നു കൂടണയുന്നതിന്‍റെ ഉത്സവാരവങ്ങള്‍ ഒരായിരം ചിറകുകളുടെ ഇരമ്പമായി കാതില്‍ അമര്‍ന്നപ്പോള്‍ ഷഡ്ഭുജാകൃതിയാര്‍ന്ന അറകളില്‍ ജീവാമൃതത്തിന്‍റെ പൂന്തേന്‍ ലഹരിയില്‍ ഉന്മത്തരായി ജന്‍മ സിദ്ധമായ അലസതയുടെ ജനിത ഘടനയില്‍ നിന്നും ആണ്‍ തേനീച്ചകള്‍ കണ്‍‌തുറന്നു, ജീവിതചക്രത്തിന്‍റെ മഹാമൌനങ്ങള്‍ റാണിയില്‍ നിന്നും ജീവന്‍റെ ഒരായിരം മുട്ടകളായി അടര്‍ന്നു വീണു കൊണ്ടേയിരുന്നു.

കിണറ്റിന്‍ കരയിലെ വൃത്തിയാക്കലിനു ശേഷം കാല്‍ വെള്ളയില്‍ പറ്റിയ മണ്‍ തരികളെ പൂമുഖത്ത് ഉറഞ്ഞു കിടന്ന വാല്‍ കിണ്ടിയിലെ ജല പുണ്യാഹം തളിച്ചടര്‍ത്തി മാറ്റി തറയില്‍ ചമ്രം പടഞ്ഞിരുന്നു കുടിച്ച കഞ്ഞിയുടെ ആലസ്യത്തില്‍ പുമുഖത്തെ ചാരുകസേരയിലെ തുണിയില്‍ ഉണങ്ങിയ പയര്‍ വള്ളി പോലെ നീണ്ടു വളഞ്ഞു കേശവപിള്ള ദൂരേക്ക്‌ വെറുതെ നോക്കിക്കിടന്നു കൊണ്ട് ഓര്‍മകളുടെ മുറുക്കാന്‍ പൊതി അഴിക്കവേ , അടുക്കളയിലേക്കു നോക്കി വിളിച്ചു പറഞ്ഞു,
"എക്ഷും കുട്ട്യേ..ഒരടക്ക ഇഞ്ഞെടുത്തെ ഇതിലുണ്ടാരുന്നതൊക്കെ എവിടെപ്പോയോ എന്തോ? ".
ലക്ഷ്മിക്കുട്ടി എന്ന എക്ഷും കുട്ടി
 "ന്നാ അങ്ങുന്നെ, ആ പിന്നെ നമ്മുടെ അങ്ങേലെ വാസുപിള്ള പെര്‍ഷേല്‍ നിന്ന് വന്നിട്ടുണ്ട് അവന്‍ ഇവിടെ കുറേനേരം അങ്ങുന്നിനേം കാത്തു പഴയ കാര്യങ്ങളൊക്കെ പറഞ്ഞു ഒന്നു മുറുക്കാന്‍ ‍ ഒക്കെ മുറുക്കിടിപ്പോളങ്ങോട്ടിറങ്ങിയതെ ഉള്ളു "
എന്ന് പറഞ്ഞുകൊണ്ട് ചുരണ്ടി നുറുക്കിയ പാക്ക് കേശവ പിള്ളയുടെ കൈയിലേക്ക് കൊടുത്തു.
"ഓ വാസു വന്നോ? ഒരാണ്ട് പോയ പോക്കെ?! എത്ര പെട്ടന്നാ, ആ പിന്നെ ഇത്തവണ തിരച്ചു പോകുമ്പോള്‍ വാസുന് കുറച്ചു വന്‍പയര്‍ ‍ കൊടുത്തയക്കാന്‍ മറക്കണ്ട എക്ഷും കുട്ട്യെ എല്ലാം നല്ല പോലെ പൂത്തു വിളഞ്ഞിട്ടുണ്ട്".
കേശവ പിള്ള പറഞ്ഞത് കേള്‍ക്കാന്‍ നില്‍ക്കാതെ എക്ഷും കുട്ടി ഉച്ചക്കത്തെ സദ്യവട്ടങ്ങള്‍ക്കായി അടുക്കള പുറത്തേക്കു പോയിരുന്നു.കാലത്തിന്‍റെ തിമിരം പടര്‍ന്ന കേശവപിള്ളയുടെ കണ്ണുകള്‍ നിദ്രയുടെ ഇരുളിലേക്ക് വഴുതിയടഞ്ഞു . പകലുറക്കത്തിന്‍റെ ഇരുളില്‍ ചിതറിയ ക്ഷീരപഥത്തിന്‍റെ തമോഗര്‍ത്തങ്ങളുടെ ഇരുട്ടിനുമപ്പുറം ആദിമ ഭ്രൂണാവസ്ഥയിലാണ്ട പ്രപഞ്ചം ഒരു മഹാവിസ്ഫോടനത്തില്‍ ചിതറി, ദ്രവ്യത്തിന്‍റെ അവസ്ഥാന്തരങ്ങള്‍ക്കൊടുവില്‍ വാതകപടലങ്ങള്‍ ചേര്‍ന്നു നെബൂലകളിലെ പൊടി പടലങ്ങള്‍ക്കകത്ത് പെട്ടന്നുണ്ടായ ആഘാതത്തിന്‍റെ ശൈത്യത്തില്‍ ഒരു നക്ഷത്ര ഭ്രൂണം ഉടലെടുത്തു, രാസാവേഗങ്ങളുടെ ഒടുക്കങ്ങളിലെപ്പോഴോ ഒരായിരം കണികാകര്‍ഷണത്തിന്‍റെ വലുപ്പം ആകാശ പോയ്കയുടെ തീരത്തെവിടെയോ ഒരു പ്രാഗ് നക്ഷത്രമായി ചുരുങ്ങി ഭൂമിയിലേക്ക്‌ ഞെട്ടറ്റു വീണു, അത് ഷഡ്ഭുജാകൃതിയിലുള്ള ഒരു കൂട്ടം കുന്നുകളായി ഭൂമിയില്‍ പതിച്ചുയര്‍ന്നു. ചാരുകസേരയില്‍ പകലുറക്കത്തിന്‍റെ ആഴങ്ങളില്‍ നിന്നൊരു പയര്‍ വള്ളി ഞെട്ടിപ്പിടഞെണീറ്റു, കേശവപിള്ളയുടെ കഷണ്ടിത്തലയില്‍ നിന്നും നെറ്റിയിലേക്ക് വിയര്‍പ്പ് കണങ്ങള്‍ പൊടിഞ്ഞു .മഹാ വിസ്ഫോടനത്തില്‍ ചിതറിയ നക്ഷത്രത്തരികള്‍ പോലെ വെയിലില്‍ അത് തിളങ്ങുന്നത് കണ്ടു കൊണ്ടാണ് എക്ഷും കുട്ടി പൂമുഖത്തീക്ക് വന്നത്.
"ങ്ങുന്നെ ഈ വയസു കാലത്താര്‍ക്കുവേണ്ടിയാ ഇനിയെങ്കിലും ഈ കൃഷിം വിളവെടുപ്പും ഒക്കെ നിര്‍ത്തി നാമം ജപിച്ചു ഇവിടെങ്ങാനും കുത്തിയിരിക്കരുതോ...ന്‍റെ തോട്ടത്തികാവിലമ്മേ... നെറ്റി നന്നായി വിയര്‍ത്തിട്ടുണ്ടല്ലോ!, ഞാന്‍ പോയി ഇറ്റു കഞ്ഞിബെള്ളം കൊണ്ടുവരാം".
കുഞ്ഞു നാളില്‍ അമ്മയുടെ മടിയില്‍ കിടന്നു കേട്ട കഥകള്‍ സ്വപ്നചിറകു വിടര്‍ത്തി ഇതിനു മുന്‍പും ഉറക്കങ്ങളില്‍ കടന്നു വന്നിട്ടുള്ളത് കേശവപിള്ള ഓര്‍ത്തു.ഓര്‍മകളിലെങ്ങോ കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെട്ട, പൂമ്പാറ്റകളുടെ വര്‍ണ ചിറകുകള്‍ മോഹിച്ച, ഉറിയിലെ വെണ്ണ പോലെ പുല്‍ത്തുംബിലെ ഹിമം പോലെ നിഷ്കളങ്കമായി മണ്ണ് തിന്ന ഒരു ബാല്യം...അമ്മയുടെ മടിയില്‍ തല ചായ്ച്ചു വച്ചു ആകാശത്തേക്ക് നോക്കി കഥക്കണ്ണ് മിഴിച്ചു കിടക്കുന്ന കുട്ടിക്ക് എത്ര കേട്ടാലും മതിവരാത്ത ആ കഥ വീണ്ടും അമ്മ പറഞ്ഞു കൊടുത്തു
"കേശു ..അങ്ങു ദൂരെ ആകാശപോയികയുടെ തീരത്ത് ഒരു കുഞ്ഞു നക്ഷത്രം ആകാശ ഗര്‍ഭത്തിലുണ്ടായി.ആകാശ ഗംഗ അതിനെ ഭൂമി ദേവിയുടെ മടിയിലേക്ക്‌ പ്രസവിച്ചിട്ടു..ആ കുഞ്ഞു നക്ഷത്രമാ നമ്മുടെ ഈ തേനീച്ചക്കുന്നു ദേശം.......ഓരോ രാത്രിയിലും ആ കുഞ്ഞു നക്ഷത്രത്തെ കാണാന്‍ തൊടാന്‍ അവിടെ പാറിക്കളിച്ചു നടക്കാന്‍ മറ്റു നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക്, നമ്മുടെ തേനീച്ച കുന്നിലേക്ക് പെയ്തിറങ്ങുമത്രേ ഒരായിരം മിന്നാമിനുങ്ങുകളായി...അവരെ സല്‍ക്കരിക്കാന്‍ ആണത്രേ തേനീച്ചക്കുന്നിലെ എണ്ണിയാല്‍ ഒടുങ്ങാത്ത തേനീച്ച കൂടുകള്‍..ആകാശ ഗംഗയുടെ തോഴിമാര്‍ തേനീച്ചകളായി ഭൂമിയില്‍, ഇവിടെ പിറവി എടുത്തതാണത്രെ..തേനീച്ച കുന്നിലേക്ക് രാത്രിയില്‍ നക്ഷത്രങ്ങളായി പെയ്തിറങ്ങുന്ന മിന്നാമിനുങ്ങുകള്‍ക്ക്‌കുടിക്കാന്‍ വേണ്ടി തേന്‍ ഉണ്ടാകുന്ന പെണ്‍തേനീച്ചകള്‍..........
."അപ്പോള്‍ ആണ്‍ തേനീച്ചകളോ? കൊച്ചു കേശുവിന്‍റെ സംശയത്തിനു മറുപടിയായി അമ്മ പറഞ്ഞു തുടങ്ങി
"ആണ്‍ തേനീച്ചകള്‍ മഹാമടിയന്മാരാ കുട്ട്യേ, ജന്മവാസനയും ണ്ടെന്ന് കൂട്ടിക്കോളൂ..അവര്‍ അലസരായി അങ്ങനെ തേനറകളില്‍ ഉണ്ടും ഉറങ്ങിയും കഴിഞു കൂടും. പാവം റാണിത്തെനീച്ച കൂട്ടില്‍ മുട്ടയും ഇട്ടു അങ്ങനെ കാത്തിരിക്കും.....
"റാണി ത്തെനീച്ചയോ?
അപ്പോള്‍ രാജാവില്ലേ അമ്മെ ?"
കേശു അദ്ഭുതം കൂറി ദൂരെ നക്ഷത്രങ്ങളില്‍ മിഴികൂര്‍പ്പിച്ചുകൊണ്ട് ചോദിച്ചു. എണ്ണക്കറുപ്പര്‍ന്ന മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ടമ്മ പറഞ്ഞു....
"ഇല്ല കേശുവെ റാണിത്തെനീച്ചയെ ചുറ്റിപ്പറ്റിയാ തെനീച്ചകളുടെ ലോകം...മനുഷന്മാര്‍ക്ക് പറ്റാത്ത നിര്‍മാണ വൈഭവത്രേ തേനീച്ചകള്‍ക്ക് ....ആകാശഗങ്ങയുടെ തോഴിമാരല്ലേ അതാരിക്കും ....ആറു വശങ്ങളോടു കൂടിയ ഒരുപാടറകള്‍ചേര്‍ന്നതാ ഒരു തേനീച്ചക്കൂട്..അതില്‍ നിന്നും ആയിരക്കണക്കിനു തേനീച്ചകള്‍ സുര്യനുണരും മുമ്പ്‌ തേന്‍ തേടിയിറങ്ങും...ആദ്യം..ഒരാള്‍ പോയി പൂക്കള്‍ കണ്ടെത്തി തിരിച്ചു വരും എന്നിട്ടാഹ്ലാദത്താല്‍ വട്ടത്തില്‍ നൃത്തം ചവുട്ടി ഈണ ത്തില്‍മൂളിക്കൂട്ടിനു മുന്‍പില്‍ പറന്നുകളിക്കും."

"അതെന്തിനാമ്മേ?" കേശുവിന്‍റെ സംശയത്തിനു മറുപടിയായി അമ്മ പറഞ്ഞു
"അതോ...കേശുനമ്മ കഥ പറഞ്ഞു തരുന്നതെങ്ങനയാ...സംസാരിച്ചു വാക്കുകളില്‍ കൂടി അല്ലെ
"..."ഉം"
"അത് പോലെ തേനീച്ചകള്‍ സംസാരിക്കുന്നത് നൃത്തത്തികൂടാത്രേ...പൂക്കള്‍ കൂടിനു കുറച്ചു കൂടടുത്താണങ്കില്‍ നേതാവ് കൂടിനു മുന്നില്‍ താഴേക്കും മേലേക്കും ചാഞ്ചാടിപറന്നു പറയും."....."ഹേ കൂട്ടുകാരെ വരുവിന്‍ ,
ഇവിടെ അടുത്താണ് പൂന്തോട്ടം..നമുക്ക് അവിടേക്ക് പോകാം......"
"എന്നിട്ടോ"!
കേശുവിനാകാംക്ഷയായി അമ്മ വീണ്ടും പറഞ്ഞു തുടങ്ങി
"എന്നിട്ട് അവര്‍ പൂവായ പൂവെല്ലാം പറന്നു പൂമ്പൊടി പടര്‍ത്തും അപ്പോള്‍ സന്തോഷത്താല്‍ വിടര്‍ന്ന പൂവുകള്‍ പകരമായി തേന്‍ കൊടുക്കും അത് ആവോളം കുടിച്ചു ബാക്കി കാലിലെ നാക്കില്‍ കൂടി വയറിനു താഴെ ഉള്ള തെനറകളില്‍ ശേഖരിച്ചു തിരിച്ചു കൂട്ടിലേക്ക് മടങ്ങും....."
"അപ്പോളി ന്നാളോരീസം അപ്പുറത്തെ മാളു പറഞ്ഞതോ ..തേനീച്ചകള്‍ ദുഷ്ടന്മാരാ, നമ്മളെ കുത്തും ന്ന്‍."?

" അത് വെറുതെ പറഞ്ഞതല്ലേ ന്‍റെ കേശുവേ ...

തേനീച്ചകള്‍ പാവങ്ങളാ.മനുഷ്യന്‍റെ, വൃക്ഷ ലതാദികളുടെ ഒക്കെ നിലനില്‍പ്പ്‌ തേനീച്ചകളാ ന്‍റെ കേശ്വേ ...അവര്‍ പരാഗണം നടത്തിയാലെ സസ്യങ്ങള്‍ പൂക്കുകയും കായ്ക്കുകയും ചെയ്യു അത് മനസിലാക്കാതെ ,ക്രൂരന്മാരായ മനുഷ്യന്‍മാര്‍ അവരെ കൊന്നു അവര്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന തേന്‍ എടുക്കാന്‍ ചെല്ലുമ്പോള്‍ മാത്രമേ കുത്തു.....മനസ് വിഷമിച്ചു നിറഞ്ഞ വേദനയോടെ മനസില്ലാമനസോടെ കുത്തും
" അതെന്താമ്മേ" ?
അതേ...ഒരിക്കല്‍ കുത്തിയാല്‍ ആ തേനീച്ചയുടെ കഥ അതോടെ കഴിഞ്ഞു ട്ടിം...."...
" പാവം തേനീച്ച " കൊച്ചു കേശുവിന്‍റെ മനസില്‍ ഒരായിരം തേനീച്ചകളിരംമ്പി....................................

കേശുവിന്‍റെ അമ്മയെപ്പോലെ...തലമുറകളിലൂടെ ഓരോ അമ്മമാരും പകര്‍ന്ന കഥകള്‍ ഓരോ തേനീച്ചക്കുന്നുകാരനേയും.......കഥകളെ ...നക്ഷത്രങ്ങളായി പെയ്തിറങ്ങുന്ന മിന്നാമിനുങ്ങുകളെ
....തേനീച്ചകളെ പ്രണയിക്കുന്നവരാക്കി..മണ്ണിന്‍റെ മണമറിയുന്ന കര്‍ഷകരാക്കി ...അങ്ങനെ തേനീച്ചക്കുന്നില്‍ വസന്തത്തിന്‍റെ സമൃദ്ധിയുടെ പൂക്കാലം എന്നും നിലനിന്നു . ആകാശം മുട്ടെ ഉയര്ന്നു നില്ക്കു ന്ന കുന്നുകള്‍
അതില്‍ പ്രകൃതിയുടെ അനുഗ്രഹവും...
ഇള വെയിലില്‍ ചിതറിയ ഓര്‍മകളപ്പുറം വട്ടത്തില്‍ പറന്നുകളിക്കുന്ന ഓണതുമ്പിയുടെ സ്വര്‍ണ്ണക്കറുപ്പ് കേശവ പിള്ളയില്‍ പഴയ ഓണസ്മൃതികളുടെ പൂക്കാലം തീര്‍ത്തു ..ചുണ്ണാമ്പ് വള്ളികള്‍ കെട്ടുപിണഞ്ഞ ഊഞ്ഞാലാട്ടങ്ങളില്‍ നിന്നും പോസ്റ്റ്‌ മാന്‍ ദാമോദരന്റെ സൈക്കിള്‍ മണി ഒച്ച അയാളെ ഉണര്‍ത്തി
സൈക്കിള്‍ സ്റ്റാന്‍ഡില്‍ കയറ്റി വച്ചു കൊണ്ട് പോസ്റ്റ്‌ മാന്‍ ദാമോദരന്‍ അകത്തേക്ക് കയറി വന്നു ...
"കേശവ പിള്ളദേഹം എന്താ ഓര്‍ത്തു കിടക്കുന്നത് ..എക്ഷും കുട്ടിയമ്മേ മുരളിക്കുഞ്ഞിന്‍റെ എഴുത്തുണ്ട്."
പറഞ്ഞു തീരുന്നതിനു മുന്പ് എക്ഷും കുട്ടി ഓടി വന്നു കത്ത് വാങ്ങി .
"കയറി ഇരിക്ക് ദാമോദരാ ഞാന്‍ ഇറ്റു മോരും വെള്ളം കൊണ്ടാരം ..ഈ ചൂടത്ത് സൈക്കിള്‍ചവിട്ടി വന്നതല്ലേ"
എന്ന് പറഞ്ഞു കൊണ്ട് അടുക്കളയിലീക്ക് തിരിഞ്ഞു.
" കേശവപിള്ളദേഹം അറിഞ്ഞോ നമ്മുടെ തേനീച്ച ക്കുന്നു പുരോഗമിക്കാന്‍ പോവാ "
..പോസ്റ്റുമാന്‍ ദാമോദരന്‍ നാട്ടു വാര്‍ത്തയുടെ കെട്ടഴിച്ചു കൊണ്ട് തൂണും ചാരി ഇരുന്നു .
"അതെന്താ ദാമോദരാ "
മോരും വെള്ളം പകര്‍ന്നു കൊടുക്കുന്നതിനിടെ ആകാംക്ഷ നിറഞ്ഞ സ്വരത്തില്‍ എക്ഷും കുട്ടി ചോദിച്ചതിനു മറുപടിയായി മോരും വെള്ളത്തിന്റെന്‍റെ രസത്തില്‍ ദാമോദരന്‍ പറഞ്ഞു .
"മ്മടെ കുറുക്കന്‍ പാറയുടെ അപ്പുറത്തുള്ള പുരയിടമുണ്ടല്ലോ " .
"അത് നമ്മുടെ ഓസപിന്‍റെ പുരയിട്മല്ലേ.".കേശവ പിള്ള നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് കണങ്ങളില്‍ വിരലോടിച്ചു കൊണ്ട് ചോദിച്ചു ...
ദാമോദരന്‍ ഒരല്പം ഗമയിലിരുന്നു കഥ തുടര്‍ന്നു .."അതെ അവിടെ നമ്മുടെ ടി വി ലും , റേഡിയോ ഇലും ഒക്കെ പരസ്യം കാണാറുള്ള ഒരു മൊബീല്‍ കമ്പനി ഉണ്ടല്ലോ ഗ്ലോബല്‍ വോയിസ്‌ ന്നോ മറ്റോ പേരുള്ള ,അവരുടെ ടവര്‍ നാട്ടാന്‍ പോകുവാണത്രെ ..ഒസപ്പിനു ഇനി മാസാമാസം വെറുതെ കിടന്ന ഉണക്ക കുന്നില്‍ നിന്ന് നല്ലൊരു തുക വരുമാനമായ് കിട്ടുമത്രേ ആ! ക്കെ ഒരു യോഗാ "..ദാമോദരന്‍ ഒല്‍പം അസൂയ കര്‍ന്ന വിഷമത്തോടെ പറഞ്ഞു നിര്‍ത്തി.
"ഉം" കേശവ പിള്ള ഒന്നിരുത്തി മൂളി, ദൂരെ നിന്നു വന്ന തേന്‍ മണമോഴുകിയ കാറ്റില്‍ കഞ്ചാവ് മണം പടര്‍ന്നു.

അകലെ കുറുക്കന്‍ പാറയുടെ താഴ്വാരത്തിലുള്ള ചെമ്മണ്‍ പാതയുടെ വശത്ത് കൂടി ഒഴുകുന്ന കാട്ടു പൊയ്കയില്‍ ഹിപ്പി തങ്കന്‍ നഗ്നനായി കുളിച്ചു കൊണ്ടിരിക്കുകയാരുന്നു .തേനീച്ച കുന്നു ഗ്രാമത്തിലെ ഒരേ ഒരു ഹിപ്പി ആയിരുന്നു തങ്കന്‍.കഞ്ചാവ് വലിക്കുന്ന തങ്കന്‍ എപ്പളും അയാളുടെ ലോകത്തില്‍ ലയിച്ചങ്ങനെ നടക്കും ..ഇടയ്ക്കു പണത്തിനു ആവശ്യം വരുമ്പോള്‍ ഈതെങ്കിലും വീട്ടു പടിക്കല്‍ കൈ നീട്ടും ..കൊച്ചു കുട്ടികള്‍ ഭക്ഷണം കഴിചില്ലങ്കില്‍ ഹിപ്പി തങ്കന്‍ പിടിച്ചു കൊണ്ട് പോകും എന്ന് പറഞ്ഞ് പെടിപിച്ചു ആണ് ചോര്‍ കൊടുത്തിരുന്നത് .....

കുളി കഴിഞ്ഞു മല മുകളില്‍ നിന്ന് എന്നോ ഒരിക്കല്‍ ഒഴുകിവന്നു പൊയ്കയില്‍ തറച്ച വലിയ പാറപുറത്തിരുന്നു വജ്രം പോലെ വെട്ടി തിളങ്ങിയ പോയ്കയുടെ വെയില്‍ തിളക്കങ്ങളില്‍ കണ്ണ് പാകി കഞ്ചാവും വലിച്ചു ഇരുന്നു .മലങ്കാടില്‍ നിന്നും ഒഴുകിയിറങ്ങുന്ന പോയികയുടെ സൌന്ദര്യത്തില്‍ കഞ്ചാവിന്റെ ലഹരി മൂത്ത് തങ്കന്‍ അങ്ങനെ ഇരിക്കവേ തങ്കനു ചുറ്റും ഒരായിരം തേനീച്ചകള്‍ ഇരമ്പി .പൊയ്കയിലേക്ക് ചാഞ്ഞു നിന്ന അത്തി മരത്തില്‍ പറ്റിപ്പിടിച്ചു തൂങ്ങിക്കിടന്ന തേനീച്ച കൂടിനു പുറത്തു ..പൂക്കളിലേക്ക് വൃത്തത്തില്‍ നൃത്തം ചെയ്തു പറന്നു പോയ തേനീച്ചകളുടെ നൃത്ത ഭാഷ ആസ്വദിച്ചു ..ലഹരിയുടെ കൊടുമുടിയിലേക്ക് തങ്കനുയര്‍ന്നു.

 ഹിപ്പി തങ്കനു തേനീച്ചകളുടെ ഭാഷ അറിയാമത്രേ . ഒരു ദിവസം ഒസപ്പാണ് കേശവ പിള്ളയോടിക്കാര്യം പറഞ്ഞത് .
" ന്നോടൊരിക്കല്‍ കഞ്ചാവ് മൂത്തിരുന്ന തങ്കന്‍ പറഞ്ഞ് തംബ്ര ..
കേശു തംബ്രക്കറിയുമോ തേനീച്ചകള്‍ നിര്ത്തം ചവുട്ടിയാ സംസാരിക്കുന്നതത്രേ"...
കേശവപിള്ളക്കറിയാമായിരുന്നു ...അത് ...

അറകള്‍ക്കുള്ളില്‍ അമൃത് പോലെ ഉറഞ്ഞു കിടന്ന തേന്‍ നുകരാന്‍ തങ്കന്‍ കഞ്ചാവിന്‍റെ ലഹരി പെരുക്കത്തില്‍ ഒരു തേനീച്ചയെപ്പോലെ പൊയികയിലെക്ക് ചാഞ്ഞു കിടന്ന അത്തി മരത്തിലേക്ക് പറന്നുയര്‍ന്നു ....
കഞ്ചാവ് മൂത്ത് വാടിയ ചേമ്പിന്‍ തണ്ട് പോലെ പോയ്‌കയില്‍ കിടന്ന തങ്കനെ വൈകുന്നേരം കൃഷിയിടത്തെക്ക് പോയ കേശവ പിള്ളയാണ് കണ്ടത്. തങ്കനെ എടുത്തു പാറപ്പുറത്ത് കിടത്തി കേശവപിള്ള നടത്തം തുടര്‍ന്നു .

ഇതിനു മുന്‍പും പല തവണ കഞ്ചാവിന്‍റെ ലഹരിയില്‍ സ്ഥല കാല ബോധങ്ങള്‍ക്കപ്പുറം, ബോധത്തിന്‍റെയും അബോധത്തിന്‍റെയും നേര്‍ത്ത വരകള്‍ക്കിടയില്‍ ധ്യാനത്തിന്‍റെ മഹാമൌനങ്ങളിലാണ്ടു കിടക്കാറുള്ള തങ്കനെ വെള്ളത്തില്‍ നിന്ന് പാറപ്പുറത്ത് കിടത്താറുള്ളതു കേശവ പിള്ള ഓര്‍ത്തു.

ദൂരെ പട്ടണത്തില്‍ നിന്നും ഒരു കാര്‍ തേനീച്ച കുന്നിനെ ലക്ഷ്യമാകി സഞ്ചരിച്ചു കൊണ്ടിരുന്നു .കാര്‍ നിരപ്പായ ടാര്‍ റോഡില്‍ നിന്നും ഷഡ്ഭുജാകൃതിയില്‍ ചിതറി കിടന്ന ഒരു കൂട്ടം കുന്നുകള്‍ നിറഞ്ഞ ഗ്രാമത്തിന്‍റെ നെറുകയിലേക്ക് ഗിയര്‍ മാറ്റി കയറുമ്പോള്‍ മനസ്സില്‍ ഒരായിരം സ്വപ്നങ്ങള്‍ ചിറകു വിരിച്ചു പൂവ് കണ്ട തേനീച്ചകളെപ്പോലെ തനിക്കു ചുറ്റും വൃത്തത്തില്‍ നൃത്തം വക്കുന്നത് പോലെ തോന്നി മനുവിന് ...ചെമ്മണ്‍ പാതക്കിരുവശവും പൂത്തുലഞ്ഞു നിന്ന വയലറ്റ് കാട്ടു പൂക്കളുടെ ഭംഗി ആസ്വദിച്ചു ഡ്രൈവ് ചെയുമ്പോള്‍ മനു സ്വയം വിലയിരുത്തുകയായിരുന്നു..പൂവ് കണ്ട തേനീച്ചകളെ പോലെ സ്വപ്‌നങ്ങള്‍ വൃത്തത്തില്‍ നൃത്തം വക്കുകയോ ...ഗൂഗിളിന്‍റെ സൈബര്‍ ചതുരങ്ങളില്‍ യാത്രക്ക് മുന്‍പ്തേനീച്ചക്കുന്നു എന്നു ചിതറിവീണ അക്ഷര ചോദ്യത്തിനു കിട്ടിയ ഉത്തരങ്ങളില്‍ ഒന്ന് തേനീച്ച എന്ന് വിക്കി പീടിയില്‍ തൊട്ടു കാണിച്ചപ്പോള്‍ കിട്ടിയ തേനീച്ചകളുടെ നൃത്ത ഭാഷയുടെ അറിവിനപ്പുറം ഒരു പക്ഷെ ഈ ദേശത്തിന്‍റെ വിചിത്രമായ പ്രത്യേകതകളിലേക്ക് തന്‍റെ മനസും ഇണങ്ങി ചേര്‍ന്നതായിരിക്കും മനു ചിന്തിച്ചു .....പുറപ്പെടും മുന്‍പ് ജോണ്‍ മാത്യു സര്‍ ഈ സ്ഥലത്തെ ക്കുറിച്ച് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല..തേനീച്ചക്കുന്നു ഗ്രാമം ..വിചിത്രമായ ബന്ധം പേരും സ്ഥലവും തമ്മില്‍ ...താഴ്വാരത്തില്‍ ചാരിഞൊഴുകുന്ന നദി, എങ്ങും പൂത്തുലഞ്ഞു നില്കുന്ന പ്രകൃതി ,വിവിധ തരം സസ്യ ലതാദികള്‍ ..വിളഞ്ഞു നില്‍ക്കുന്ന നെല്‍ വയലുകള്‍ ..ഇത്രയും സുന്ദരമായ പ്രകൃതി ഇതിനു മുന്‍പൊരിക്കലും കണ്ടിട്ടില്ലന്നു തോന്നി മനുവിന് .....

വലിയ പാറക്കെട്ടിന്‍റെ താഴ്വരിയിലുള്ള ചെമ്മണ്‍ പാതയില്‍ കൂടെ മലങ്കാടില്‍ നിന്നും ഒഴുകി വരുന്ന പൊയ്കയുടെ അരികിലൂടെ കാര്‍ മുന്നോട്ടു പോയപ്പോള്‍ ആദ്യമായ് ജോലി കിട്ടിയ അവസരത്തില്‍ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ മനുവിന്‍റെ മനസ്സില്‍ മുഴങ്ങി...
" ഈ വന്ന കാലം പടിപ്പു മാത്രം പോര മോനെ ..ഒക്കെ നിന്‍റെ ഭാഗ്യാ " ...
ശരിയാണ് ഗ്ലോബല്‍ വോയിസ്‌ പോലൊരു മൊബൈല്‍ നെറ്റ്‌വര്‍ക്ക്‌ കമ്പനി അമേരിക്ക ഇല്‍ നിന്നു ഇന്ത്യ ഇല്‍ വരാനും..അവരുടെ കേരളത്തിലെ ബ്രാഞ്ചില്‍ പഠിച്ചിറങ്ങിയ ഉടനെ ജോലി കിട്ടാനും ....ഒക്കെ ഭാഗ്യമാ അച്ഛന്‍ പറഞ്ഞത് പോലെ .....ഈ ആഗോളവല്ക്കാരണത്തിനു ആരോടൊക്കെ നന്ദി പറഞ്ഞാല്‍ പറ്റും ...ക്യാമ്പസ്‌ സെലെക്ഷെന്‍ കഴിഞ്ഞു ആറു മാസത്തെ പ്രോബഷന്‍ പീരീഡ്‌ ഉം കഴിഞ്ഞപ്പോള്‍ ജോണ്‍ മാത്യു സര്‍ പറഞ്ഞത് പോലെ ...സായിപ്പിന് എന്നെ നന്നേ അങ്ങു ബോധിച്ചു കാണും...ഗ്ലോബല്‍ വോയിസ്‌നു ഒരു മുതല്ക്കൂട്ടാകണം..തേനീച്ചക്കുന്നിന്‍റെ നെറുകയില്‍ ടവര്‍ ആകാശം മുട്ടെ വളര്‍ന്നു ചുറ്റുമുള്ള നഗരങ്ങളിലേക്ക് നല്ല കവറെജ് കിട്ടണം..... ചിന്തകള്‍ കാടുകയറി എപ്പോളോ ഉണര്‍ന്നു നോക്കുമ്പോള്‍ മനു കണ്ട കാഴ്ച അതി മനോഹരമായിരുന്നു...ഒരായിരം വര്‍ണ ശലഭങ്ങള്‍ കാറിന്‍റെ ഫ്രെണ്ട് ഗ്ലാസില്‍ പറ്റിപ്പിടിച്ചിരിക്കുന്നു ...ഓര്‍മകളില്‍ എവിടെയോ ഒരു വര്‍ണ ശലഭം ഇളവെയില്‍ കാഞ്ഞു ....

കാര്‍ നിര്‍ത്തി കാട്ട് പൊയ്കയുടെ ഭംഗി ആസ്വദിച്ചു സീറ്റില്‍ ചാരിക്കിടന്നത് മാത്രം ഓര്‍മയുണ്ട് .മനുവിന്‍റെ മനസ്‌, ഓര്‍മകളില്‍ ...വഴി നഷ്ടപ്പെട്ട ഒരു തേനീച്ചയെ പോലെ അലഞ്ഞു ....

എഞ്ചിന്‍ ഇമ്പത്തിന്‍റെ യന്ത്ര വേഗങ്ങളില്‍ ആക്സിലരേട്ടര്‍ വിരലമര്‍ന്നപ്പോള്‍ ഒരായിരം ശലഭ ചിറകുകള്‍ വേഗത്തില്‍ പറന്നകന്നു ..ഒരു വര്‍ണ സുന്ദരമായ സ്വപനത്തിന്‍റെ ശലഭായനം പോലെ...മലമുകളില്‍ നിന്നും ഒഴുകിവന്ന കാറ്റില്‍ കാട്ടു തേനിന്‍റെ മണം മനുവിനെ ഉണ്മതനാകി ...ചെവിക്കുള്ളില്‍ ഒരായിരം തേനീച്ചകള്‍ ഇരമ്പുന്നു .........
അകലെ ചെമ്മണ്‍ പാതയുടെ അരികിലൂടെ തലയില്‍ കെട്ടുമായി ഒരു തൂമ്പയും തോളില്‍ ഏന്തി വൃദ്ധനായ മനുഷ്യന്‍ വെള്ള മുണ്ടുടുത്തു നടന്നു പോകുന്നുണ്ടായിരുന്നു അയാള്‍ക്കരികില്‍ കാര്‍ നിര്‍ത്തി മനു ചോദിച്ചു
" ചേട്ടാ ഈ ജോസഫിന്‍റെ വീടെവിടെയാ "?.
കൃഷിയിടത്തു നിന്നും പതിവ് പ്രാതലിനായി ,മടങ്ങുന കേശവ പിള്ള നാട്ടുംപുറത്തു കാരന്‍റെ ആകാംഷയോടെ ഒരു മറു ചോദ്യമെറിഞ്ഞു.... " എവിടെ നിന്നാ ഇതിനു മുന്‍പ്‌ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ ?"
"അതെ ഞാന്‍ മനു ദൂരെ പട്ടണത്തില്‍ നിന്നും വരികയാ ഗ്ലോബല്‍ വോയിസ്‌ എന്ന മൊബൈല്‍ കമ്പനിയില്‍ ജോലി ചെയുന്നു..കമ്പനിയുടെ ഒരു ടവര്‍ ഇവിടെ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി വരികയാ..."

"ഉം" ഒന്നിരുത്തി മൂളി കേശവ പിള്ള തുര്‍ന്നു
."ടി വി ലും റേഡിയോ ലുമൊക്കെ പരസ്യം കേട്ടിട്ടുണ്ട് നിങ്ങള്ടെ കമ്പനിടെ ..ഞാനും ആ വഴിക്കാ".
"ഇവിടുന്നു നേരെ പോയാല്‍ ഒരുകുന്നുകയറി കുറുക്കന്‍ പാറയുടെ വശത്തുകൂടി മറ്റൊരു കുന്നിന്‍റെ താഴെ ഇടത്ത്തെക്കുള്ള വഴി അവിടെന്നും നേരെ പോയാല്‍ മതി ചെന്ന് കേറുന്നത് ഓസപ്പിന്‍റെ പുരയാ"
കേശവപിള്ള പറഞ്ഞത് മനസിലാകാത്തത് പോലെ മനു ഒരു നിമിഷം ആലോചിച്ചു നിന്നു എന്നിട്ട് പറഞ്ഞു .
" ചേട്ടനും ആ വഴിക്കല്ലേ എങ്കില്‍ പിന്നെ നമുക്കൊരുമിച്ചു പോകാം "
"ഓ നമുക്കീ കുന്ത്രാണ്ടാത്ത്തിലുള്ള യാത്ര അത്ര പരിചയമില്ല കുഞ്ഞേ തന്നെയുമാല്ല ദേഹമാകെ വിയര്‍പ്പും ചെളിയുമാ കയ്യിലാണങ്കില്‍ തൂമ്പയും ഉണ്ട്"
"അതൊന്നും സാരമില്ല ചേട്ടന്‍ തൂമ്പ പുറകിലോട്ട് വച്ചിട്ടിങ്ങോട്ടു കയറു പ്ലീസ്‌ "
മനുവിന്റെ നിര്‍ബന്ധ ത്തിനു വഴങ്ങി മനസില്ല മനസോടെ കേശവപിള്ള തൂമ്പകൈ പുറകിലെ  വിണ്ടോവിലൂടെ പുറത്തേക്കു മുകളിലേക്ക് നാട്ടി നിര്‍ത്തി ..ഫ്രെണ്ട് സീറ്റില്‍ ഇരുപ്പുറപ്പിച്ചു .
കാര്‍ മുന്നോട്ടു നീങ്ങുബോള്‍ പുതുതായ്‌ കാണുന്ന പോലെ.. പതിവ്‌ കാഴ്ചകളുടെ ചലനങ്ങളില്‍ അദ്ഭുതം കൂറികേശവപിള്ള തുടര്‍ന്നു .

."പണ്ടേതോ നാട്ടില്‍ നിന്നും ഒന്നുമില്ലാതെ തെനീച്ചക്കുന്നിലേക്ക് വന്ന ഒരു അടിയാനാ ഔസേപ് ..കാട് വെട്ടിത്തെളിച്ച് അവന്‍ മണ്ണ് കൈയേറി ..കൃഷി ചെയ്തു ...ഇപ്പോളവന് കിടക്കാന്‍ കൂര ഉണ്ട് കുടുംബം ഉണ്ട് ..മണ്ണ് ചതിക്കില്ല ....സത്യമുള്ളവളാ ഭൂമിയമ്മ....നിങ്ങടെ കുന്ത്രാണ്ടം അവന്‍റെ പുരയിടതിലാ നാട്ടുന്നതെന്ന് പോസ്റ്റ്‌മാന്‍ ദാമോദരന്‍ പറഞ്ഞു അറിഞ്ഞിരുന്നു.അല്ല ഈ കുന്ത്രാണ്ടം നാട്ടുന്നത് കൊണ്ട് കൃഷി ക്ക് കുഴപ്പം വല്ലതും ഉണ്ടാകുമോ ..കറന്‍റ് അടിക്കുവോ മറ്റോ .........? ...കേശവ പിള്ളയുടെ മനസില്‍ നിന്നുയര്‍ന്ന സംശയം പുറത്തേക്ക് വന്നു........
"ഏയ് ഇല്ല ചേട്ടാ അങ്ങനൊന്നും വരില്ല ...തന്നെയുമല്ല കറണ്ടല്ല എലെക്ട്രോമാഗ്നെട്ടിക് തരംഗങ്ങള്‍ ചേര്‍ന്ന ഒരു കൂട്ടം റേഡിയോ തരംങ്ങങ്ങളാണതു ...
"അതെന്തൂട്ടു സാധനമാ ?"
കേശവ പിള്ളയുടെ സംശയത്തിനു മറുപടിയായി മറ്റൊരു കുന്നിന്‍റെ കയറ്റത്തിലേക്ക്‌ കാര്‍ ഓടിചു കയറ്റുമ്പോള്‍ മനു പറഞ്ഞു
" അത് ചേട്ടാ എന്താ പറയുക ഈ വൈദ്യുത കാന്തിക ശബ്ദങ്ങള്‍ ചേര്‍ന്ന ഒരുകൂട്ടം ശബ്ദ വീചികള്‍ അത് നമ്മള്‍ മനുഷ്യന്മാര്‍ക്ക് കേള്‍ക്കാന്‍ പോലും കഴിയില്ല........"

"ഓഹോ അത് ശരി”

എന്തോ മനസിലായത് പോലെ കേശവ പിള്ള തലയാട്ടി ....കാര്‍ കുന്നിറങ്ങുമ്പോള്‍ കേശവ പിള്ള മനുവിനോട് പറഞ്ഞു " ദാ ആ ഇറക്കത്തിന്‍റെ . ഇടത്തേക്കുള്ള വഴിയെ പോയാല്‍ ഔസേപ്പിന്റെള വീടായി "
മണ്‍ ചുമരില്‍ ഓട് പാകിയ ഒരു ചെറിയ വീടിനു മുന്പില്‍ വഴി അവസാനിച്ചു..മുറ്റത്തു ഒരു വലിയ കച്ചി തുറുവു ഉയര്‍ന്നു നില്പുണ്ടായിരുന്നു ..കറുത്ത മണ്‍ ചട്ടിയില്‍ നിന്നും വെള്ളം കുടിച്ചു കൊണ്ടിരുന്ന ഒരു
കുഞ്ഞു പൂച്ച ഓടി മറഞ്ഞു ...പാവാടയും ബ്ലൌസും ധരിച്ച ഒരു പെണ്‍കുട്ടി പടിയില്‍ ഇരിക്കുന്ന വൃദ്ധയായ സ്ത്രീയുടെ മടിയില്‍ തല വച്ച് ആകാശത്തേക്ക് മിഴികള്‍ കൂര്‍പ്പിച്ചു കിടപ്പുണ്ടായിരുന്നു..വൃദ്ധയുടെ
കൈകള്‍ അവളുടെ തലയില്‍ എന്തിനോ വേണ്ടി പരതുന്നുണ്ടായിരുന്നു ............കാര്‍ മുറ്റത്തേക്ക് ബ്രേക്ക്‌ ഇട്ടു നിന്നതും പെണ്‍കുട്ടി വാതില്‍ പുറകിലേക്ക് ഓടി മറഞ്ഞു....കേശവപിള്ള ഡോര്‍
തുറന്നു...
"ഒസപ്പെന്തിയെടി കൊച്ചു പെണ്ണെ ? എന്ന് ചോദിച്ചു കൊണ്ട് മുറ്റത്തെക്കിറങ്ങുമ്പോള്‍...വാതില്‍ പിറകിലേക്ക് മറഞ്ഞ ആ ശംഖു പുഷ്പങ്ങള്‍ പോലെ മനോഹരമായ മിഴികളുടെ ഉടമയെ തിരയ്യുകയായിരുന്നു മനുവിന്‍റെ കണ്ണുകള്‍ .
"ഒസപ്പച്ചായന്‍ കുളിക്കുവാ ഇരിക്ക് തംബ്ര" എന്ന് പറഞ്ഞു കൊണ്ട് കൊച്ചു പെണ്ണൊരു ചെറിയ തടി ബഞ്ച് മുട്ടത്തെക്കിട്ടു .ശംഖുപുഷ്പങ്ങള്‍ പുറത്തെക്കുറ്റ്‌ നോക്കുന്നുണ്ടായിരുന്നു.ദൂരെ നിന്നും ഒഴുകി വന്ന കാറ്റില്‍ കാച്യെണ്ണയുടെ സുഗന്ധം പരന്നു...

ആഹാ.! കേശു തമ്പ്രയുമുണ്ടല്ലോ ജോണ്‍ മാത്യു സര്‍ വരുമെന്നു പറഞ്ഞ
ആപ്പീസരെ കണ്ടില്ലല്ലോ എന്ന് ഏനിപ്പോ അങ്ങോട് നിരീച്ചതെ..ഉള്ളു ..."എന്നും പറഞ്ഞു കൊണ്ട് കറുത്ത് കുറുകിയ ഒരു മനുഷ്യന്‍ ഒറ്റ തോര്‍ത്തു
മുടുത്തു..മുറ്റത്തേക്ക് വന്നു. "
"ആ ഞാന്‍ അയ്യത്തു നിന്നും തിരിച്ചു വരുമ്പോളാ ഈ കുഞ്ഞെന്നോടാ വഴിചോദിച്ചത് "
"ജോസപെട്ടാ എന്ന്നാല്‍ പിന്നെ ആ സ്ഥലത്തേക്ക് പോയാലോ "?
എന്ന് മനു ചോദിച്ചപ്പോള്‍ "ഏതായാലും ഇത്രെമായി എന്നാല്‍ പിന്നെ ഞാനും വരാം താന്‍ ഒന്ന് വേഗം വാടോ ഒസപ്പേ " കേശവപിള്ളക്ക് തിടുക്കമായി.
" ഓ അടിയന്‍ ദാ എത്തി തംബ്ര" ഒസപ്‌ ധൃതിയില്‍ അകത്തേക്ക് പൊയി വേഷം മാറി തിരികെ വന്നു ...
കാര്‍ അവിടെ തന്നെ ഇട്ടു അവര്‍ കുറുക്കന്‍ പാറയുടെ അരികിലൂടെയുള്ള കാടുവഴിയിലൂടെ ഒസ്പ്പിന്റെ പുരയിടത്ത്തിലേക്ക് പൊയി.കാടും പടലയും പിടിച്ചു കിടന്ന കുന്നിന്റെ നെറുകയില്‍ മനു മനസില്‍ ചില കണക്കുകൂട്ടലുകള്‍ നടത്തി എന്നിട്ട് ജോസപ്പിനോട് പറഞ്ഞു
"ഈ ഭാഗം ഒന്ന് തെളിച്ചു വൃത്തിയാക്കി ഇടണം ആരെങ്കിലും വിളിച്ചു ചെയിച്ചാല്‍ അതിന്റെ പയ്മെന്‍റ് ഞാന്‍ വാങ്ങിത്തരാം അങ്ങനയാണങ്കി നാളെ തന്നെ മെറ്റിറിയലും ജോലിക്കാരും ഒക്കെ എത്തി പണി തുടങ്ങാന്‍ പറ്റും".
ജോസപ്‌ വിനയ പൂര്‍വം " അതിനെന്താ കുഞ്ഞേ എന്‍ തന്നെ മതി അത് ചെയ്യാന്‍ ഇന്ന് തന്നെ ചെയ്തേക്കാം കുഞ്ഞു നാളെ ഇഞ്ഞ് വന്ന മതി."
ദൂരെ കാറ്റില്‍ ഒരായിരം തേനീച്ചകള്‍ ഇരമ്പുന്ന കാറ്റിന്‍റെ ശബ്ദം ..മനു ഒരു നിമിഷം ഒരു തെനീച്ചയായി പ്പറന്നുയര്‍ന്നു .പതിയ താഴേക്ക് നടന്നിറങ്ങി ..കേശവപിള്ളയും ഒസപ്പും മനുവിനെ അനുഗമിച്ചു
..." ഓ അടിയന്‍ ദാ എത്തി തംബ്ര" ഒസപ്‌ ധൃതിയില്‍ അകത്തേക്ക് പൊയി വേഷം മാറി തിരികെ വന്നു ..
.
സ്ഥലം കണ്ടു കാര്യങ്ങളെല്ലാം പറഞ്ഞുറപ്പിച്ചു തിരികെ മടങ്ങുമ്പോള്‍ മനുവിന്‍റെമനസില്‍ ആകാശം മുട്ടെ ഒരു ടവര്‍ ഉയര്‍ന്നു...അപ്പോള്‍ കുറുക്കന്‍ പാറയുടെ താഴ്വാരത്ത് ഒരു വലിയ ഉത്സവം നടക്കുന്നുണ്ടായിരുന്നു

വസന്തത്തിന്‍റെ...പൂക്കാലത്തിന്‍റെ ഉത്സവം . ഷഡ്ഭുജാകൃതിയാര്‍ന്ന അറകള്‍ക്കുള്ളില്‍ മൈഥുനം മാത്രം തൊഴിലായ അലസജന്മങ്ങളായ ആണ്‍ തേനീച്ചകള്‍ മധുനുകര്‍ന്ന് മദോന്‍മത്തരായി ലഹരിയുടെ സുഷുപ്തിയിലാണ്ട് കിടന്നു .പെണ്‍ തേനീച്ചകള്‍ വൃത്തത്തില്‍ നൃത്തം ചെയ്ത് ഈണത്തില്‍ മൂളിപ്പറന്നു ..കാര്‍ കുറുക്കന്‍ പാറ യുടെ താഴ്വാരത്തിലൂടെ കുന്നു കയറുമ്പോള്‍ മനുവിന്‍റെ മൊബൈല്‍ ഫോണില്‍ ജോണ്‍ മാത്യു ന്‍റെ കാള്‍ റിംഗ്ടോണായി പാടുന്നുണ്ടായിരുന്നു .വസന്തത്തിന്‍റെ ഉത്സവത്തിനു നടുവില്‍ ജീവന്‍റെ മുട്ടകള്‍ക്ക് കാവലിരുന്ന റാണി തേനീച്ചയുടെ മനസില്‍ വരാനിരുന്ന ഏതോ കടുത്ത ദുര്‍ വിധിയുടെ മരണ മണി മുഴങ്ങി.ഹിപ്പി തങ്കന്‍ കഞ്ചാവില്‍  ചരടറ്റ പട്ടം പോലെ ലഹരിയുടെ മഹാമൌനങ്ങളില്‍ ആണ്ടു പൊയ്കയിലെ പാറപ്പുറത്ത് കാറ്റില്‍ വിറങ്ങലിച്ചു കിടന്നു ....തേനീച്ചക്കുന്നിലെ ഉത്സവ ദിനങ്ങള്‍ ഇതള്കളായി അടര്‍ന്നു വീണു കൊണ്ടിരുന്നു ..ഒടുവിലൊരു ദിനം ടവര്‍ന്റെ പണി പൂര്‍ത്തിയായി ...ഏറ്റെടുത്ത ജോലി ഭംഗിയായി തീര്‍ത്ത സന്തോഷം ടവറിനരികില്‍ താല്‍ക്കാലികമായി കെട്ടി ഉണ്ടാക്കിയ തമ്പില്‍ അനന്തനും മറ്റു തൊഴിലാളികളും പങ്കു വച്ചു.കേശവ പിള്ളയും , ഒസേപും ആ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു .
സൂര്യന്‍ മറഞ്ഞു നക്ഷത്രങ്ങള്‍ മിന്നാ മിനുങ്ങുകളായി തേനീച്ച കുന്നിലേക്ക് പെയ്തിറന്ഗ്ങ്ങു മ്പോഴും കഞ്ചാവിന്റെ ലഹരിയില്‍ ഹിപ്പി തങ്കന്‍ കുറുക്കന്‍ പാറയില്‍ നിന്ന് പട്ടം പറത്തുകയായിരുന്നു ശക്തമായ കാറ്റില്‍ ഉലഞ്ഞ പട്ടം ..ദൂരെ മാനത്തെക്കുയര്‍ന്നു നിന്ന ടവറില്‍ കുരുങ്ങി ...ഹിപ്പിതങ്കന്‍ ചരടറ്റ പട്ടം പോലെ കുറുക്കന്‍ പാറയിലൂടെ താഴെ പൊയ്കയിലെക്കൂര്‍ന്നിറങ്ങി നൃത്തച്ചുവടു തെറ്റിയ തേനീച്ചകള്‍ രാത്രിയിട്ടും കൂട്ടിലെക്കുള്ള വഴി മറന്നത് പോലെ അലഞ്ഞു ...മിന്നാമിനുങ്ങുകള്‍ നക്ഷത്രമായി പെയ്തിറങ്ങിയ രാത്രിയില്‍ , ലഹരിയുടെ ഇരുളില്‍ കേശവപിള്ളയും, ഒസപ്പും ,അവരവരുടെ വീടുകളിലേക്ക് വേച്ചുവേച്ച് മടങ്ങി .നീണ്ട അദ്ധ്വാനത്തിന്‍റെ പൂര്‍ണത സമ്മാനിക്കുവാന്‍ പോകുന്ന ഒഴിവു കാലത്തിന്‍റെ ആലസ്യം നുകരുവാന്‍ മനുവും ആ രാത്രി തന്നെ നഗരത്തിന്‍റെ തിരക്കുകളിലേക്ക് മടങ്ങി .ചരടറ്റ പട്ടം തേനീച്ചക്കുന്നിന്‍റെ താഴ്വരകളില്‍ എവിടെയോ വഴി നാഴ്ടപ്പെട്ടു നിലതെറ്റിയടര്‍ന്നു വീണു.

ആകാശം മുട്ടെ ഉയര്‍ന്നു നിന്ന ഗ്ലോബല്‍ വോയിസിന്‍റെ ടവറില്‍ നിന്നും ഒരായിരം വിഷശബ്ദങ്ങള്‍ കാന്തിക കണങ്ങളുടെ കണികാ രൂപമാര്‍ന്നു എങ്ങും ചിതറി പ്പരന്നു ..കേശവപിള്ള നിദ്രയുടെ ഇരുളില്‍,വരാനിരിക്കുന്ന ഒരു ദുര്‍ വിധിയുടെ ഭയാനകമായ സ്വപ്നത്തില്‍ അലിഞ്ഞു.സ്വപ്നത്തില്‍ ആകാശം മുട്ടെ ഉയര്‍ന്നു നിന്ന്ന ടവറില്‍ നിന്ന് വിഷ ശബ്ദങ്ങള്‍ തേനീച്ച ക്കുന്നിലെങ്ങും ചിതറിപ്പരന്നു.വൃത്തത്തില്‍ നൃത്തം ചെയ്തു പൂക്കളിലേക്ക് പറന്ന തേനീച്ചക്കൂട്ടം വിഷ ശബ്ദങ്ങളില്‍ തട്ടി പൂക്കള്‍ അറിയാതെ ഓര്‍മ്മകള്‍ നശിച്ച് തെനീച്ച്ചക്കുന്നില്‍ അലറിപ്പറന്നു ...ചിറകു തളര്‍ന്നു ശലഭങ്ങള്‍ കൂട്ടമായി ചിര്കടര്‍ന്നു പുഴുക്കളായി ...തെനീച്ച്ചക്കുന്നില്‍ പരിണാമ സിദ്ധാന്തം തല തിരഞ്ഞാഭിചാരത്തിലമര്‍ന്നു ...ചിതറിയ വര്‍ണചിത്രങ്ങളായി ‍ ചിതറി ക്കിടന്ന ശലഭത്തുണ്ടുകള്‍ കൊണ്ട് ഉറുമ്പുകള്‍ ഘോഷയാത്ര നടത്തി. നക്ഷത്രങ്ങളായി പെയ്തിറങ്ങിയ മിന്നാമിനുങ്ങുകള്‍ തീനീച്ചകള്‍ക്ക്, ആകാശ ഗംഗയുടെ തോഴിമാര്‍ക്ക് സംഭവിക്കാന്‍ പോകുന്ന ദുര്‍വിധിയില്‍ മനം നൊന്തു നീല കണ്ണുനീരായി
മണ്ണിലലിഞ്ഞു  .തേനീച്ചകള്‍
ചുംബിക്കാതെ..പരാഗണം നടക്കാതെ തേനിന്‍റെ ഭാരത്താല്‍ പൂക്കള്‍ മണ്ണിലേക്ക് മുട്ടു കുത്തി പ്രാര്‍ത്ത്തിച്ചു .ആയിരം പൂമ്പോടിക്കുരുന്നുകള്‍ തെനീച്ച്ചക്കുന്നിന്‍റെ ആഴങ്ങളിലേക്കു ജീര്‍ണതയുടെ പുഴുക്കളായി അരിച്ചിറങ്ങി...പരാഗണത്തിന്‍റെ നീണ്ട ഇടവേള ,വസന്തത്തെ സമൃദ്ധിയെ ആട്ടിയോടിച്ചു ..ഒരായിരം തേനീച്ചകള്‍ വഴിയറിയാതെ വിഷ ശബ്ദങ്ങളില്‍ തകര്‍ന്നു ഓര്‍മ നശിച്ചു തേനീച്ചക്കുന്നില്‍ ചത്തടിഞ്ഞു അഴുകിയ ശവഗന്ധമായ്‌ കാട്ടുതേന്‍ മണമലിഞ്ഞ കാറ്റില്‍ പടര്‍ന്നു ..അത് പെരുകി പെരുകി മനുഷ്യ മാസംത്തിന്‍റെ ഗന്ധമായ്‌ പടര്‍ന്നു കൊണ്ടിരുന്നു.

സൂര്യന്‍റെ സ്വര്‍ണവെളിച്ചം തെനീച്ച ക്കുന്നില്‍ വിതറിയ ഒരു പുലരിയില്‍ അഴുകിയ ചേമ്പിന്‍ തണ്ട് പോലെ പാറയില്‍ കിടന്ന ഹിപ്പി തങ്കന്‍റെ ജഡം കാട്ടു നായ്ക്കള്‍ കടിച്ചു പറിക്കുകയായിരുന്നു ..ആ സമയം അങ്ങ് ദൂരെ പട്ടണത്തില്‍ അവധി ദിവസത്തിന്‍റെ ആലസ്യത്തില്‍ മനു തന്നെ അലസോരപ്പെടുത്തിയ മൊബൈല്‍ ഫോണ്‍ ന്‍റെ മണി ഒച്ച ഓഫ് ചെയ്തു പുതപ്പിനടിയിലീക്കൂര്‍ന്നിറങ്ങി..മനുവിന്‍റെ ചുണ്ടില്‍ വന്യമായ ഒരു പുഞ്ചിരി മായാതെ കിടന്നു....അപ്പോഴും വിഷ ശബ്ദത്തില്‍ പടര്‍ന്ന കാന്തിക തര്ങ്ങങ്ങള്‍ കണികകളായ് കാറ്റില്‍ പടര്‍ന്നു. കുന്നിന്‍ മുകളിലെ ടവറില്‍ നിന്നും നഗരത്തിന്‍റെ തിരക്കുകളിലേക്ക് വിഷ ശബ്ദങ്ങള്‍ സെല്‍ഫോണില്‍ നിന്ന് സെല്‍ഫോണിലേക്ക്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് ...പടര്‍ന്നു കൊണ്ടിരുന്നു.

2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

ടിന്റു മോനെ സ്വന്തമാക്കാന്‍ സ്വകാര്യ കമ്പനി ; പ്രതിഷേധവുമായ് ബ്ലോഗ്‌ ലോകം

ഇന്നത്തെ മലയാള മനോരമയില്‍ കണ്ട വാര്‍ത്ത ആണ് ഈ പോസ്റ്റിന്റെ പ്രചോദനം പിന്നെ ബൂലോകത്തെ പ്രശസ്തനായ ബെര്‍ലി ഇതിനെക്കുറിച്ച്‌ ഒരു പോസ്റ്റ്‌ ഇട്ടതു വായിക്കുകയും ചെയ്തിര്ന്നു.മലയാളികളുടെ ഇഷ്ട താരമായ ഒരു ഇ- കാരക്റ്റര്‍ . കോളേജ് ഇല്‍പഠിക്കുന്ന കാലത്തെ ടിന്റുമോന്‍ കഥകള്‍ കേട്ടിരുന്നു അടുത്ത കാലത്ത്ട്യായ് സുഹൃത്തുക്കള്‍ ഒരു മിച്ചു കൂടുമ്പോള്‍ , ജോലിക്കിടയിലുള്ള ലഞ്ച് ബ്രെകുകളില്‍ ഒക്കെ ഒരു ടിന്റു മോന്‍ കഥ എങ്കിലും ചര്‍ച്ച ചെയ്യാത്ത അവസരം ഉണ്ടോ എന്ന് സംശയമാണ് ‍ .എന്തായാലും കച്ചവട കണ്ണുകള്‍ ടിന്റുമോനെയും വേട്ടയാടാന്‍ തുടങ്ങുന്നു ...ടിന്റുമോന്‍ പറയുന്നത് പോലെ ടിന്റു മോനോടാ കളി . ആ വാര്‍ത്ത വായിക്കാത്തവര്‍ക്കായി ഇതാ ആ പത്രത്തുണ്ട്

കടപ്പാട് : മലയാള മനോരമ ദിനപ്പത്രം  

2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

കുഞ്ഞൂട്ടന്‍സ് കഥകള്‍ - 2

നടുമുറ്റവും നാരായണക്കിളികളും കൂട് കൂട്ടിയ പഴയ കലാലയത്തിന്‍റെ ....ത്രിമൂര്‍ത്തികള്‍ എന്ന് വിളിക്കപ്പെട്ട സൌഹൃദത്തിന്‍റെ ഓര്‍മകള്‍ക്കൊപ്പം , ആദ്യമായി വിപ്ലവവും, സ്വാതന്ത്ര്യവും, പ്രണയവും, കവിതയും, പിന്നെ സ്നേഹത്തിന്‍റെ ഒരു തുണ്ണ്ട് ചോക്ലേറ്റ് കഷണങ്ങളെ ആരും കാണാതെ ബാഗില്‍ ഒളിപ്പിച്ചു വച്ച് തന്ന സ്നേഹം സമ്മാനിച്ച പഴയ കലാലയത്തിന്‍റെ ഓര്‍മകള്‍ക്കൊപ്പം..ഓര്‍മയിലെ നനഞ്ഞ  ശംഖുപുഷ്പങ്ങള്‍ ക്കൊപ്പം ..പുതിയ ഒരു കാലത്തിലേക്കുള്ള ...ജീവിതത്തിന്‍റെ യൌവനത്തിന്‍റെ ആഘോഷത്തിലെക്കുള്ള ഒരു യാത്രയുടെ ആരംഭമായിരുന്നു അത് .പഴയ ഓര്‍മകളുടെ റിവേഴ്സ് ഗിയറില്‍ ..മഞ്ഞും വെയിലും കരിമഷി കറുപ്പ് പടര്‍ത്തിയ ചങ്ങനാശ്ശേരി റോഡിലൂടെ ഒരു പ്രഭാതം..പഴയ ഓര്‍മകളല്ലാതെ ആരും കൂട്ടിനില്ലാത്ത യാത്ര ..പുതിയ ലോകത്തിലേക്ക്‌, സൌഹൃദത്തിലേക്കുള്ള ആദ്യ കാല്‍വയ്പ്‌............
വലിയ വീട്ടിലെ കുട്ടികളൊക്കെ ഉണ്ടാകും, അവര്‍ക്കിതൊരു തമാശയാകും പക്ഷെ മോന് അങ്ങനെയാകരുത് എന്ന അച്ഛന്‍റെ ഉപദേശത്തിന്‍റെ പൊരുളറിയാതെ ഉള്ള യാത്ര. "വിശക്കുന്നില്ലേ എന്തെങ്കിലും കഴിക്കാം " എന്ന് പറഞ്ഞ അച്ഛന്‍റെ പിറകെ ബസ്‌ സ്റ്റാന്‍ഡി നെതിര്‍ വശത്തുള്ള ഇന്ത്യന്‍ കോഫീ ഹൌസിലേക്ക് നടക്കുമ്പോഴും ;ആദ്യമായി സ്കൂളിലേക്ക് കൈ പിടിച്ചു നടത്തിയ മുത്തശിയുടെ പിന്നെ അച്ഛനും അമ്മയ്ക്കും പെങ്ങള്‍ക്കും വേണ്ടി അടുത്ത അവധിക്കാലം വരെ നീണ്ട കാത്തിരിപ്പുകളുടെ...ഓര്‍മയിലെന്നോ പടര്‍ന്നു പന്തലിച്ച വലിയ യുക്കാലി മരത്തിന്‍റെ ഒക്കെ ഓര്‍മ്മകള്‍ അവനിലപ്പോഴുമുണ്ടായിരുന്നു...

സെന്‍റ് ബെര്‍ക്മാന്സിന്‍റെ ആകശതെക്കുയര്‍ന്നുനിന്ന വലിയ ഗോപുരത്തിന്‍റെ മുകളിലുള്ള തിരു രൂപം മഴയുടെ ഓര്‍മപ്പെടുത്തലിന്‍റെ വരവറിയിച്ച കാറ്റില്‍ ഉലയാതെ അപ്പോഴും അങ്ങനെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു....പെയ്യാതെ പോയ മഴയുടെ ഓടി ഒളിക്കലില്‍ കുപിതരായ മേഘ പാളികള്‍ പരസ്പരം പകയുടെ വെള്ളിടികള്‍ ആഞ്ഞു വെട്ടി .മഞ്ഞു പുതച്ച ഭൂമിയിലേക്ക്‌ അടര്‍ന്നു വീണ ഒരു മിന്നല്‍ പിണര്‍  ഗോപുരത്തിന്‍റെ മുകളിലേക്കുയര്‍ന്നു നിന്ന മിന്നല്‍ രക്ഷാ ചാലകത്തില്‍ പതിച്ചു ആയിരം നക്ഷത്ര തരികളായി എസ് ബി യുടെ മണ്‍തരികളിലൂടെ ഓരോ പുല്‍ തുംബിലെക്കും പടര്‍ന്നു.പ്രപഞ്ചത്തിന്‍റെ, അനന്തമായ ആകാശത്തിന്‍റെ രാസവേഗങ്ങളില്‍ ...... മഞ്ഞിന്‍റെ, പുലരിയുടെ സുഖ സുഷു പ്തിയിലാണ്ട പുല്‍ക്കൊടിതുംബുകള്‍ വെട്ടി  വിറച്ചു...

 

                                                      
എസ്. ബി . യുടെ കവാടത്തിലൂടെ കവാടത്തിലൂടെ വലിയ ഇരുമ്പ് ഗേറ്റും കടന്നു മുന്നോട്ടു ചെന്നപ്പോള്‍ ചെമ്പക മരങ്ങള്‍ അതിരിട്ടു തണല്‍ വിരിച്ചു നിന്ന നടവഴിയുടെ അകലെ ആളൊഴിഞ്ഞ കല്‍ബഞ്ചു കളില്‍..ആരുടെയൊക്കെയോ ഓര്‍മകള്‍ അതിലിരുപ്പുന്ടന്നു അവനു തോന്നി.ഹെല്‍മറ്റ് വച്ച ഒരു യുവാവുമായി യമഹ ബൈക്ക് പുക പടര്‍ത്തി അത് വഴി ഇരമ്പി പാഞ്ഞു അവനെയും കടന്നു പോയി .പിന്നെയും ബൈക്കിലും കാറിലും, കാല്‍ നടയായും ഒരു പാട് പേര്‍ കടന്നു പോയി.യുവത്വത്തിന്‍റെ ആ വലിയ ആള്‍ക്കൂട്ടത്തില്‍ സ്വയം ഒറ്റപ്പെട്ടത് പോലെ തോന്നി അവന്‌.വലിയ കാന്നന്‍ ബാള്‍ മരത്തിന്‍റെ ചുവട്ടിലുള്ള ഷെഡില്‍ നിറയെ ബൈക്കുകള്‍ ഉണ്ടായിരുന്നു ഒറ്റപ്പെട്ട ഒരു സൈക്കിള്‍ ഉം ഉണ്ടായിരുന്നു.സുവോളജി ബ്ലോകിന്‍റെ മുന്നിലേക്ക്‌ കല്‍പടവുകള്‍ ഇറങ്ങുമ്പോള്‍ മുന്നില്‍ വലിയ ഞാവല്‍ മരം അത് നിറയെ ഞാവല്‍ പ്പഴങ്ങള്‍ ആയിരുന്നു അത് പൊഴിഞ്ഞു മുറ്റമാകെ ഞാവല്‍ പ്പഴങ്ങള്‍ ചിതറിക്കിടന്നിരുന്നു. ജീവന്‍റെ മഹാ മൌനങ്ങള്‍ പേറുന്ന ഒരായിരം ഞാവല്‍ കുരു അവയിലുറങ്ങി ക്കിടക്കുന്നത് പോലെ അവന്‌ തോന്നി. സയന്‍സ് ബ്ലോകില്‍ തട്ടി ഒഴുകി വന്ന അമ്ല ഗണ്ഡം മണക്കുന്ന കാറ്റില്‍  പടര്‍ന്ന ഞാവല്‍പ്പഴങ്ങളുടെ സുഗന്ന്തംഅവനെ ഉണ്മെഷവാനക്കി ...
ഞാവല്‍ മരത്തിന്‍റെ ചുവട്ടില്‍ വൃദ്ധനായ ഒരു മനുഷ്യന്‍ സൈക്കിള്‍ സ്റ്റാന്‍ഡില്‍ വച്ചു പൂട്ട്‌ സുരക്ഷിതമാണോ എന്നുറപ്പ് വരുത്തി മുണ്ട് ഒന്ന് കൂടി മുറുക്കി ഉടുത്തു. " എല്ലാം ഒക്കെ അല്ലെ മാത്യു ചേട്ടാ " ? എന്ന് ചോദിച്ചു കയിലിരുന്ന താക്കോല്‍ കൂട്ടം വൃദ്ധനെ ഏല്പിച്ചു MC -J മുന്നോട്ട് നടന്നു.വൃദ്ധന്‍ കതകു തുറന്നു വേദിയുടെ ക്രമീകരണവും സദസിലെ സീറ്റുകളും അവസാനമായി ഒന്ന് കൂടെ വീക്ഷിച്ചു "സാറേ എല്ലാം റെഡി ആണ് " എന്ന് പറഞ്ഞു പുറത്തെക്കിറങ്ങി.
പത്തു മണി ആയപ്പോളേക്കും സദസ് നിറഞ്ഞു. വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ രണ്ടു ഭാഗത്തായി ഇരിപ്പുറപ്പിച്ചു . വേദിയില്‍ പ്രിന്സിപ്പലച്ചനും , MC - J യും പിന്നെ വൈദികന്‍ മാരായ രണ്ടു അദ്യാപകന്മാരും ഉണ്ടായിരുന്നു. സെന്‍റ് ബെര്‍ക്മാന്‍സ് ന്‍റെ പഴമയും ചരിത്രവും വിശദീകരിച്ച്, ക്യാമ്പസിലെ കര്‍ശനമായ അച്ചടക്കത്തെയും, പാലിക്കാതിരുന്നാലുള്ള ശിക്ഷയെയും ഓര്‍മിപ്പിച്ചു പ്രിസിപ്പലച്ചനെ സ്വാഗതം ചെയ്തു MC - J  വേദിയുടെ വശത്തേക്ക് മാറി നിന്ന് സദസിനെ വീക്ഷിച്ചു കൊണ്ടിരുന്നു.
ഡിയര്‍ സ്ടുടെന്റ്സ് ആന്‍ഡ്‌ പെരെന്റ്സ് എന്ന് സംബോദന ചെയ്തു കൊണ്ടുള്ള പ്രിന്സിപ്പലച്ചന്‍ടെ ശബ്ദം മൈകിലൂടെ വേദിയിലേക്ക് ഒഴുകി. നിലക്കാത്ത കര ഘോഷമെറ്റ് വാങ്ങി ക്കൊണ്ട് പ്രിസിപലച്ചന്‍ തിരകെ ഇരിപ്പുറപ്പിച്ചപ്പോള്‍ MC - J മഹാത്മാ ഗാന്ധി യുണിവേര്ഴ്സിട്യുടെ കീഴിലുള്ള ബി .സി .എ കോഴ്സ് ന്‍റെ സിലബസും മറ്റും വിശദീകരിച്ച് ഒടുവില്‍ ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ആകാം എന്ന ചോദ്യം സദസ് നു നേരെ എറിഞ്ഞു. ഒരു നിമിഷം മൌനത്തിലണ്ട വേദിയും സദസും ചില ചോദ്യോത്തരങ്ങള്‍ പങ്കു വച്ചു. ഒടുവില്‍ ക്ലാസ് തുടങ്ങുന്ന ദിനവും പ്രഖ്യാപിച്ചതിനു ശേഷം " ഞാന്‍ MC - J ഇവിടിരിക്കുന്ന ചില മിടുക്കികളോടും, മിടുക്കന്‍ മാരോടും ഒരു കാര്യം ക്ലാസ് തുടങ്ങുന്നതിനു മുന്‍പല്ലാതെ ഒരു ദിവസം പോലും അതിന്‍റെ പേരും പറഞ്ഞ് ആരെയും ഈ ക്യാമ്പസ്‌ ഇല്‍ കാണാന്‍ ഇട വരരുത് " എന്ന് ഓര്‍മിപ്പിച്ചു കൊണ്ട് സദസിനെ പിരിച്ചു വിട്ടതായി പ്രഖ്യാപിചപ്പോള്‍ MC - J സാറിന്‍റെ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരിക്കു ക്രൂരമായ ഒരു പകയുടെ ച്ചായ ഉണ്ടായിരുന്നോ എന്ന് ചിലര്‍ക്കൊക്കെ തോന്നിയോ? ഏയ്‌ വെറും തോന്നല്‍ മാത്രമായിരിക്കാം............

2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

കഥയുടെ കാലവും ..കഥാ പാത്രത്തെയും തേടിയുള്ള യാത്ര

കഴിഞ്ഞ ഒരാഴ്ചയായി ഒരു അന്വേഷണത്തിലായിരുന്നു......കഥയുടെ കാലവും ..കഥാ പാത്രത്തെയും തേടിയുള്ള യാത്ര ..പഴയ ക്യാമ്പസ്‌ ജീവിതം ...അതിന്റെ ഓര്‍മ്മകള്‍ തമാശകള്‍ ഒക്കെ ചേര്‍ത്ത് എഴുതാന്‍ തുടങ്ങിയപ്പോള്‍ മനസില്‍ ആ ഉത്സവകാലം മാത്രമായിരുന്നു .ഞങ്ങള്‍ ആറു സുഹൃത്തുകളുടെ ഓര്‍മകളില്‍ ഉള്ള കഥയായിരുന്നു ..പക്ഷെ ഈന്ത പ്പഴങ്ങള്‍ പൊഴിഞ്ഞ കാറ്റിന്റെ കരിയില അനക്കങ്ങല്‍ക്കിടയിലെവിടെയോ വച്ച് അറിയാതെ അയാള്‍ മനസിന്റെ ആഴങ്ങളിലേക്ക് ഇടിച്ചിരങ്ങുകയായിരുന്നു ...അയാള്‍ തെളിച്ച വഴികളിലൂടെ മനസ് പാഞ്ഞു ..അങ്ങനെ ...കാഡ്..കാം പ്രിന്റെര്‍ന്റെ ത്രീ ദയമേന്ഷേന്‍ അളവുകല്കിടയില്‍ ...ഒരു ഇടവേളയില്‍ ...ഞാന്‍ പതുക്കെ അയാളെ ..തേടിയലഞ്ഞു ....ഓര്‍കുട്ടും ..ഫേസ് ബൂകുമൊക്കെ വിട്ടു ..മലയാളികളുടെ സൌഹൃടക്കൂട്ടമായ ..കൂട്ടത്തില്‍ (ww.koottam.com)ഒരു ഡിസ്കഷന്‍ ഇട്ടു ...അവിടെ ..എനിക്ക് പഴയ പ്രശ്തരായ ചില എസ്‌ ബിയന്‍ മാരെ കണ്ടെത്താന്‍ പറ്റിശ്രീ രാജു നാരായണ സ്വാമി IAS ന്റെ ക്ലാസ്സ്‌ മേറ്റ്‌ ...നിത്യഹരിത നായകന്‍ പ്രേം നസീര്‍ താമസിച്ച പ്രസ്തമായ നുമന്‍സ് ഹോസ്റ്റല്‍ ലിലെ ആ പതിമൂന്നാം നമ്പര്‍ മുറയില്‍ താമസിക്കാന്‍ ഭാഗ്യം കിട്ടിയ ..മലയാളി ഉടെ സോഷ്യല്‍ നെറ്വോര്‍കിംഗ് സൈറ്റ് അയ ഒരു ലക്ഷത്തില്‍ പരം അംഗങ്ങളുള്ള കൂട്ടം എന്ന ഏറ്റവും വലിയ പ്രാദേശിക നെറ്റ് വര്‍ക്ക് ആയ കൂട്ടത്തിന്റെ അട്മിനിസ്ട്രടോര്‍ ..എഴുത്തിനെ ..ഓര്‍മകളെ ..അക്ഷരങ്ങളെ സ്നേഹിക്കുന്ന ...ശ്രീ ജ്യോതിയെട്ടനെയും ...കൂട്ടത്തിലെ തന്നെ അന്ഗവും ..ബൂലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരനും പഴയ എസ്..ബി ക്കാരനും ആയ ..ചന്ദ്രു വിനെയും കണ്ടുമുട്ടി ...അവരിലൂടെ അന്വേഷണം നീണ്ടു ..അതിന്റെ ചില പ്രസക്ത ഭാഗങ്ങള്‍ ആണിത്  ...വിശദമായ ഡിസ്കഷന്‍ ഈ ലിങ്കില്‍ ലഭ്യമാണ് .






















.















2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച

കുഞ്ഞൂട്ടന്‍സ് കഥകള്‍ - 1

കഥയും കാലവും ഒന്നായിതീര്‍ന്നു ......വാക്കുകള്‍ക്കും മൌനത്തിനും ഇടയിലുള്ള ചില നിമിഷങ്ങള്‍ ഒരു കവിത പോലെ മനോഹരമാണ് ....വാക്കുകളുടെ നിശബ്ദതക്കും ..സ്നേഹത്തിന്റെ മൌനതിനുമിടയില്‍ അവര്‍ 6 പേര്‍ അവരുടെ കഥ തേടിയിറങ്ങി ..........


6 ബോഗികള്‍ കൂട്ടിയിണക്കിയ ഒരു സൌഹൃദത്തീവണ്ടി..."എന്ത് വന്നാലും നിനക്ക് നീ മാത്രമല്ല ഞങ്ങള്‍ 5 പേരില്ലേ " എന്ന് പരസ്പരം സൌഹൃദത്തിന്റെ നേര്‍ത്ത മഴനൂലുകളാല്‍ കെട്ടിയിട്ട അനന്തമായ സൌഹൃദത്തിന്റെ ഒരിക്കലും നിലക്കാത്ത തീവണ്ടി .....ഒരു ആന്റി ക്ലോക്ക് വൈസ് ചലനം പോലെ
ഒരിക്കലും തുരുമ്പിക്കാത്ത കാലത്തിന്റെ ...ഓര്‍മകളുടെ ഇരുമ്പ് പാളത്തിലൂടെ പാഞ്ഞു പോയി .....
 
എറണാകുളത്തു നിന്നും വന്ന ഒരു ട്രെയിന്‍ ചങ്ങനാശേരി റെയില്‍ വെ സ്ടഷനും കടന്നു ലക്ഷ്യത്തിലേക്ക് കുതിച്ചു കൊണ്ടിരുന്നു .ട്രാന്‍സ്പോര്‍ട്ട് ബസ്‌ സ്ടാന്ടില്‍ നിന്നും പ്രൈവറ്റ് സ്റ്റാന്‍ഡില്‍ നിന്നും വിദ്യാര്‍ഥികള്‍ തിരക്കിട്ട് പുറത്തേക്ക് നീങ്ങി .
റെയില്‍ വെ സ്ടഷന് പുറത്തു കാത്തു കിടന്ന ഒരു ഓട്ടോറിക്ഷ ഇല്‍ കാഴ്ചയില്‍ 35 വയസു തോന്നിക്കുന്ന ഒരു കഷണ്ടി തലയന്‍ കയിലിരുന്ന സ്യൂട്ട്‌ കേസ് അകത്തേക്കിട്ടു തിരക്കിട്ട് ചാടി കയറി. എവിടെക്കാ എന്നാ റിക്ഷകാരന്റെ ചോദ്യത്തിനും അയാള്‍ ചിരിച്ചു കൊണ്ട് എസ്. ബി കോളേജ് ലേക്ക് എന്ന് പറഞ്ഞപ്പോള്‍ രിക്ഷക്കരനില്‍ ആ ചിരി പരിഹാസതിന്റെതാണോ , ക്രൂരമാണോ അതോ സാധാരണമായ ചിരിയാണോ എന്ന എന്ന ആശയക്കുഴപ്പം ഉണ്ടാക്കി .വിയര്‍പ്പു പൊടിഞ്ഞ കഷണ്ടി തലയില്‍ അയാള്‍ അപ്പോളും വിരലുകള്‍ ഓടിച്ചു കൊണ്ടിരിക്കുകയാരുന്നു റിക്ഷ എസ് ബിയുടെ വലിയ ഗേറ്റ് കടന്നു ...റോഡില്‍ വീണു കിടന്ന ഒരു ചെമ്പക പൂവിനെ അരച്ച് അഡ്മിനിസ്ട്രേഷന്‍ ബ്ലോകിന്റെ അടിയിലൂടെ ന്യുമന്‍ ഹോസ്റ്റല്‍ ന്റെ മുന്‍പില്‍ നിര്‍ത്തി ............

MC-J എറണാകുളത് എന്തുന്ടെടോ വിശേഷം എന്ന ചോദ്യത്തിന് എന്ന പറയാനടോ എന്ന് മാത്രം മറുപടി പറഞ്ഞു, താകോലുംതാഴും കതകില്‍ തന്നെ ഇട്ടു അയാള്‍ ന്യൂ മാന്‍ ഹോസ്ടലിലെ തന്റെ മുറിയിലേക്ക് കയറി.Be a GentleMen of Newman  എന്ന ഹോസ്റെലിന്റെ ബോര്‍ഡില്‍ തട്ടി എവിടെനിന്നോ കാറ്റില്‍ പറന്നു വന്ന ഒരു കരിയില താഴേക്ക്‌ വീണു.മുറിയിലെ കണ്ണാടി ചില്ലിട്ട തടി അലമാരകള്‍ നിറയെ തടിച്ച പുസ്തകങ്ങളായിരുന്നു ..അതില്‍ മാത്ത മാറ്റിക്സ് ഉം , സ്ടാടിസ്ടിക്സും..ഒക്കെ വീര്‍പ്പുമുട്ടി ക്കിടന്നു. കയില്‍ ഇരുന്ന ഡയറിയില്‍ ..നേരത്തെ തയാറാക്കി വച്ചിരുന്ന പേപ്പറും, താക്കോല്‍ കൂട്ടവും എടുത്തു മുറിപൂട്ടി..ക്യാമ്പസ്‌ ന്റെ ഇടനാഴ്യിലൂടെ മുന്നോട്ട് ന്നടന്നു ....

2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച

കുഞ്ഞൂട്ടന്‍സ് കഥകള്‍

നേരം തെറ്റി വന്ന ഒരു മഞ്ഞു തുള്ളി ഉരുണ്ടു കാഴ്ച്ചയെ മറച്ചു അനേകായിരം ഓര്‍മചിത്രങ്ങള്‍ മനസ്സില്‍ തെളിഞ്ഞു ....ഒരായിരം കുനിയന്‍ഉറുമ്പുകള്‍ പോലെ  ഓര്‍മ്മകള്‍ മനസിലേക്ക് ഇരച്ചു കയറി ....
ആരോ ഒരിക്കല്‍ പറഞ്ഞത് പോലെ ....." മഞ്ഞു വീണ ഫ്രെയിംമിനുള്ളില്‍  നമ്മുടെ ആ ക്യാമ്പസ്‌ ഫോക്കസ് ഔട്ട്‌ ആയ ഒരു ചിത്രം പോലെ  ........."
സെന്‍റ്.ബെര്‍ക്മാന്‍സ് ..കോളേജ് എന്ന എസ്.ബി . കോളേജ്


കോട്ടയം ജില്ലയില്‍ നിന്ന് 20  കിലോ മീറ്റര്‍ തെക്കും തിരുവല്ലയില്‍ നിന്ന് 7  കിലോ മീറ്റര്‍ വടക്കും മാറി സ്ഥിതി ചെയ്യുന്ന ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ സഹോദരങ്ങള്‍ സമാധാനപരമായി ജീവിക്കുന്ന പട്ടണം ...റോഡ്‌ റയില്‍ ജല ഗതാഗത ഭൂപടങ്ങളില്‍ സജീവ സാനിധ്യമുള്ള , നെല്ലറയായ കുട്ടനാടിനറെയും ഹൈ റേഞ്ച് ന്റേം ഗേറ്റ് വേ ആയ , ബ്രിട്ടീഷ്‌ കടന്നു കയറ്റത്തിനും മുന്‍പേ  അറിയപ്പെടുന്ന കച്ചവട കേന്ദ്രമായ ചങ്ങനാശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന ....ഓര്‍മകളില്‍ ഇന്നും മായാതെ നില്‍ക്കുന്ന  പ്രതീക്ഷ നിര്‍ഭരമായ ഭാവി കാലം സമ്മാനിച്ച കലാലയ മുത്തശി.......
എസ്. ബി ലേക്കുള്ള യാത്രകളില്‍ ഒരിക്കലെങ്കിലും ഒന്ന് ദാഹം തീര്‍ക്കാനോ, അല്ലെങ്കില്‍ അറിഞ്ഞോ അറിയാതെയോ വിനയപ്പന്‍സ് കടയില്‍ കയരാതവര്‍ ചുരുക്കമാണ് ...എസ് ബി ഉടെ കാന്റീന്‍ എക്കാള്‍ പ്രാധാന്യ മര്‍ഹിക്കുന്ന ഓര്‍മകള്‍ ..കഥകള്‍ വിനയപ്പന്‍സ് കടയ്ക്കു പറയാനുണ്ടാകും ....
വലിയ പഴക്കുലകള്‍ക്കും ,മിട്ടായി പാട്ടകള്‍ക്കും പിന്നെ സിഗരറ്റും മറ്റു ചില ടച്ചിങ്ങ്സ് ഡിഷുകളും നിറച്ച കണ്ണാടി കൂടിനും ഇടയില്‍ കൂടി പിരിച്ചതോ ,പിരിക്കാതതോ എന്ന് സംശയം തോന്നിപ്പിക്കുന്ന വലിയ കപ്പട മീശക്കാരന്‍ ഇതാണ് വിനയപ്പന്‍ ചേട്ടന്‍ .. അല്പം ചട്ടമ്പി ലുക്ക്‌ ഉണ്ടെങ്കിലും പേര് പോലെ തന്നെ ആള്‍ വിനയം ഉള്ളവനാ...  ആ തല പുറത്തേക്കിട്ടു എന്നാ വേണം മോനെ എന്ന് ചോദിക്കുമ്പോള്‍ തികട്ടി വരുന്ന മണം ഏതു ബ്രാന്റിന്റെയ എന്ന് തിരിച്ചറിയാന്‍ പറ്റാതെ വരുന്ന കാഴ്ചക്കാരന്‍ അകത്തു കയറിയാലോ അടുക്കി വച്ച സോഡാ ട്രേ കള്‍ക്കിടയിലൂടെ കര്‍ട്ടന്‍ നീകിയാല്‍ വിശാലമായ ഒരു ചെറിയ ലോകം ...ഇതാണ് വിനയ്പ്പന്‍സ് ക്ലാസ്സ്‌ റൂം .............

ഒരു ചെറിയ മുറി ...സിഗരറ്റ് ന്റെ നീല പുകച്ചുരുലുകളിലൂടെ മുകളിലെ ചെറിയ ജനലിലൂടെ അരിച്ചിറങ്ങുന്ന‍ വെയിലിന്റെ ചതുര വെളിച്ചം പതിപിച്ച തറയില്‍ നിറയെ സിഗരറ്റ് കുറ്റികള്‍..പിന്നെ ഒരു ഡസ്ക് ഉം 2 ബെഞ്ചുകളും ...ചിലര്‍ക്കൊകെ ഇത് ക്ലാസ്സ്‌ റൂമിനെ ക്കള്‍ വലിയ ഓര്‍മയായിരിക്കും ...ഇവിടെ ..ഈ ബെന്ചിലിരുന്നു ..ഈ ഡിസ്കില്‍ വച്ചായിരിക്കും അവര്‍ റെക്കോര്‍ഡ്‌ ബുകുകള്‍ ..ഹോം വര്‍ക്ക് ക്കളും ഒക്കെ ചെയ്തത് ..പരീക്ഷകള്‍ക്ക് കോപ്പി അടിക്കാനുള്ള ചുരുളുകള്‍ ഉണ്ടാക്കിയത് ...
ഇവിടെ ഇരിന്നായിരിക്കണം ഓരോ എസ് . ബി ക്കാരനും അറിവില്ലായ്മയുടെ , പകയുടെ ..രാഷ്ട്രീയ വടി വാളുകള്‍ക്ക് മൂര്‍ച്ച കൂട്ടിയത് ...വിപ്ലവ വീര്യം തുളുമ്പുന്ന ആ മുദ്രാവാക്യങ്ങള്‍ രചിച്ചത് ...വിനയ്പ്പന്‍ കൊടുത്ത സിഗരറ്റ് ന്റെ പുകയൂതിയയിരിക്കും ...പിന്നെ ആദ്യമായി കരളിന്‍ കയത്തില്‍ ച്ചുഴിക്കുത് വീഴ്ത്തി സിരകളില്‍ പടര്‍ന്നു കയറിയ ലഹരിയെ അറിഞ്ഞത് ...ആദ്യ പ്രണയം പറയാനുള്ള അവസാന തയ്യാറെടുപ്പുകള്‍ ..അങ്ങനെ എന്തൊക്കെ കഥകള്‍ പറയാനുണ്ടാകും ഈ വിനയപ്പന്‍സ് ക്ലാസ് റൂമിന് .
തുളസി കറ പുരണ്ട പാന്‍ പരാഗ് മണമുള്ള ഈ നാലു ചുവരുകളില്‍ അവര്‍ എത്ര വാളുകള്‍ ചാരി  കാണും     .ഇങ്ങനെയൊക്കെ ഉള്ള വിനയപ്പന്‍സ് ക്ലാസ് റൂമില്‍ നിന്നും റോഡ്‌ മുറിച്ചു കടന്നാല്‍ പച്ച പുതച്ച വിശാലമായ കളിസ്ഥലങ്ങള്‍ ഉള്ള ..ഒരുപാട് മരമുതച്ചന്‍ മാര്‍ ഉള്ള എസ് ബിയുടെ മനോഹരമായ ക്യാമ്പസ്‌ ലേക്കുള്ള വലിയ പ്രവേശന കവാടം കാണാം ..........


ഒരു പാട് പേരെ ജീവിതത്തിന്റെ ...പ്രശസ്തിഉടെ ..അധികാരത്തിന്റെ കൊടുമുടിയിലേക്ക് ആനയിച്ച ഈ പ്രവേശന കവാടത്തിനു പറയാനുണ്ടാകും ഒരുപാട് കഥകള്‍ ....................................................................


                         
88 വര്‍ഷത്തെ കഥകള്‍ ,അമേരിക്കയിലും ,യുറോപ്പിലും,ഓസ്ട്രേലിയയിലും തൊട്ടു ഇങ്ങു മിഡില്‍ ഈസ്റ്റ്‌ വരെ പ്രവാസ ജീവിതത്തിന്റെ കടല്‍കടന്നു എത്തിയവരുടെ കഥകള്‍ പിന്നെ ഒരു പാട് പേര്‍ ..ബഹുമാനപ്പെട്ട മുന്‍ മുഖ്യമന്ത്രി ശ്രീ .ഉമ്മന്‍ ചാണ്ടി , ചീഫ് ജസ്റ്റിസ്‌ ശ്രീ.സിറിയക് തോമസ്‌ , ഐ എ എസ് ഇല്‍റാങ്ക് നേടിയ ശ്രീ രാജു നാരായണ സ്വാമി ഐ എ എസ് ,രാജു നാരായണ സ്വാമി IAS ന്റെ ക്ലാസ്സ്‌ മേറ്റ്‌ ...നിത്യഹരിത നായകന്‍ പ്രേം നസീര്‍ താമസിച്ച പ്രസ്തമായ നുമന്‍സ് ഹോസ്റ്റല്‍ ലിലെ ആ പതിമൂന്നാം നമ്പര്‍ മുറയില്‍ താമസിക്കാന്‍ ഭാഗ്യം കിട്ടിയ ..മലയാളി ഉടെ സോഷ്യല്‍ നെറ്വോര്‍കിംഗ് സൈറ്റ് ആയ ഒരു ലക്ഷത്തില്‍ പരം അംഗങ്ങളുള്ള ലോകത്തിലെ തന്നെ  ഏറ്റവും വലിയ പ്രാദേശിക നെറ്റ് വര്‍ക്ക് ആയ കൂട്ടത്തിന്റെ അട്മിനിസ്ട്രടോര്‍ ..എഴുത്തിനെ ..ഓര്‍മകളെ ..അക്ഷരങ്ങളെ സ്നേഹിക്കുന്ന ...ശ്രീ ജ്യോതിയെട്ടന്‍, എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ശ്രീ .നാരായണപണിക്കര്‍  ശ്രീ  പ്രേം നസീര്‍,  അങ്ങനെ എത്ര എത്ര പേരുകള്‍ .

കാല യവനികക്കുള്ളില്‍ മറഞ്ഞ മലയാള സിനിമയുടെ നിത്യ ഹരിത നായകന്‍ ശ്രീ പ്രേം നസീര്‍ ആദ്യമായി അഭിനയ കലയിലേക്ക് കാലൂന്നിയത് പ്രശസ്തമായ ഷേക്ക്‌സ്പിയര്‍ നാടകമായ വെനീസിലെ വ്യാപാരി യിലെ ഷയിലോക് ആയി , എസ്.ബി. യുടെ  ഷേക്ക്‌സ്പിയര്‍ തിയേറ്റര്‍ ഇല്‍ ആയിരുന്നു .

ഷേക്ക്‌സ്പിയര്‍ തിയേറ്റര്‍
പിന്നെ നാടന്‍ പാട്ടുകള്‍ പാടി ഓര്‍മകളുടെ ഇലപൊഴിച്ചു നില്‍കുന്ന കരിയിലകള്‍ തൂത്തു വാരി എസ് . ബി യെ സേവിച്ച മറിയാമ്മ ചേടത്തി ..പിന്നീടു അതെ കോളേജില്‍ തന്നെ വിദ്യാര്‍ത്ഥികളെ ആ ചാമ്പ  മരത്തിന്റെ ചുവട്ടില്‍ നാടന്‍ പാട്ടുകള്‍ പഠിപ്പിച്ചു അദ്യാപികയുടെ വേഷ മിട്ട കോളേജ് ..അങ്ങനെ പെരെടുത്താല്‍ തീരാത്ത എത്ര പേര്‍ വന്നു പോയ കലാലയം ....

മാണിക്യം പെണ്ണ് എന്ന പുസ്തകം ഇറങ്ങുന്നതിനും മുന്‍പ് , പ്രഫസര്‍ സെബാസ്ട്യന്‍ വട്ടമറ്റം സര്‍ കണ്ടെത്തുന്നതിനും മുന്‍പ് കയില്‍ ഒരു കുട്ടയും ചൂലുമായ് അതി രാവിലെ എസ്. ബി ഉടെ ക്യാമ്പസ്‌ മുഴുവന്‍ നടന്നു അതിരാവിലെ അവര്‍ മനസു നിറഞ്ഞു പാടിയ നാടന്‍ പാട്ടുകളുടെ പഴമയുടെ ആ ഈണം അതിന്റെ ഊഷ്മളത ആദ്യമായി അറിഞ്ഞത് എസ്.ബി ഉടെ ആ മുത്തച്ഛന്‍ മരങ്ങള്‍ ആയിരിക്കും ..ആളൊഴിഞ്ഞ ആ ക്ലാസ് മുറികളയിരിക്കും...ഇതെല്ലം ഓരോ എസ് ബി ക്കാരനും അഭിമാനത്തോടെ ഓര്‍ക്കാനുള്ള കഥകള്‍ .
ജയരാജിന്റെ കരുണം എന്ന മലയാള സിനിമയില്‍ പാട്ട് പാടിയ മറിയാമ്മ ചേടത്തി,കേരള ഫോല്ക് ലോര്‍ അകാദമി ഫെലോ ഷിപ്‌ നല്‍കി ആദരിച്ച മറിയാമ്മ ചേടത്തി...2008 ഓഗസ്റ്റ്‌ 31 നു ആ നാടന്‍ പാട്ടുകള്‍ നിലച്ചു ...
പക്ഷെ ഇതില്‍ ഇനി പറയാന്‍ പോകുന്ന കഥകള്‍ അവരുടെയല്ല ..ഓരോ എസ്. ബി കാരനേം അവനാക്കി മാറ്റിയ ആ പ്രിയ കലാലയം സമ്മാനിച്ച അനുഗ്രഹമായ ആ നിലക്കാത്ത സൌഹൃദത്തിന്റെ കഥ ..........
കാലത്തിന്റെ മഹാ പ്രവാഹത്തിലെക്ക് ..ജീവിതത്തിന്റെ കയ്പുനീരിലേക്ക് ആ വലിയ ഇരുമ്പ് ഗേറ്റ് ഉം കവാടവും കടന്നു ..ആ ചെമ്പക മരങ്ങളെ ഒരികല്‍ കൂടി കണ്‍ നിറച്ചു വിനയപ്പന്‍സ് ക്ലാസ് റൂമില്‍ അവസാനമയി ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നിലക്കാത്ത സൌഹൃദങ്ങളുടെ ആരവങ്ങളുടെ കാലത്തേ ...മഞ്ഞു കാലത്തേ ...പ്രണയ കാലത്തേ മനസില്‍ മാംബൂ  പൂത്ത കാലത്തെ.. അവസാനമായി ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്തു മടങ്ങിയവരുടെ കഥ ...............
ജീവിതത്തിന്റെ റിയാലിസ്ടിക് ഫ്രെയിംമുകളായി മാറിയവര്‍ പിന്നീട് സമയം കിട്ടിയാപ്പോളൊക്കെ പല പല വേദികളില്‍ ഒത്തു കൂടിയവര്‍ ...ട്രെയിനുകളിലും ..ബസിലും ...കോഫീ ഹൌസുകളിലും ..ഓര്‍മകളുടെ ഓര്‍ക്കുട്ട് മരങ്ങളിലും ...ചാറ്റ് റൂമുകളിലും പ്രവാസത്തിന്റെ ഫൈവ് സ്റ്റാര്‍ സ്യുടുകള്‍ തൊട്ടു ..ആറടി ബെഡ് സ്പേസ്കളില്‍ വരെ ചര്‍ച്ച ചെയ്ത കഥകള്‍ ......ഒരിക്കലും നിലക്കാത്ത സൌഹൃദത്തിന്റെ കഥകള്‍ ...കുഞ്ഞൂട്ടന്‍സ് കഥകള്‍.....