WELCOME TO ULANADANS ARYDI

2011, ഡിസംബർ 2, വെള്ളിയാഴ്‌ച

പാലപ്പം


ഉള്ളിലെവിടെയോ ഒരു യന്ത്രചീവിട് മൂളുന്ന പോലെ തലക്കുള്ളില്‍ നീല വിഷം കോരി ഒഴിക്കുന്ന പോലെ...

കണ്ണ് തുറന്നു നോക്കുമ്പോള്‍ സൈലന്‍സ് മോഡില്‍ സര്‍വശക്തിയുമെടുത്ത് ഞരങ്ങുന്നുണ്ടായിരുന്നു മൊബൈല്‍ ഫോണ്‍ ..ലെജു കാളിംഗ്

ഉച്ചയൂണും കഴിഞ്ഞു ഓര്‍മയിലെ ഓര്‍മക്കേടുകളില്‍  അങ്ങനെ ഉറങ്ങിപോയതറി ഞ്ഞില്ല സമയം അഞ്ചു മണി കഴിഞ്ഞിരിക്കുന്നു ...

ഡാ ശ്രീ നമ്മുടെ അമ്മ .....മറുതലക്കല്‍ ലെജുവിന്റെ വാക്കുകള്‍ മുറിഞ്ഞു പക്ഷെ

ബാക്കി പൂരിപ്പിക്കാന്‍ ആ വാക്ക് ധാരാളം മതിയായിരുന്നു  “നമ്മുടെ അമ്മ “

നമ്മുടെ അമ്മ എന്ന് വിളിക്കാന്‍ പാകത്തില്‍ എല്ലാവര്ക്കും ഒരമ്മയെ ഉണ്ടായിരുന്നുള്ളൂ...അശോകന്റെ അമ്മ ....

ലെജു വിന്റെ ശബ്ദം ശ്രീയുടെ  ഓര്‍മകളെ സെല്‍ഫോണിന്റെ കേള്‍വിയുടെ പരിധിയിലേക്ക് തിരിച്ചു കൊണ്ട് വന്നു .......

ചേട്ടന്‍ മാരൊക്കെ വരാനുണ്ടല്ലോ അശോകന്‍ ഇനു രാത്രിയില്‍  നെടുമ്പാ ശേരിയില്‍ ലാന്‍ഡ്‌ ചെയും ..

നമ്മുടെ അമ്മ എന്നതിനപ്പുറം ഇപ്പൊ അതൊരു ബോഡി ആയി തീര്‍ന്ന  യാടര്ധ്യം ഉള്‍കൊള്ളാനാകാതെ ശ്രീ ചോദിച്ചു.



അപ്പൊ അശോകനെ കൊണ്ട് വരാന്‍ പോകണ്ടേ

വേണ്ട...

അവന്‍റെ അളിയന്‍ എന്തായാലും കൊച്ചിയില്‍ നിന്നും വരാനുണ്ടല്ലോ, പുള്ളി പിക്ക്‌ചെയ്തോളമന്നു പറഞ്ഞു.

അപ്പൊ ശരി... നമുക്ക് നാളെ രാവിലെ അശോകന്‍റെ വീട്ടിലേക്ക് പോകാം

ശരി....ഗുഡ്‌ നൈറ്റ്‌ ...

രാത്രി ഉറങ്ങുമ്പോള്‍ അശോകന്‍റെ  അമ്മയില്ലാതെ ആദ്യമായി ആ വീട്ടിലേക്ക് പോകേണ്ടി വരുന്ന അവസ്ഥയോട് പൊരുത്തപെടാന്‍ മനസിനെ തയാറാക്കി..

ഇന്നലെയും ആശുപത്രി മുറിയില്‍ അശോകനു ചേരുന്ന ഒരു പെണ്‍കുട്ടിയെ  തേടിയ കണ്ണുകള്‍ ഇഞ്ചക്ഷനെടുക്കാന്‍ വന്ന പെണ്‍കുട്ടിയുടെ മുടിയിഴകളില്‍ തലോടുന്നത് കണ്ടതും...  അവള്‍ പോയി കഴിഞ്ഞപ്പോള്‍ ഈ പെണ്‍കുട്ടി എങ്ങനുണ്ട് മോനെ അശോകന് ചേരും അല്ലെ  ചോദിച്ചപ്പോഴും വിചാരിച്ചില്ല ഇത്ര പെട്ടന്ന് ...

അശോകന്‍റെ  പെണ്ണിനെ കൂടെ കണ്ടിട്ടേ ഞാന്‍ ചാകു മക്കളെ എന്ന് പറയുമ്പോഴും മരണം ഇനി അധിക ദൂരയല്ല  എന്ന തിരിച്ചറിവ് ആ വാക്കുകളില്‍ ഇപ്പോള്‍ വായിച്ചെടുക്കാന്‍ പറ്റുന്നുണ്ട്...

ലെജുവിന്‍റെ ശബ്ദം ഉറക്കപിച്ചയില്‍ മൊബൈലില്‍ നിന്ന് കേട്ടപ്പോഴാണ് രാവിലെ ആയി എന്ന് മനസിലായത് ഇന്നലെ എന്തൊക്കെയോ ഓര്‍ത്തു എപോഴോ ഉറങ്ങി...

ഡാ നീ റെഡി ആയി നിക്ക് ഒരു പതിനഞ്ചു മിനുടിനുള്ളില്‍ ഞാനവിടെ എത്താം .

പെട്ടന്നു  കുളിച്ചന്നു വരുത്തി പാന്‍റ്ഉം  ഷര്‍ട്ടും വലിച്ചു കയറ്റി...

ഹോണടി ശബ്ദം അപ്പോഴേക്കും അവന്‍റെ  അസഹ്യത വിളിച്ചറിയിക്കുന്നുണ്ടായിരുന്നു..

ഓടി കാറില്‍ കയറി ഇരുന്നു ...

യാത്രയില്‍ അവനും ഒന്നും സംസരിക്കുന്നില്ലയിരുന്നു ...

വളവു തരിഞ്ഞു വണ്ടി അവന്‍റെ  വീട്ടിലേക്ക് തിരയുന്നതിന് മുന്‍പ് മോഡേണ്‍ ബേക്കറി എന്ന വലിയ ബോര്‍ഡും അതിലെ പാലപ്പത്തിന്‍റെ  ചിത്രവും അശോകന്‍റെ  അമ്മയുടെ സ്നേഹത്തിന്റെ ഓര്‍മയില്‍ നാവില്‍ എന്നോ മറന്ന ഒരു രുചിയായി തികട്ടി വന്നു ...

ആദ്യമായി അശോകന്‍റെ  വീട്ടില്‍ വന്നപ്പോള്‍ പാലപ്പം തന്നിരുന്നു അവന്‍റെ  അമ്മ ...

പിന്നെ ക്ലാസ്സ്‌ കാഴ്ഞ്ഞുള്ള വൈകുന്നെരങ്ങളില്‍ അശോകന്‍റെ  അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം എത്ര ദിവസങ്ങള്‍ കഴിച്ചു..

വര്‍ഷങ്ങള്‍ എത്ര പെട്ടന്നാണ് കടന്നു പോകുക കഴിഞ്ഞ തവണ അവധിക്കു വന്നപ്പോള്‍ ഇപ്പൊ പലപ്പതിനു പഴയ സ്വാദ് ഇല്ല എന്ന് പറഞ്ഞപ്പോ അശോകന്‍റെ  അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞതോര്‍ക്കുന്നു ...അമ്മക്ക് വയ്യതായിരിക്കുന്നു  മക്കളെ ...ഇത് ഞാനുണ്ടാക്കിയതല്ല നമ്മുടെ മോഡേണ്‍ ബേക്കറിയിലെ പാലപ്പമാ  നിങ്ങള്‍ വരുന്നു എന്ന് പറഞ്ഞപ്പോ ഞാന്‍ അശോകനെ വിട്ടു വാങ്ങിപിച്ചത ...

കാര്‍ ഗേറ്റ്നു മുന്‍പില്‍ നിര്‍ത്തുമ്പോള്‍ മുറ്റത്ത് അശോകന്‍റെ  ചേട്ടന്‍റെ  മക്കള്‍ ഓടിക്കളിക്കുണ്ടായിരുന്നു ..അശോകന്‍ ആരോടോ സംസാരിക്കുന്നുണ്ട്...ആശ്വസിപ്പിക്കാന്‍ എത്തിയ ആരങ്കിലുമായിരിക്കും ...

എന്താണ് പറയണ്ടത് എന്ന് അറിയില്ല.

.”ഡാ ഇനി ആരുണ്ടടാ  എനിക്ക് “

എന്ന അവന്‍റെ  ചോദ്യത്തിന് എന്തു മറുപടി പറയണം എന്നറിയില്ലായിരുന്നു ...

അപോഴേക്കും സിനോഷും ..മനുരജും ജയദീപും എത്തിയിരുന്നു  ആരും ഒന്നും മിണ്ടാതെ കുറെ നേരം അങ്ങനെ അപ്പോഴാണ് സിനോഷ്‌ ഇടയ്ക്കു കയറി പറഞ്ഞത് ഡാ എനിക്ക് വിശക്കുന്നു വാ നമുക്കെന്തെങ്കിലും കഴിക്കാം ...

വാക്കുകളും സാഹചര്യവും തമ്മിലുള്ള പൊരുത്തക്കേടില്‍ പകച്ചു നിന്ന എന്നെ നോക്കി അശോകന്‍ പറഞ്ഞു വരൂ നമുക്ക് പുറത്തേക്കു പോകാം ...

കാറിന്‍റെ  ഡോറുകള്‍ അടയുമ്പോള്‍ അശോകന്‍ ലെജുവിനോട് പറഞ്ഞു മോഡേണ്‍ ബേക്കറിയിലേക്ക് പോകാം...

ആവി പാറുന്ന പാലപ്പത്തിനു നല്ല ചൂടുണ്ടായിരുന്നു....ഓര്‍മയിലെ സ്വാദും ചേര്‍ത്ത് പാലപ്പം കഴികുമ്പോള്‍ കൈ നന്നായി പൊള്ളുന്നുണ്ടായിരുന്നു ....

ചൂട് പാലപ്പത്തിന്‍റെ എംബക്കത്തില്‍  വന്ന  ഓര്‍മകളുടെ പുളിപ്പിനൊപ്പം തികട്ടി വന്ന ചോദ്യം   വിഴുങ്ങണോ വേണ്ടയോ എന്നാലോചിച്ചു അയാള്‍ വാഷ്‌ ബയിസിനരുകിലേക്ക് നടന്നു .ഉള്ളില്‍ ആ ചോദ്യം പിന്നെയും പുളിച്ചു തികട്ടികൊണ്ടിരുന്നു സിനോഷിനു ശരിക്കും വിശക്കുന്നുണ്ടായിരുന്നോ .............
---------------------------------------------------------------------------------------------------------

ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍

1 അഭിപ്രായം:

Unknown പറഞ്ഞു...

എല്ലാരുടെയും അമ്മ.. മാതൃത്വം, അതിന്‍റെ ശ്രേഷ്ഠമായ തലത്തില്‍ ... ആശംസകള്‍